Connect with us

Kannur

കഥകളായി നടന്നെത്തുന്നു ബാലന്റെ സ്വപ്‌നങ്ങൾ

Published

on

Share our post

കണ്ണൂർ: ഒരു പുഴപോലെ ഒഴുകിപ്പരന്ന്‌ പലവഴികളിലെത്തിയ ജീവിതത്തിലെ നിറവാർന്ന നിമിഷങ്ങൾ. അവയെല്ലാം ഭാവനയുടെ സൗന്ദര്യം ചേർത്ത്‌ കഥകളായി എഴുതിവയ്‌ക്കാനാണ്‌ മേലൂർ സ്വദേശിയായ ബാലൻ ആഗ്രഹിച്ചത്‌. ബാലന്റെ കഥയെഴുത്ത്‌ നാടാകെ പാട്ടായപ്പോൾ അത്‌ പുസ്‌തകമാക്കാനും തീരുമാനിച്ചു. എൺപതുകളിലും എഴുത്തിനൊപ്പംചേർന്നു നടക്കുന്നുവെന്നത്‌ മാത്രമല്ല ബാലൻ മേലൂർ എന്ന കഥാകൃത്തിന്റെ പ്രത്യേകത.

എഴുതിയ പുസ്‌തകത്തിന്റെ 27,000 കോപ്പികൾ നടന്നു വിറ്റ എഴുത്തുകാരനെന്ന സവിശേഷതയും ഇദ്ദേഹത്തിനു സ്വന്തമാണ്‌.2011ലാണ്‌ ബാലൻ മേലൂരിന്റെ കഥാസമാഹാരം ‘വെളുത്ത നിലാവ്‌’ പുറത്തിറങ്ങിയത്‌. പോളിഷ്‌ പണിക്കാരനായ ബാലന്റെ സ്വപ്‌ന സാക്ഷാൽക്കാരമായിരുന്നു അത്‌.

ചിത്രകാരൻ സെൽവൻ മേലൂരിന്റെ നേതൃത്വത്തിലുള്ള സാംസ്‌കാരിക കൂട്ടായ്‌മയാണ്‌ പുസ്‌തകം പുറത്തിറക്കിയത്‌. പുസ്‌തകത്തിന്റെ കവറും കഥയ്‌ക്കുള്ളിലെ ചിത്രങ്ങളും വരച്ചത്‌ സെൽവൻ മേലൂരാണ്‌.
ക്യാൻസറിനോട്‌ പൊരുതി വിടപറഞ്ഞ ഭാര്യ സൗമിനിയെക്കുറിച്ചുള്ള ‘ക്യാൻസർ’ എന്ന കഥയും പ്രവാസജീവിതത്തിന്റെ പ്രതീക്ഷകളും സങ്കീർണതകളും പറയുന്ന ‘അന്നൊരു വെളുത്തവാവ്‌’ , സർക്കാർ ജോലി പ്രമേയമാകുന്ന ‘നിയമനം’ തുടങ്ങി വായനക്കാരന്റെ ഉള്ളുലയ്‌ക്കുന്ന പത്ത്‌ കഥകളാണ്‌ സാമാഹാരത്തിലുള്ളത്‌.

പുസ്‌തകം ഇറങ്ങിയതുമുതലുള്ള പന്ത്രണ്ട്‌ വർഷക്കാലം ആൾക്കൂട്ടങ്ങളിലും സാംസ്‌കാരിക പരിപാടികളും പുസ്‌തകങ്ങളുമായി ബാലൻ മേലൂരുണ്ടാകും. കണ്ണൂർ കലക്ടറേറ്റിലെത്തുന്നവരിൽ പുസ്‌തകവുമായി നിൽക്കുന്ന ബാലനെ കാണാത്തവർ വിരളമാണ്‌.

‘‘എഴുതിയ കഥകൾ കൂടുതൽ പേർ വായിക്കണം. അവരുടെ അഭിപ്രായങ്ങൾ അറിയണം. പ്രായത്തിന്റെ അവശതകളിലും പുസ്‌തകവുമായി നടക്കുന്നത്‌ അതിനുവേണ്ടിയാണ്‌’’ എൺപത്തിരണ്ടുകാരനായ ബാലൻ പറഞ്ഞു.
50 രൂപയാണ്‌ പുസ്‌തകത്തിന്റെ വില.

ഉയർന്ന മാർക്ക്‌ വാങ്ങുന്ന കുട്ടികൾക്ക്‌ പുസ്‌തകം വിറ്റ്‌ കിട്ടുന്ന പണത്തിൽനിന്ന്‌ ക്യാഷ്‌ അവാർഡും നൽകാറുണ്ട്‌. പുസ്‌തകത്തിന്റെ 27–-ാം പതിപ്പ്‌ കഴിഞ്ഞ ഫെബ്രുവരിയിൽ സ്‌പീക്കർ എ എൻ ഷംസീറാണ്‌ പ്രകാശിപ്പിച്ചത്‌. മേലൂർ ബസ്‌ സ്‌റ്റാൻഡിനു സമീപത്തെ വീട്ടിലാണ്‌ താമസം. മഹേഷ്‌, രഞ്‌ജിത്ത്‌, രഞ്‌ജിനി എന്നിവരാണ്‌ മക്കൾ.


