Connect with us

Kannur

തളർന്നില്ല; കൃഷിയിൽ തളിരിട്ടു ജീവിതം

Published

on

Share our post

പാപ്പിനിശേരി: ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഓട്ടത്തിനിടയിൽ തൊഴിൽ പലതും ചെയ്‌തു. ഒടുവിൽകൃഷിയെ നെഞ്ചോട് ചേർത്ത് ജീവിതവിജയം നേടിയ കഥയാണ്‌ കെ വി ദാമോദരന്‌ പറയാനുള്ളത്‌. പാപ്പിനിശേരി ചിറ്റോത്തിടത്തെ അറുപത്തുനാലുകാരനായ ദാമോദരന്‌ ഇരുപത് വർഷമായി കൃഷി ജീവിതതാളമാണ്‌. സമ്മിശ്ര കൃഷിയിലൂടെയാണ്‌ ഇദ്ദേഹം നേട്ടമുണ്ടാക്കിയത്‌.

പത്താം ക്ലാസ് പഠനശേഷം ഹോട്ടൽ തൊഴിലാളിയായി. പിന്നീട് മാങ്ങാട് ബസാറിൽ രണ്ട് വർഷം ഹോട്ടൽ നടത്തി. കടം കയറി അത്‌ പൂട്ടി. പിന്നെ ചെരുപ്പ് കട തുടങ്ങിയെങ്കിലും മൂന്നാം വർഷം താഴിട്ടു. സ്വന്തമായി ഹാൻഡ്‌ലൂം കമ്പനി ആരംഭിച്ചെങ്കിലും പച്ച പിടിച്ചില്ല. പിന്നെ വെസ്റ്റേൺ ഇന്ത്യയിൽ. പത്ത് വർഷത്തിനുശേഷം അവിടെനിന്ന്‌ പടിയിറങ്ങി. ശ്രീകണ്ഠപുരത്ത് സ്റ്റേഷനറി കടകളിലൂടെ ജീവിതം മെച്ചപ്പെടുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

ഒമ്പത് വർഷത്തെ കച്ചവടം അവസാനിപ്പിച്ച് കാട്യത്ത് ഗ്രിൽസ് നിർമാണ സ്ഥാപനം ആരംഭിച്ചു. ഇതും അധികാലം നീണ്ടില്ല. ഭാര്യയും രണ്ട് മക്കളുമടങ്ങിയതാണ്‌ കുടുംബം. ഇതിനിടയിലും മകളെ ബംഗളൂരുവിൽ ബിഎസ് സി നഴ്സിങ്ങിനും മകനെ ഇലക്ട്രിക്കൽ എൻജിനിയറിങ്ങിനും ചേർത്തു. ബാങ്കിൽനിന്ന് വായ്‌പയെടുത്താണ് പണം കണ്ടെത്തിയത്.

കടം കയറിയതോടെ കുടുംബ വിഹിതമായി കിട്ടിയ ആറ് സെന്റ്‌ കൃഷിയിടം വിൽക്കാൻ പലരും സമ്മർദം ചെലുത്തി. ആകെയുള്ള മണ്ണ് വിൽക്കാൻ മനസ് വന്നില്ല. അവിടെ കൃഷി ചെയ്യാൻ തീരുമാനിച്ചു. ആദ്യം നെൽ കൃഷിയായിരുന്നു. പിന്നെ ആട്, കോഴി, പശു, എന്നിവയെ വളർത്തി.

എല്ലാ കൃഷിയും നൂറുമേനി നേട്ടം. മാസം 20,000 ത്തോളം വരുമാനം. പാട്ടത്തിന് നിലമെടുത്തും കൃഷിയിറക്കി. നെൽകൃഷി വാണിജ്യാടിസ്ഥാനത്തിലാക്കി. വാഴ, ചേന, കവുങ്ങ്, തെങ്ങ് എന്നിവയും പച്ചക്കറിയും വിളയിച്ചു. പല ബാങ്കിൽനിന്നുമെടുത്ത വായ്‌പയുൾപ്പെടെ ചേർത്ത് 74 സെന്റ്‌ സ്ഥലം വിലയ്‌ക്ക്‌ വാങ്ങി. അതിലും കൃഷി വ്യാപിപ്പിച്ചു. വിദ്യാഭ്യാസ വായ്‌പ ഉൾപ്പടെ ഉണ്ടായിരുന്ന 15 ലക്ഷം രൂപ കൃഷിയിൽനിന്നുള്ള വരുമാനത്തിലൂടെ അടച്ചുതീർത്തു.

പുലർച്ചെ മൂന്നരക്ക് എഴുന്നേറ്റ്‌ ദാമോദരൻ കൃഷി പരിപാലനത്തിൽ ഏർപ്പെടും. നെൽകൃഷിയിലും പച്ചക്കറികൃഷിയിലുമാണ്‌ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌. മിക്ക സീസണിലും രണ്ട് വിളയിറക്കും. പത്ത് വർഷമായി കൃഷിയിടത്തിൽ കൂട്ടായി ബിഹാർ സ്വദേശി ഷാനവാസുമുണ്ട്‌.


Share our post

Kannur

തൂക്കുകയറിന്റെ നിശ്ശബദ്ത; കാണാം ജയിലിന്റെ അകക്കാഴ്ചകൾ

Published

on

Share our post

പൊതുജനങ്ങൾക്ക് അധികം പരിചയമില്ലാത്ത ജയിലിന്റെ അകക്കാഴ്ചകൾ തുറന്നുകാട്ടുന്ന ജയിൽ വകുപ്പിന്റെ സ്റ്റാൾ ജനശ്രദ്ധ നേടുന്നു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ എന്റെ കേരളം പ്രദർശന വിപണന മേളയിൽ വന്നാൽ ജയിലിനെക്കുറിച്ചും അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും പ്രവർത്തന രീതികളെക്കുറിച്ചും നേരിൽക്കണ്ട് മനസ്സിലാക്കാം.

