Kerala
നഷ്ടങ്ങളുടെ ഓർമ്മകളുമായി ‘അത്ഭുത ബാലനെത്തി’; അരനൂറ്റാണ്ടുകൾക്കിപ്പുറം സങ്കടം മാറാതെ ജനാർദനൻ

തൃശ്ശൂർ: അനുവാദമില്ലാതെ കടക്കരുതെന്നെഴുതിയ വാതിൽ തളളിത്തുറന്നുവന്ന സുകുമാരനെ ആ എഴുപത്തിയഞ്ചുകാരന് ഓർമവന്നില്ല. അഞ്ചേരിച്ചിറക്കാരനാണെന്നും നമ്മള് തമ്മിലൊരു ബന്ധമുണ്ടെന്നും പറഞ്ഞുതുടങ്ങിയപ്പോൾ നടുങ്ങി, തല താഴ്ന്നു.
മറിഞ്ഞ ബസിൽനിന്ന് വെള്ളത്തിൽ മുങ്ങിത്താഴുന്ന കൈക്കുഞ്ഞിനെ കോരിയെടുത്തത് മനസ്സിൽ മിന്നി. ദേഷ്യമോ പ്രതികാരമോ ഇല്ലെന്നും വെറുതേ കാണാൻ മാത്രം വന്നതാണെന്നും അന്നത്തെ ആ കുട്ടി പറഞ്ഞപ്പോൾ നെഞ്ചിലെ ഭാരം അല്പം കുറഞ്ഞു.
തൃശ്ശൂർ പുഴയ്ക്കലിൽ വെള്ളത്തിലേക്കു മറിഞ്ഞ ബസിൽനിന്ന് അദ്‌ഭുതകരമായി രക്ഷപ്പെട്ട എട്ടുമാസം പ്രായമുള്ള കുഞ്ഞാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ബസ് ഓടിച്ചിരുന്ന ഡ്രൈവർ ജനാർദനനെ തേടിയെത്തിയത്. പത്തുപേർ മരിച്ച പുഴക്കൽ ബസപകടത്തിന് അടുത്ത വർഷം അമ്പതാണ്ടു തികയും.
അപകടത്തിൽനിന്ന് രക്ഷപ്പെട്ട ‘അദ്‌ഭുത ശിശു’വെന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ച സുകുമാരൻ ഇന്ന് വണ്ടിയോടിക്കാൻ പരിശീലിപ്പിക്കുന്നയാളാണ്.
അന്ന് കാണാനും അറിയാനുമുള്ള പ്രായമായിരുന്നില്ലെങ്കിലും 49 വർഷത്തിനിടെ ആ ബസപകടം ഓർമിക്കാതെ ഒരു ദിവസംപോലും കടന്നുപോയിട്ടില്ലെന്ന് സുകുമാരൻ പറയുന്നു. അപകടത്തെക്കുറിച്ചുള്ള വിവരങ്ങളറിയാനാണ് ജനാർദനനെ അന്വേഷിച്ചിറങ്ങിയത്.
സുകുമാരന്റെ മൂന്നു സഹോദരങ്ങളെയും ആ അപകടം കവർന്നിരുന്നു. അച്ഛൻ ശ്രീധരൻ നീന്തിക്കയറി. അമ്മ തങ്കമണിയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. വളർക്കാവിലെ തറവാട്ടുവീട്ടിലെ മൂന്നു കുഞ്ഞു മൺകൂനകൾക്കരികെ കരയുന്ന അമ്മയെക്കുറിച്ച് പറഞ്ഞറിവേയുള്ളൂ സുകുമാരന്.
1974 ജനുവരി 25-ന് താണിക്കുടം ഉത്സവത്തിന്റെ പറയെടുപ്പിനായാണ് തങ്കമണിയുടെ പുറനാട്ടുകരയിലെ വീട്ടിലേക്ക് ഭർത്താവ് ശ്രീധരനും മക്കളായ സുരേഷ് (7), സുമ(5), സുധാകരൻ(3), സുകുമാരൻ (എട്ടുമാസം) എന്നിവരുമായി വടക്കേ സ്റ്റാൻഡിൽനിന്ന് ‘ഓലക്കട’യെന്ന ബസിൽ കയറിയത്.
