Connect with us

Kerala

വെറും കാര്‍ഡില്‍ നിന്ന് സ്മാര്‍ട്ട് കാര്‍ഡ് ആകാന്‍ കേരള ലൈസന്‍സ്; വാഹനില്‍ അപേക്ഷ കൂടുന്നു

Published

on

Share our post

സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സിനായി അപേക്ഷാ പ്രവാഹം. ഏഴു സുരക്ഷാഫീച്ചറുകളോടു കൂടിയ കാര്‍ഡുകളാണു പുതുതായി ലഭിക്കുന്നത്. ലാമിനേറ്റഡ് ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് പുതിയ സ്മാര്‍ട്ട് ലൈസന്‍സിലേക്കു മാറാം.

ഇതിനായി 200 രൂപ ഫീസടയ്ക്കണം. കൈവശമുള്ള പഴയ ലൈസന്‍സ് തിരികെ ഏല്‍പ്പിക്കേണ്ടതില്ല. ലൈസന്‍സ് തപാലില്‍ വേണമെന്നുള്ളവര്‍ തപാല്‍ ഫീസ് കൂടി ചേര്‍ത്താണു ഫീസ് അടയ്‌ക്കേണ്ടത്.

എന്നാല്‍, 200 രൂപ ഫീസ് വാങ്ങിക്കുന്നതിനെതിരേ ഒരുവിഭാഗം ആളുകള്‍ രംഗത്ത് വന്നിട്ടുണ്ട്. വര്‍ഷങ്ങളായി ലൈസന്‍സ് ലഭിക്കുന്ന സമയത്ത് 200 രൂപ ലൈസന്‍സ്ഫീ ഇനത്തില്‍ വാഹന ഉടമകളില്‍നിന്നു വാങ്ങിക്കാറുണ്ട്.

എന്നിട്ടു സാധാരണ പ്ലാസ്റ്റിക് ലാമിനേറ്റഡ് കാര്‍ഡാണു നല്‍കുന്നത്. ഇതിനു വലിയചെലവില്ല. സ്മാര്‍ട്ട് കാര്‍ഡ് നല്‍കാനാണ് 200 രൂപ വാങ്ങിക്കുന്നത്. ഇപ്പോള്‍, സ്മാര്‍ട്ട് ലൈസന്‍സിനായി വീണ്ടും 200 രൂപ വാങ്ങി ആളുകളെ ചൂഷണംചെയ്യുന്നുവെന്നാണ് ആരോപണം.

ഒരു വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട് ലൈസന്‍സ് എടുത്താല്‍ 200 രൂപ നല്‍കിയാല്‍ മതി. ഒരു വര്‍ഷം കഴിഞ്ഞാല്‍ 1,000 രൂപയ്ക്കുമുകളില്‍ നല്‍കേണ്ടി വരും. അതിനാല്‍ പരമാവധി ആളുകള്‍ ലൈസന്‍സ് മാറ്റാനായി ഓട്ടത്തിലാണ്.

ഇപ്പോഴും ബുക്ക്, പേപ്പര്‍ ലൈസന്‍സുകളുള്ളവര്‍ ഏറെയുണ്ട്. ഇവര്‍ക്കും സ്മാര്‍ട്ട് കാര്‍ഡിലേക്ക് മാറാനാകും.ഇത്തരം പഴയ ലൈസന്‍സുകള്‍ ഉപയോഗിക്കുന്നവര്‍ മോട്ടോര്‍ വാഹനവകുപ്പ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

ഇവരുടെ ലൈസന്‍സ് വിവരങ്ങളൊന്നും കംപ്യൂട്ടറില്‍ ലഭിക്കുകയുമില്ല. ഈ പ്രവര്‍ത്തനമാണു സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ നടത്തേണ്ടിയിരുന്നതെന്നും വിമര്‍ശനമുണ്ട്.

അപേക്ഷ ലഭിച്ചാല്‍ ഒരാഴ്ചയ്ക്കകം തപാലില്‍ ലൈസന്‍സ് ലഭ്യമാക്കണമെന്നാണു നിര്‍ദേശം. എന്നാല്‍, അപേക്ഷകള്‍ കൂടുന്നതു മോട്ടോര്‍ വാഹനവകുപ്പിനു തലവേദനയാകും.


Share our post

Kerala

പൊലീസ് സ്റ്റേഷനിൽ ആദിവാസി യുവാവിന്റെ മരണം; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

Published

on

Share our post

കൽപ്പറ്റ: ആദിവാസി യുവാവ് ഗോകുലിനെ കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടപടി. കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സ്റ്റേഷനിൽ ജി.ഡി ചാർജ് ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ ദീപയേയും പാറാവു നിന്ന ശ്രീജിത്തിനെയും ആണ് സസ്പെൻഡ് ചെയ്തത്. കണ്ണൂർ റേഞ്ച് ഡിഐജിയാണ് രണ്ട് പൊലീസുകാർക്കെതിരെ നടപടിയെടുത്തത്. സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കാൻ ശുപാർശ ചെയ്ത് വയനാട് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി റിപ്പോർട്ട് നൽകിയിരുന്നു.

