Connect with us

Kerala

എസ്.ഐ.ചുരുക്കപ്പട്ടികയില്‍ 1519 പേര്‍;സെക്രട്ടേറിയറ്റ്/ പി.എസ്.സി അസിസ്റ്റന്റ് റാങ്ക്പട്ടികയില്‍ 2,091

Published

on

Share our post

പോലീസ് എസ്.ഐ.യുടെ ആറ് ചുരുക്കപ്പട്ടികകളിലായി 1519 പേര്‍. ഇവര്‍ക്കുള്ള അഭിമുഖം മേയ് മൂന്നിനും ആരംഭിക്കും. സിവില്‍ പോലീസിനുള്ള മൂന്ന് കാറ്റഗറികളിലെ ചുരുക്കപ്പട്ടികയില്‍ 967 പേരാണുള്ളത്.

നേരിട്ട് നിയമനമുള്ള കാറ്റഗറിയില്‍ 845 പേരും കോണ്‍സ്റ്റാബുലറിയില്‍ 111 പേരും മിനിസ്റ്റീരിയലില്‍ 11 പേരും ഉള്‍പ്പെട്ടു.

ആംഡ് പോലീസിന്റെ രണ്ട് കാറ്റഗറികളിലായി 544 പേര്‍ ചുരുക്കപ്പട്ടികയിലുണ്ട്. നേരിട്ടുള്ള നിയമനത്തിന് 436 പേരും കോണ്‍സ്റ്റാബുലറിയില്‍ 108 പേരും ഉള്‍പ്പെട്ടു.

നാലാമത്തെ കാറ്റഗറി എസ്.സി.സി.സിയ്ക്കുള്ള എന്‍.സി. എ. വിജ്ഞാപനമാണ്. ഇതിന്റെ ചുരുക്കപ്പട്ടികയില്‍ ആകെ എട്ട് പേരാണുള്ളത്.

പ്രമാണ പരിശോധന പി.എസ്.സി. ആസ്ഥാന, മേഖലാ ഓഫീസുകളിലും അഭിമുഖം ആസ്ഥാന ഓഫീസിലുമാണ് നടത്തുന്നത്.

പട്ടികയിലുള്ളവര്‍ യോഗ്യത, ജനനത്തീയതി, തിരിച്ചറിയല്‍രേഖ, നോണ്‍ ക്രീമീലെയര്‍/ജാതി സര്‍ട്ടിഫിക്കറ്റ്, വെയിറ്റേജ് എന്നിവ തെളിയിക്കുന്ന രേഖകള്‍ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്തശേഷം അസല്‍ രേഖകള്‍ സഹിതമാണ് പരിശോധനയ്ക്ക് ഹാജരാകേണ്ടത്.

ഇതിനുള്ള വ്യക്തിഗത സന്ദേശം ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈലിലും മൊബൈലിലും പി.എസ്.സി. അയച്ചിട്ടുണ്ട്.

അഭിമുഖത്തിനുള്ള അഡ്മിഷന്‍ ടിക്കറ്റ് ഏപ്രില്‍ 26 മുതല്‍ പ്രൊഫൈലില്‍ ലഭിക്കും. അഭിമുഖത്തിന് ഏഴ് ബോര്‍ഡുകളാണ് ആസ്ഥാന ഓഫീസില്‍ പി.എസ്.സി ഒരുക്കുന്നത്.

സെക്രട്ടേറിയറ്റ്/പി.എസ്.സി. അസിസ്റ്റന്റ് റാങ്ക്പട്ടികയില്‍ 2,091 പേര്‍

സെക്രട്ടേറിയറ്റ്/പി.എസ്.സി./ഓഡിറ്റ് വകുപ്പ് അസിസ്റ്റന്റ്/ഓഡിറ്റര്‍ റാങ്ക്പട്ടികയില്‍ 2,091 പേര്‍. മുഖ്യപട്ടികയില്‍ 961 പേരും സംവരണവിഭാഗം ഉപപട്ടികയില്‍ 1,033 പേരും ഭിന്നശേഷിപ്പട്ടികയില്‍ 97 പേരും ഉള്‍പ്പെട്ടു.

രണ്ട് ഘട്ട പരീക്ഷയിലൂടെയാണ് ഇത്തവണത്തെ റാങ്ക്പട്ടിക തയ്യാറാക്കിയത്.
2021 ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് പ്രാഥമികപരീക്ഷ നടത്തിയത്.

ഇതിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ 11,206 പേരുടെ അര്‍ഹതാപട്ടിക പ്രസിദ്ധീകരിച്ചു. ഇവര്‍ക്കുള്ള മുഖ്യപരീക്ഷ കഴിഞ്ഞ ഡിസംബര്‍ 21-ന് നടത്തി. രണ്ട് പരീക്ഷയും ഒ.എം.ആര്‍. രീതിയിലായിരുന്നു. ഏപ്രില്‍ 12-ന് റാങ്ക്പട്ടിക നിലവില്‍ വന്നു.

പുനഃപരിശോധന

അപേക്ഷകര്‍ക്ക് ഉത്തരക്കടലാസ് പുനഃപരിശോധനയ്ക്കും പകര്‍പ്പിനും അപേക്ഷിക്കാം. പുനഃപരിശോധനയ്ക്ക് 85 രൂപയാണ് ഫീസ്. 0051-PSC-105 State PSC-99 Examination Fee എന്ന ട്രഷറി അക്കൗണ്ട് ഹെഡ്ഡില്‍ ഫീസടച്ച രസീത് സഹിതം നിര്‍ദിഷ്ടമാതൃകയില്‍ അപേക്ഷിക്കണം.

ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പിക്ക് 335 രൂപയാണ് ഫീസ്. 0051-PSC-800-State PSC-99 Other Receipts എന്ന ട്രഷറി അക്കൗണ്ട് ഹെഡ്ഡിലാണ് ഫീസടയ്‌ക്കേണ്ടത്. അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 15 ആണ്. വിലാസം The Deputy Secretary (Examinations)-2, Kerala Public Service Commission, Pattom P.O., Thiruvananthapuram-695 004.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!