സംഭവദിവസം പത്രത്തിൽ വന്ന വാർത്ത
പുഴയ്ക്കലിൽ പാലത്തിനു താഴെ കൃഷിയാവശ്യത്തിന് വെള്ളം കെട്ടിനിർത്തിയിരുന്നു. 18 അടിയോളം ആഴമുണ്ടായിരുന്നു അവിടെ. ഇടുങ്ങിയ പാലത്തിൽ കാറിന് വഴികൊടുക്കുന്നതിനിടെ ഹമ്പിൽത്തട്ടി ബസ് മറിഞ്ഞെന്നാണ് അന്ന് ഒന്നാം പേജിലെ വാർത്തയിലുള്ളത്.
എന്നാൽ, 54 മോഡൽ ബെൻസ് ബസിന്റെ ബ്രേക്ക് നഷ്ടമായതാണെന്നും കഴിയുന്നവരെല്ലാം രക്ഷപ്പെടൂവെന്ന് താൻ അലറിയിരുന്നെന്നും അന്ന് 24 വയസ്സുകാരനായിരുന്ന ജനാർദനൻ പറയുന്നു. ബസ് മുങ്ങാനുള്ള വെള്ളം ഉണ്ടായിരുന്നു. ചെറിയ ഒഴുക്കും. മറിഞ്ഞയുടൻ പിറകിലെ ഗ്ലാസ് തകർത്ത് പുറത്തെത്തി കുറേപ്പേരെ വലിച്ച് രക്ഷപ്പെടുത്തി. അതിനിടെയാണ് വെള്ളത്തിൽനിന്ന് പിഞ്ചുകുഞ്ഞിനെ കിട്ടിയത്.
ജനാർദനെ കോടതി ഒരു വർഷത്തേക്ക് ശിക്ഷിച്ചു. പിഴയടച്ച് തടവുശിക്ഷ ഒഴിവാക്കാമായിരുന്നെങ്കിലും എട്ടുമാസം കണ്ണൂരിൽ ജയിലിൽക്കഴിഞ്ഞു. രണ്ടു കുഞ്ഞുകുട്ടികളുമായി ഭാര്യ ഏറെ കഷ്ടപ്പെട്ടു. ഇപ്പോൾ പൂത്തൂർ സെന്ററിൽ ആയുർവേദ മരുന്നുകട നടത്തുകയാണ്. ഹൃദ്രോഗിയായ ഭാര്യയ്ക്കും തനിക്കും മരുന്നുവാങ്ങാനുള്ള വരുമാനമൊക്കണമെന്ന ആശയേയുള്ളൂ.
അപകടദിവസം ആസ്പത്രിയിലെത്തിയ മുഖ്യമന്ത്രി അച്യുതമേനോൻ, രക്ഷപ്പെട്ട കുഞ്ഞിന് സൗജന്യവിദ്യാഭ്യാസവും സർക്കാർജോലിയും പ്രഖ്യാപിച്ചിരുന്നു. തീരാവേദനയിലായ കുടുംബത്തിന് പക്ഷേ, അക്കാര്യം അന്വേഷിക്കാനൊന്നുമായില്ല.
സുകുമാരനു താഴെ പിറന്ന രണ്ട് മക്കൾക്ക് അപകടത്തിൽ നഷ്ടമായ സുരേഷിന്റെയും സുമയുടെയും പേരാണ്. ശ്രീധരൻ കുറച്ചുവർഷംമുമ്പ് മരിച്ചു. അഞ്ചേരിച്ചിറിയിൽ ഐശ്വര്യ ഡ്രൈവിങ് സ്കൂൾ നടത്തുകയാണ് സുകുമാരൻ.
Kerala
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരിഗണിക്കില്ല.
കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.
സംരക്ഷിത മൃഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്