Connect with us

Kerala

കളിസ്ഥലത്ത് തര്‍ക്കം, 15-കാരന്‍ ക്വട്ടേഷന്‍ നല്‍കി; ഗുണ്ടാ ആക്രമണത്തിൽ മൂന്നു പേര്‍ക്ക് കുത്തേറ്റു

Published

on

Share our post

മംഗലപുരം: പതിനഞ്ചുകാരന്റെ ക്വട്ടേഷനെ തുടര്‍ന്ന് മംഗലപുരത്ത് ഗുണ്ടാ ആക്രമണം. ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേര്‍ക്ക് കത്തിക്കുത്തേറ്റു.

ആനതാഴ്ചിറ നിസാം മന്‍സിലില്‍ നിസാമുദ്ദീന്‍ (19), വെള്ളൂര്‍ സ്വദേശി സജിന്‍ (19), ആനതാഴ്ചിറ ലക്ഷം വീട് കോളനിയില്‍ സനീഷ് (21), നിഷാദ് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കാപ്പ ചുമത്തി ജയിലില്‍ കിടന്ന് പുറത്തിറങ്ങിയ പ്രതികളാണ് ആക്രമണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മംഗലപുരം കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം എസ്.ആര്‍. മന്‍സിലില്‍ ഷെഹിന്‍ കുട്ടന്‍ (26), മുള്ളന്‍ കോളനി ആലുനിന്നവിള വീട്ടില്‍ അഷ്റഫ് (24), പതിനഞ്ചു കാരനായ വിദ്യാര്‍ഥി എന്നിവരെ പോലീസ് പിടികൂടി.

ആക്രമണം നടത്തുന്നതിനു മുമ്പ് പ്രതികള്‍ മംഗലപുരത്തെത്തിയ പനവൂര്‍ സ്വദേശി ഓട്ടോ ഡ്രൈവറായ സിദ്ദിഖിനെ(44) മര്‍ദിക്കുകയും പണവും മൊബൈല്‍ ഫോണും കവരുകയും ചെയ്തിരുന്നു. നാകൊയ്ത്തൂര്‍ക്കോണം വെള്ളൂര്‍ പള്ളിക്കു സമീപമാണ് മൂന്നംഗസംഘം ആക്രമണം അഴിച്ചുവിട്ടത്.

ആക്രമണത്തിന് ക്വട്ടേഷന്‍ നല്‍കിയത് വെള്ളൂര്‍ സ്വദേശിയായ പതിനഞ്ചുകാരനാണ്. ശനിയാഴ്ച രാത്രി ഏഴര മണിയോടുകൂടിയായിരുന്നു ആക്രമണം നടന്നത്.

വെള്ളൂര്‍ പള്ളിയില്‍നിന്ന് നോമ്പുതുറന്ന് തിരികെ പോകുന്നതിനിടയിലായിരുന്നു മൂന്നുപേര്‍ക്ക് കുത്തേറ്റത്. ഒരാളെ മര്‍ദിക്കുകയും ചെയ്തു. കളിസ്ഥലത്തുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് മംഗലപുരം പോലീസ് പറയുന്നു.

കത്തിയും വെട്ടുകത്തിയുമായി എത്തിയ പ്രതികള്‍ ഒരു പ്രകോപനവും ഇല്ലാതെയാണ് ഇവരെ ആക്രമിച്ചത്. പിടിച്ചുമാറ്റാനെത്തിയവര്‍ക്കും മര്‍ദനമേറ്റു. വാരിയെല്ലിന്റെ ഭാഗത്ത് ആഴത്തില്‍ കുത്തേറ്റ നിസാമുദ്ദീന്‍ മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

മംഗലപുരം പോലീസ് അക്രമണം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമണത്തില്‍ പരിക്കേറ്റവരില്‍നിന്നും നാട്ടുകാരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു. കേസിലെ മറ്റൊരു പ്രതിയായ അന്‍സറിനെ പിടികൂടാനുണ്ട്. ഇയാള്‍ പിടിയിലായ അഷ്റഫിന്റെ സഹോദരനാണ്.