കണ്ണൂർ സെൻട്രൽ ജയിലിന്റെ മാതൃകയിൽ നിർമിച്ച മിനിയേച്ചർ രൂപം, ഇരട്ട തൂക്കുമരത്തിന്റെ മാതൃക, തൂക്കുകയർ, വധശിക്ഷയ്ക്ക് വിധിച്ച പ്രതികളെ പാർപ്പിക്കുന്ന കണ്ടംഡ് സെൽ, തടവുകാർക്ക് ഫോൺ ചെയ്യാൻ പ്രത്യേകം ഒരുക്കിയ സ്മാർട്ട് കാർഡ് ഉപകരണം, തടവുകാരുടെ പരാതിപ്പെട്ടികൾ എന്നിവയും വിവിധ ശിക്ഷാ നടപടികൾ, ശിക്ഷാ തടവുകാർക്കുള്ള അവധികൾ തുടങ്ങി ജയിൽ വകുപ്പിന്റെ ചരിത്രവും ഒൻപത് വർഷത്തെ നേട്ടങ്ങളും ഇവിടെ കാണാം.

ലഹരിക്കെതിരായുള്ള ‘നവജീവന’ ത്തിന്റെ ഭാഗമായി അന്തേവാസികൾ തയ്യാറാക്കിയ ശിലാ രൂപവും മറ്റൊരു അന്തേവാസി നിർമിച്ച മുണ്ടക്കൈ ചൂരൽമല മലയുടെ മാതൃകയും പൊതു ജനങ്ങളുടെ ശ്രദ്ധയാകർഷികുന്നു. ഇതിനുപുറമെ തടവുകാരുടെ വൈവിധ്യമാർന്ന കരകൗശല വസ്തുക്കളും കലാസൃഷ്ടികളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. മരം ഉപയോഗിച്ച് നിർമിച്ച കെട്ടിടങ്ങളുടെ ലഘു മാതൃകകൾ, മനോഹരമായ ശിൽപ്പങ്ങൾ, പെൻ, പേപ്പർ ബാഗ്, പാന്റ്, ഷർട്ട്, കുട്ടികൾക്കും സ്ത്രീകൾക്കുമുള്ള വസ്ത്രങ്ങൾ എന്നിവ മേളയിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. പഴയ ചെടികളും മരങ്ങളുമുപയോഗിച്ച് തടവുകാർ തയ്യാറാക്കിയ ത്രീ ഡി കാർബൺ ചിത്രങ്ങളും മ്യൂറൽ പെയിന്റിങ്ങുകളും പ്രദർശനത്തിലുണ്ട്. ജയിൽ തോട്ടത്തിൽ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികളും മുട്ടകളും പൊതുജനങ്ങൾക്ക് സ്റ്റാളിൽ നിന്നും വാങ്ങാം. ശിക്ഷയോടൊപ്പം പുതിയ ജീവിതപാഠങ്ങൾ കൂടി തടവുകാർ പഠിക്കുന്നു എന്നതിന്റെ തെളിവാണ് ഇവിടെയുള്ള ഓരോ ഉൽപ്പന്നങ്ങളും.


Share our post
Continue Reading

Kannur

തിരിച്ചറിയൽ രേഖകൾ കർശനമാക്കി റെയിൽവേ

Published

on

Share our post

കണ്ണൂർ: പഹൽഗാമിലെ ഭീകര ആക്രമണത്തിന് ശേഷം യാത്രക്കാർക്ക് തിരിച്ചറിയൽ രേഖകൾ നിർബന്ധമാക്കി റെയിൽവേ. ടിക്കറ്റ് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്കും റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടത്തുന്നവർക്കും രേഖകൾ ആവശ്യപ്പെടാം. ആധാർ കാർഡോ മറ്റ് തിരിച്ചറിയൽ രേഖകളോ ആണ് കരുതേണ്ടത്. ടിക്കറ്റ് പരിശോധനയോടൊപ്പം തിരിച്ചറിയൽ കാർഡും ആവശ്യപ്പെടാനാണ് ടിക്കറ്റ് എക്സാമിനർക്ക് നിർദേശം നൽകിയിരിക്കുന്നത്. സ്റ്റേഷനിലും തീവണ്ടിയിലും സുരക്ഷ സന്നാഹങ്ങൾ ശക്തിപ്പെടുത്താനും നിർദേശമുണ്ട്.


Share our post
Continue Reading

Kannur

ഭാര്യയുടെ പ്രസവ ശുശ്രൂഷക്ക് എത്തിയ ഭർത്താവ് കുഴഞ്ഞുവീണു മരിച്ചു

Published

on

Share our post

പരിയാരം: ഗവ: മെഡിക്കൽ കോളേജിൽ ഭാര്യയുടെ പ്രസവ ശുശ്രൂഷയുംആയി ബന്ധപ്പെട്ട് കൂട്ടിരിപ്പിന് വന്ന ഭർത്താവ് ശുചിമുറിയിൽ കുഴഞ്ഞ് വീണ് മരിച്ചു.  കുടുക്കിമൊട്ട കാഞ്ഞിരോട് ബൈത്തുൽ ഇസ്സത്തിൽ സി. സാദിഖ് (48) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ കുളിക്കാൻ എട്ടാം നിലയിലെ ശുചിമുറിയിൽ പോയതായിരുന്നു. ഭാര്യ റസിയയെ പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മക്കൾ: സഹൽ,
ഷസ്സിൻ, അജ് വ.


Share our post
Continue Reading

Trending

error: Content is protected !!