നേരത്തെ ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തിരുന്നു. പൊലീസ് കംപെയിന്‍റ് അതോറിറ്റി ചെയർമാനും കല്‍പ്പറ്റ സ്റ്റേഷനില്‍ സന്ദർശനം നടത്തി. ഫോറൻസിക് സർജൻമാരുടെ സംഘവും കല്‍പ്പറ്റ സ്റ്റേഷനിലെത്തിയിരുന്നു. അതേസമയം ഗോകുലിന്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്താൻ നീക്കവുമായി ആദിവാസി സംഘടനകൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സംഭവത്തിൽ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കാനും തീരുമാനിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 7.45നാണ് കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ഗോകുലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കൊപ്പം കാണാതായ അമ്പലവയല്‍ സ്വദേശി ഗോകുൽ പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെയാണ് ആത്മഹത്യ ചെയ്തത്. ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് പൊലീസ് മാറ്റിയിരുന്നു. കഴിഞ്ഞ 26 മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. ഇതില്‍ അന്വേഷണം നടക്കുമ്പോള്‍ കോഴിക്കോട് നിന്ന് പെണ്‍കുട്ടിയേയും യുവാവിനെയും പൊലീസ് കണ്ടെത്തി.

വയനാട്ടില്‍ എത്തിച്ച പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ പൊലീസ് യുവാവിനോട് കല്‍പ്പറ്റ സ്റ്റേഷനില്‍ തന്നെ തുടരാൻ ആവശ്യപ്പെട്ടു. പിറ്റേന്ന് രാവിലെ ഏഴേ മുക്കാലോടെ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ പോയ ഗോകുല്‍ അവിടെ തൂങ്ങി മരിക്കുകയായിരുന്നു. ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ച് ഷവ‌റിലാണ് യുവാവ് തൂങ്ങിയതെന്ന് പൊലീസ് പറഞ്ഞു. യുവാവിനെതിരെ പോക്സോ കേസ് എടുത്തിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. സ്റ്റേഷനില്‍ ഇരിക്കെ മരിച്ചതിനാല്‍ കസ്റ്റഡിയിലുള്ള മരിച്ചതായാണ് കണക്കാക്കുന്നത്.


Share our post
Continue Reading

Kerala

എട്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു

Published

on

Share our post

എട്ടാം ക്ലാസ്സില്‍ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തിയ ശേഷമുള്ള ആദ്യ പരീക്ഷ ഫലം സ്‌കൂളുകളില്‍ പ്രസിദ്ധീകരിച്ചു. ഓരോ വിഷയത്തിലും 30 ശതമാനം ആണ് മിനിമം മാര്‍ക്ക്. യോഗ്യതാ മാര്‍ക്ക് ലഭിക്കാത്ത കുട്ടികളുടെ രക്ഷിതാക്കളെ തിങ്കളാഴ്ച സ്‌കൂളില്‍ വിളിച്ച് വരുത്തി യോഗം ചേര്‍ന്ന് കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം. ഈ കുട്ടികള്‍ക്ക് എട്ടാം തീയതി മുതല്‍ 24 വരെ പ്രത്യേകം ക്ലാസുകള്‍ നല്‍കും. മാര്‍ക്ക് കുറവുള്ള വിഷയത്തില്‍ മാത്രമാണ് ഈ ക്ലാസ്. ടൈംടേബിള്‍ ക്രമീകരിച്ച് ഓരോ വിഷയത്തിലെയും അധ്യാപകര്‍ ക്ലാസ് നല്‍കണം. ഏപ്രിൽ 25 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ ഇവര്‍ക്ക് അതത് വിഷയങ്ങളില്‍ വീണ്ടും പരീക്ഷ നടത്തും. തുടർന്ന് ഫലം 30-ന് പ്രസിദ്ധീകരിക്കും. ഈ പരീക്ഷയിലും മിനിമം മാര്‍ക്ക് നേടാന്‍ കഴിയാത്ത കുട്ടികൾക്കും ഒന്‍പതിലേക്ക് ക്ലാസ് കയറ്റം നല്‍കാന്‍ തന്നെയാണ് നിര്‍ദേശം. ഇവര്‍ക്ക് വീണ്ടും രണ്ടാഴ്ച പ്രത്യേകം ക്ലാസ് നല്‍കും. ഒന്‍പതില്‍ നിന്ന് ജയിക്കുമ്പോഴെങ്കിലും കുട്ടികള്‍ക്ക് ഓരോ വിഷയത്തിലും പ്രാഥമിക പരിജ്ഞാനം ഉറപ്പാക്കുകയാണ് ലക്ഷ്യം. 80-100 ശതമാനം മാര്‍ക്കുള്ള കുട്ടികള്‍ക്ക് എ ഗ്രേഡ്, 60-79 ശതമാനം ബി ഗ്രേഡ്, 59-40 ശതമാനം സി ഗ്രേഡ്, 30-39 ശതമാനം ഡി ഗ്രേഡ്, 30-ല്‍ താഴെ ഇ ഗ്രേഡ് എന്നിങ്ങനെയാവും എട്ടാം ക്ലാസ്സില്‍ ഗ്രേഡ് നിശ്ചയിക്കുക.