Share our post

Breaking News

കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

Published

on

Share our post

വടകര : ടൂറിസ്റ്റ് ബസ്സിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മൽ പഞ്ചാരൻ്റെ പുരക്കൽ വീട്ടിൽ മുബഷിർ എന്നയാളിൽ നിന്നും 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോർട്ട് ജഡ്ജ് വി.ജി.ബിജു ശിക്ഷ വിധിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. അന്ന് കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടറായിരുന്ന സി. രജിത്തും പാർട്ടിയുമാണ് പ്രതിയെ പിടികൂടി കേസെടുത്തത്. ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സിനു കൊയില്യത്ത് പ്രാഥമികാന്വേഷണം നടത്തുകയും തുടരന്വേഷണം കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർമാരായിരുന്ന അൻസാരി ബിഗു, കെ. എസ്.ഷാജി എന്നിവർ നടത്തിയിട്ടുള്ളതും അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു.


Share our post
Continue Reading

Kannur

കണ്ണൂരിൽ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി

Published

on

Share our post

പരിയാരം: പാണപ്പുഴയില്‍ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയിലായി. ഇന്നലെ രാത്രി ഒമ്പതരയോടെ പാണപ്പുഴ ഉറവങ്കര ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറക്കാന്‍ ശ്രമിച്ച ഒഡീഷ സ്വദേശി നിരാകര്‍ പുഹാനെ (46) ആണ് നാട്ടുകാര്‍ പിടികൂടി പരിയാരം പോലീസില്‍ ഏല്‍പിച്ചത്.


Share our post
Continue Reading

Kannur

ഓൺലൈൻ തട്ടിപ്പിൽ 13 ലക്ഷം നഷ്ടമായി

Published

on

Share our post

കണ്ണൂർ: സർക്കാറും വിവിധ സംഘടനകളും ബോധവത്കരണം തുടരുന്നതിനിടെ ജില്ലയിൽ ഓൺലൈൻ തട്ടിപ്പിൽ 13 ലക്ഷം രൂപയോളം നഷ്ടമായി. ഇടവേളകളില്ലാതെ ഓൺലൈൻ തട്ടിപ്പ് തുടരുമ്പോൾ പറ്റിക്കപ്പെടാൻ തയാറായി കൂടുതൽ പേർ മുന്നോട്ടുവരുന്ന കാഴ്ചയാണ്.

ഏഴ് പരാതികളിൽ സൈബർ പൊലീസ് കേസെടുത്തു. കണ്ണൂർ, വളപട്ടണം, ചൊക്ലി, ചക്കരക്കല്ല് സ്വദേശികൾക്കാണ് പണം നഷ്ടമായത്. ഓൺലൈൻ മുഖേന ട്രേഡിങിനായി പണം കൈമാറിയ കണ്ണൂർ ടൗൺ സ്വദേശിക്ക് ഒമ്പത് ലക്ഷം രൂപ നഷ്ടപ്പെട്ടു. ടെലഗ്രാം വഴി ട്രേഡിങ് ചെയ്യാനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്‍കിയ ശേഷം നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ ലഭിക്കാതായതോടെ പരാതിപ്പെടുകയായിരുന്നു.ചൊക്ലി സ്വദേശിനിക്ക് 2.38 ലക്ഷമാണ് നഷ്ടമായത്. വാട്സ് ആപ്പിൽ സന്ദേശം കണ്ട് ഷോപിഫൈ എന്ന ആപ്ലിക്കേഷൻ വഴി പണം നിക്ഷേപിക്കുകയായിരുന്നു. ലാഭം ലഭിക്കുന്നതിനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്‍കി വഞ്ചിക്കപ്പെടുകയായിരുന്നു. ചക്കരക്കൽ സ്വദേശിക്ക് 68,199 രൂപയാണ് നഷ്ടമായത്. പരാതിക്കാരന്റെ അറിവോ സമ്മതമോ ഇല്ലാതെ പരാതിക്കാരന്റെ ക്രെഡിറ്റ് കാർഡിൽനിന്നും പണം നഷ്ടപ്പെടുകയായിരുന്നു.ചക്കരക്കൽ സ്വദേശിനിക്ക് 19,740 രൂപ നഷ്ടമായി. വാട്സ് ആപ് വഴി പാർട്ട് ടൈം ജോലി ചെയ്യാനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്‍കിയ ശേഷം പറ്റിക്കുകയായിരുന്നു. മറ്റൊരു കേസിൽ കണ്ണൂർ ടൗൺ സ്വദേശിക്ക് 9001രൂപ നഷ്ടമായി. പരാതിക്കാരിയെ എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് ഓഫിസിൽ നിന്നെന്ന വ്യാജേന വിളിക്കുകയും ഡി-ആക്ടിവേറ്റ് ചെയ്യാനെന്ന ഡെബിറ്റ് കാർഡിന്റെ വിവരങ്ങളും ഒ.ടി.പിയും കരസ്ഥമാക്കി പണം തട്ടിയെടുക്കുകയായിരുന്നു.ഒ.എൽ.എക്സിൽ പരസ്യം കണ്ട് മൊബൈൽ ഫോൺ വാങ്ങുന്നതിനായി വാട്സ് ആപ് വഴി ചാറ്റ് ചെയ്ത് അഡ്വാൻസ് ആയി പണം നല്‍കിയ കണ്ണൂർ സ്വദേശിക്ക് 26000 രൂപയും നഷ്ടപ്പെട്ടു. സുഹൃത്തെന്ന വ്യാജേന ഫേസ്ബുക്ക് വഴി ബന്ധപ്പെട്ട് വളപട്ടണം സ്വദേശിയുടെ 25,000 രൂപ തട്ടി.സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്ന ആളുകൾ സൈബർ കുറ്റകൃത്യങ്ങളെ പറ്റി നിരന്തരം ജാഗ്രത പുലർത്തണമെന്ന് സൈബർ പൊലീസ് അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 1930 എന്ന നമ്പറിൽ അറിയിക്കാം. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.


Share our post
Continue Reading

Trending

error: Content is protected !!