Kannur
ഡോ. ഗോപകുമാറിന്റെ വ്രതത്തിന് രണ്ടു പതിറ്റാണ്ട്

പയ്യന്നൂർ: ചാന്ദ്രവർഷത്തിനനുസരിച്ച് റമദാൻ മാസം എല്ലാ മലയാളമാസങ്ങൾക്കും പുണ്യം നൽകിയാണ് കടന്നു പോകുന്നത്. അങ്ങനെ ഓണക്കാലവും മണ്ഡലകാലവുമൊക്കെ റമദാനെ വരവേൽക്കുന്നു. ഇക്കുറി വിഷുക്കാലത്താണ് റമദാൻ എത്തിയത്.
ഒരു മണ്ഡലകാലത്താണ് കണ്ണൂർ ഗവ. ആയുർവേദ കോളജിന് സമീപത്തെ മസ്ജിദിലേക്ക് കോളജ് അധ്യാപകൻ കൂടിയായ ഡോ. എസ്. ഗോപകുമാർ നോമ്പുമുറിക്കാൻ കടന്നുചെന്നത്.
ശബരിമലയിലേക്ക് പോകാൻ മുദ്ര ധരിച്ച സന്ദർഭത്തിലായിരുന്നു പള്ളിയങ്കണത്തിലെത്തിയത്. മുദ്രയണിഞ്ഞ സ്വാമി ഇഫ്താറിനെത്തിയപ്പോൾ പള്ളി കമ്മിറ്റി പ്രത്യേക സ്ഥലമൊരുക്കി സന്തോഷപൂർവം വരവേറ്റു. വെജിറ്റേറിയൻ വിഭവവും പാത്രങ്ങളും വരെ മാറ്റിവെച്ചു.
ആ നോമ്പുകാലം മുഴുവൻ ആ പരിഗണനകിട്ടി. ഇത്തരം ആതിഥ്യമര്യാദകൾ ഒരിക്കലും മനസ്സിൽനിന്ന് മായില്ലെന്ന് ഡോക്ടർ. ആ നോമ്പ് ഈ വിഷുക്കാലത്തും മാറ്റമില്ലാതെ അനുഷ്ഠിക്കുകയാണ് ഇപ്പോൾ ആയുർവേദ കോളജ് ആശുപത്രി സൂപ്രണ്ടുകൂടിയായ ഡോക്ടർ.
2002ലാണ് തിരുവനന്തപുരം പട്ടം സ്വദേശിയായ ഡോ. ഗോപകുമാർ കണ്ണൂർ ഗവ. ആയുർവേദ കോളജിൽ അധ്യാപകനായിയെത്തുന്നത്. 2003ലെ റമദാനിൽ ക്ലാസിലെ നിരവധി മുസ് ലിം വിദ്യാർഥികൾ വ്രതമനുഷ്ഠിക്കുന്നതു കണ്ടപ്പോഴാണ് അവരോട് ഐക്യപ്പെട്ട് നോമ്പെടുക്കാൻ തീരുമാനിച്ചത്.
മഗ്രിബിന് അവരോടൊപ്പം പള്ളിയിൽ പോയി നോമ്പുതുറന്നു. ഇതിനിടയിലാണ് സ്ഥിരമായി ശബരിമലയിൽ പോകുന്ന മണ്ഡലകാലത്ത് റമദാൻ വന്നെത്തിയതും മുദ്ര ധരിച്ചു തന്നെ വ്രതം തുടർന്നതും. 2003ൽ തുടങ്ങിയ വ്രതമെടുക്കൽ 2023ലെ വിഷുക്കാലത്തും നിർത്താതെ തുടരുന്നു. ആരും പറഞ്ഞിട്ടല്ല. നിശ്ചയദാർഢ്യമാണ് നോമ്പെടുക്കാനുള്ള ധൈര്യം നൽകിയത്.
പല ദിവസങ്ങളിലും വീട്ടിൽ ഇഫ്താർ വിഭവങ്ങൾ എത്തിച്ചു നൽകിയത് 75 പിന്നിട്ട പിതാവ് ശ്രീകണ്ഠൻ നായരായിരുന്നു. ഉത്തരേന്ത്യയിൽ എത്തിയപ്പോൾ ഗോപകുമാർ എന്ന പേരുകാരൻ റമദാൻ വ്രതമെടുക്കുന്നത് പലരെയും അത്ഭുതപ്പെടുത്തി.
25 വർഷം മല ചവിട്ടിയ ഗുരുസ്വാമിയാണ് ഡോക്ടർ. ഇതിൽ പലവർഷങ്ങളിലും നോമ്പെടുത്താണ് മല കയറിയത്. വെള്ളംവരെ ഉപേക്ഷിച്ച് മല കയറിയപ്പോഴുണ്ടായ പോസിറ്റിവ് ഇന്ധനം പറഞ്ഞറിയിക്കാനാവാത്തത്. ഗുരുസ്വാമിയായതിനാൽ പലപ്പോഴും മറ്റുള്ളവരെ കൂടി മലകയറാൻ സഹായിക്കേണ്ടി വന്നിട്ടുണ്ട്.
വ്രതം ദഹന വ്യവസ്ഥയെ പോസിറ്റിവായി ക്രമപ്പെടുത്തുന്നു. ആഹാര നിയന്ത്രണം പൂർണമായും പാലിക്കുന്നു. ആമാശയമാണ് രോഗത്തിന്റെ പ്രവേശന കവാടമെന്നാണ് ആയുർവേദം. വിശുദ്ധ ഖുർആൻ വ്രതമനുഷ്ഠിക്കാൻ നിർദേശിച്ചതിലൂടെ പറഞ്ഞതും മറ്റൊന്നല്ല. ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നു.
Kannur
കണ്ണൂർ സർവകലാശാലാ വാർത്തകൾ