Share our post
Continue Reading

Kerala

ഹരിതകര്‍മസേന ചില്ലും വീടുകളില്‍ച്ചെന്ന് എടുക്കണം; ഉത്തരവിട്ട് തദ്ദേശവകുപ്പ്

Published

on

Share our post

ആലപ്പുഴ: ഹരിതകര്‍മസേന വീടുകളില്‍ നിന്ന് പ്ലാസ്റ്റിക്കിനു പുറമേ ചില്ല് ഉള്‍പ്പെടെയുള്ള മറ്റ് അജൈവ മാലിന്യങ്ങളും ശേഖരിക്കുന്നുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പാക്കണം. ഇതുസംബന്ധിച്ച് പരാതിയുയര്‍ന്ന സാഹചര്യത്തില്‍ തദ്ദേശവകുപ്പ് ഡയറക്ടറാണ് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് ഉത്തരവു നല്‍കിയത്.ചില്ല് നിശ്ചിതകേന്ദ്രങ്ങളില്‍ വീട്ടുടമ എത്തിക്കണമെന്ന് ചിലയിടങ്ങളില്‍ ഹരിതകര്‍മസേനാംഗങ്ങള്‍ ആവശ്യപ്പെട്ടതായി പരാതിയുണ്ടായിരുന്നു. 2023 മാര്‍ച്ചിലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം ചില്ലുശേഖരണം ഹരിതകര്‍മസേനയുടെ ഉത്തരവാദിത്വമാണ്. ഇവ കൊണ്ടുപോകുന്നതിലെ ബുദ്ധിമുട്ടൊഴിവാക്കാന്‍ ട്രോളി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്.

ഹരിതസേനയ്ക്കായുള്ള പാഴ്വസ്തു ശേഖരണ കലണ്ടര്‍ വീണ്ടും അച്ചടിച്ചു നല്‍കുന്നതിനുള്ള ശ്രമവും തദ്ദേശസ്ഥാപനങ്ങള്‍ തുടങ്ങി. ഇതുപ്രകാരം ഓരോ മാസവും ശേഖരിക്കുന്ന മാലിന്യമേതെന്ന് മുന്‍കൂട്ടി അറിയിക്കണം. പ്ലാസ്റ്റിക് ശേഖരിക്കാന്‍ മാത്രം വീടുകളില്‍നിന്ന് മാസംതോറും 50 രൂപ ഈടാക്കുന്നതിനെതിരേ ചിലയിടങ്ങളില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സ്ഥാപനങ്ങള്‍ക്ക് ഇതു 100 രൂപയാണ്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ആക്രിക്കാര്‍ക്കു കൊടുത്താല്‍ വില കിട്ടുമെന്ന പ്രചാരണം സാമൂഹികമാധ്യമങ്ങളിലുണ്ട്. ഇതിലുപരി ജലാശയങ്ങളിലും പൊതുവിടങ്ങളിലും മാലിന്യങ്ങള്‍ കുന്നുകൂടുന്നതും തദ്ദേശവകുപ്പിന്റെ പുതിയ നിര്‍ദേശത്തിനു കാരണമായിട്ടുണ്ടെന്നാണു സൂചന.

പാഴ്വസ്തുശേഖരണ കലണ്ടര്‍ പ്രകാരം ശേഖരിക്കേണ്ട മാലിന്യങ്ങള്‍

ജനുവരി, ജൂലായ്: ഇ-വേസ്റ്റ്
ഫെബ്രുവരി: തുണിമാലിന്യം
മാര്‍ച്ച്, ഒക്ടോബര്‍: ആപത്കരമായ ഇ-മാലിന്യങ്ങള്‍ (പിക്ചര്‍ ട്യൂബ്, ബള്‍ബ്, ട്യൂബ്)
ഏപ്രില്‍, നവംബര്‍: ചെരിപ്പ്, ബാഗ്, തെര്‍മോകോള്‍, തുകല്‍, അപ്‌ഹോള്‍സ്റ്ററി വേസ്റ്റ്, പ്ലാസ്റ്റി ക് പായ, മെത്ത, തലയണ, ചവി ??.
മേയ്, ഡിസംബര്‍: കുപ്പി, ചില്ലു മാലിന്യങ്ങള്‍
ജൂണ്‍: ടയര്‍
ഓഗസ്റ്റ്: പോളി എത്‌ലിന്‍ പ്രിന്റി ങ് ഷീറ്റ്, സ്‌ക്രാപ് ഇനങ്ങള്‍
സെപ്റ്റംബര്‍: മരുന്നു സ്ട്രിപ്


Share our post
Continue Reading

Trending

error: Content is protected !!