മര്‍ദനത്തില്‍ പരിക്കേറ്റ സിദ്ദിഖ് ആസ്പത്രിയില്‍ ചികിത്സതേടുകയും മംഗലപുരം പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പ്രതികള്‍ക്കെതിരേ കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം മംഗലപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

പിടിയിലായവരെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അഷ്റഫിന് മംഗലപുരം ഉള്‍പ്പെടെ വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം കേസുകളും ഷെഹിനിന് പതിനാറോളം കേസുകളും നിലവിലുണ്ട്.

ആറുമാസം മുമ്പ് ജയില്‍മോചിതരായ ഇരുവരും മംഗലപുരത്തെ വിദേശ മദ്യശാലയ്ക്കു സമീപംവെച്ച് കൈലാത്തുകോണം സ്വദേശിയായ യുവാവിനെ വെട്ടി പ്പരിക്കേല്‍പ്പിച്ചിരുന്നു.


Share our post

Kerala

കേരള തീരത്ത് ഇന്ന് കടലാക്രമണത്തിന് സാധ്യത, കള്ളക്കടൽ പ്രതിഭാസം

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടെ മഴക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വെള്ളിയാഴ്ച വരെ കേരളത്തിൽ വേനൽ മഴ തുടരുമെന്നാണ് പ്രവചനം. അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നിർദ്ദേശം പുറപ്പെടുവിപ്പിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.3 മുതൽ 0.9 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് നാളെ വൈകുന്നേരം 05.30 വരെ 1.0 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഇടിമിന്നൽ അപകടകാരികയതിനാൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണം തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.


Share our post
Continue Reading

Kerala

ഗതാഗത കുരുക്കഴിക്കാൻ 12 മീറ്റർ വീതിയിൽ കുറ്റ്യാടി ബൈപാസ്: 20 ഭൂവുടമകള്‍ക്കായി 4.64 കോടി, നഷ്ടപരിഹാര തുക കൈമാറി

Published

on

Share our post

കോഴിക്കോട്: കുറ്റ്യാടി ബൈപാസ് പ്രവൃത്തിക്കായി ഭൂമി വിട്ടുനല്‍കിയ 20 ഭൂവുടമകള്‍ക്ക് നഷ്ടപരിഹാര തുക കൈമാറി. ഒന്നാംഘട്ട നഷ്ടപരിഹാര തുകയായ 4,64,68,273 രൂപയാണ് ഉടമകളുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയത്. നഷ്ടപരിഹാര തുക കൈമാറാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാലിനെയും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെയും സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ധനകാര്യ വകുപ്പിന്റെ അനുമതി ലഭിക്കുകയും കൊയിലാണ്ടി ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ മുഖേന തുക ഭൂവുടമകളുടെ അക്കൗണ്ടുകളിലേക്ക് കൈമാറുകയുമായിരുന്നു. ബാക്കി ഭൂവുടമകളുടെ നഷ്ടപരിഹാരത്തുകയും അടുത്ത ദിവസങ്ങളില്‍ കൈമാറും. ഇതിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്. ശരാശരി ആറ് മീറ്റര്‍ മാത്രമുണ്ടായിരുന്ന റോഡാണ് 12 മീറ്ററില്‍ ആധുനിക രീതിയില്‍ വികസിപ്പിക്കുന്നത്. ബൈപാസ് യാഥാര്‍ഥ്യമാകുന്നതോടെ കുറ്റ്യാടിയിലെ ഗതാഗതകുരുക്കിന് പരിഹാരമാകും.


Share our post
Continue Reading

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴയ്ക്ക് പുറമെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. കൂടാതെ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത ഉണ്ട്. കന്യാകുമാരി തീരത്ത് ബുധനാഴ്ച വൈകുന്നേരം 5:30 വരെ ഒരു മീറ്റർ മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!