രണ്ടാം സെമസ്റ്റർ ബിരുദ മേഴ്സി ചാൻസ് പരീക്ഷ
2009 മുതൽ 2013 വരെയുള്ള വർഷങ്ങളിൽ അഫിലിയേറ്റഡ് കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള, രണ്ടാം സെമസ്റ്റർ ബിരുദമേഴ്സി ചാൻസ് (ഏപ്രിൽ,2025 ) പരീക്ഷകൾക്ക് 13.05.2025 മുതൽ 22.05.2025 വരെ പിഴയില്ലാതെയും 24.05.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.
മേഴ്സി ചാൻസ് പരീക്ഷകൾക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾ അപേക്ഷയോടൊപ്പം റീ രെജിസ്ട്രേഷൻ നടത്തുന്നതിനുള്ള നിശ്ചിതമാതൃകയിലുള്ള അപേക്ഷ, ഫീസ് അടച്ച രസീത് സഹിതം സമർപ്പിക്കേണ്ടതാണ് പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
MDC /DSC കോഴ്സുകളുടെ മൂല്യ നിർണ്ണയ ക്യാമ്പ്
നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്റർ (ഏപ്രിൽ 2025 ) പരീക്ഷകളുടെ MDC /DSC കോഴ്സുകളുടെ മൂല്യനിർണയം വിവിധ കേന്ദ്രങ്ങളിൽ 2025 മെയ്13 നു ആരംഭിക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു.
നോമിനൽ റോൾ, ഹാൾടിക്കറ്റ് സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ (സി.ബി സി എസ് എസ് – 2024 അഡ്മിഷൻ), മൂന്നാം സെമസ്റ്റർ (സി ബി സി എസ് എസ് – 2023 അഡ്മിഷൻ) എം എ/എം എസ് സി/എം.ബി.എ/എം സി എ/എം പി എഡ്/എൽ എൽ എം സപ്ലിമെന്ററി ജനുവരി 2025 പരീക്ഷകളുടെ ഹാൾടിക്കറ്റ് (പ്രൊവിഷണൽ), നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
Breaking News
തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
Kannur
എന്റെ കേരളം: ഇന്ന് വിവിധ പരിപാടികള്‍, പ്രവേശനം സൗജന്യം

കണ്ണൂർ: എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ രണ്ടാം ദിവസമായ ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകുന്നേരം നാല് വരെ സാമൂഹ്യനീതി വകുപ്പിന്റെ എന്റെ കേരളം വയോജന സൗഹൃദ കേരളം എന്ന വിഷയത്തില്‍ മൂന്ന് സെഷനുകളായി സെമിനാര്‍ നടക്കും. വയോജന നയം, വയോജന കൗണ്‍സില്‍, വയോജന കമ്മീഷന്’ എന്ന വിഷയത്തില്‍ സംസ്ഥാന വയോജന കൗണ്‍സില്‍ ഉപദേശക സമിതി അംഗം പ്രൊഫ. കെ. സരള, ‘വയോജന സംരക്ഷണ നിയമങ്ങളും ചട്ടങ്ങളും എം.ഡബ്ല്യു.പി.എസ്സി ആക്ട് 2007 ആന്റ് റൂള്‍സ്’ വിഷയത്തില്‍ ഡി.ഐ.എസ്എ പാനല്‍ അംഗം അഡ്വ. കെ.എ പ്രദീപ് എന്നിവര്‍ സെഷനുകള്‍ കൈകാര്യം ചെയ്യും. തുടര്‍ന്ന് വയോജന സൗഹൃദ കേരളം വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറം നടക്കും.
വൈകുന്നേരം 4.30 ന് ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ നൃത്ത പരിപാടിയും രാത്രി ഏഴിന് കൊച്ചിന് കോക്ക് ബാന്‍ഡിന്റെ തത്സമയ പരിപാടിയും അരങ്ങേറും. മെയ് 14 വരെയുള്ള ദിവസങ്ങളില്‍ രാവിലെ പത്ത് മണി മുതല്‍ സ്റ്റാളുകള്‍ സന്ദര്‍ശിക്കാം. പ്രവേശനം സൗജന്യമാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്