Local News
മാർച്ചും കഴിഞ്ഞു , മാഹി ബൈപ്പാസ് ഇനി എന്ന് തുറക്കാനാ…

തലശ്ശേരി: തൊണ്ണൂറു ശതമാനവും പണി പൂർത്തിയായ തലശ്ശേരി-മാഹി ബൈപ്പാസ് റോഡിന്റെ ഉദ്ഘാടനം സംബന്ധിച്ച് ഇനിയും തീരുമാനമായില്ല. ആറുവരിപ്പാത കഴിഞ്ഞ മാർച്ചിൽ തുറന്ന് കൊടുക്കുമെന്നായിരുന്നു ഏറ്റവുമൊടുവിൽ അധികൃതർ നൽകിയ ഉറപ്പ്.
എന്നാൽ ഇപ്പോഴും ഇത് സംബന്ധിച്ച് തീരുമാനങ്ങളൊന്നുമായിട്ടില്ല.2017ൽ തുടങ്ങിയ ബൈപ്പാസ് 30 മാസം കൊണ്ട് പൂർത്തിയാക്കാനായിരുന്നു കരാർ.മഹാപ്രളയവും കൊവിഡും നിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചു. ഇതിന് ശേഷം പലതവണ സമയം നീട്ടിനൽകിയിരുന്നു.
റെയിൽവേ മേൽപ്പാലത്തിനോടനുബന്ധിച്ച് ഇരുഭാഗത്തും നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും, റെയിൽവെ മാനദണ്ഡങ്ങൾ ഇടയിൽ പ്രതിബന്ധമായി.നിർമ്മാണത്തിനിടെ പുഴയിൽ കൂപ്പുകുത്തിയ
ബാലത്തിൽ പാലത്തിന്റെ നിർമ്മാണം ഇനിയും പൂർത്തിയായിട്ടില്ല. മാഹി റെയിൽ പാളത്തിന് മുകളിലൂടെ കടന്നു പോകേണ്ട മേൽപാലത്തിന്റെ നിർമ്മാണവും ഇനിയും തുടങ്ങിയിട്ടുമില്ല.
ഇതിന് ആവശ്യമായ അനുമതി റെയിൽവേ ഇതുവരെ നൽകിയിട്ടില്ല.ബൈപ്പാസിന്റെ ഭാഗമായി നാല് പാലങ്ങളും 22 അടിപ്പാതകളും നിർമ്മിച്ചു. റോഡിൽ അടയാളപ്പെടുത്തൽ, പെയിന്റിംഗ്, തിരിച്ചറിയാനുള്ള ബോർഡ്, റിഫ്ളക്ടർ എന്നിവയും പൂർത്തിയായി. പാലയാട്ടുനിന്ന് നിട്ടൂർ വരെ 900 മീറ്റർ നീളത്തിൽ ബൈപാസിലെ ഏറ്റവും വലിയ പാലമാണ് ആദ്യം നിർമ്മിച്ചത്.
ആകെയുള്ള 18.6 കിലോമീറ്റർ റോഡിൽ ഈസ്റ്റ് പള്ളൂരിൽ മാത്രമേ സിഗ്നൽ ക്രോസിംഗുള്ളൂ.. അഞ്ചരക്കണ്ടിപ്പുഴയ്ക്ക് കുറുകെ മുഴപ്പിലങ്ങാടിനെ ചിറക്കുനിയുമായി ബന്ധിപ്പിക്കുന്ന 420 മീറ്റർ നീളമുള്ള പാലം, എരഞ്ഞോളിപ്പുഴയ്ക്ക് കുറുകെയുള്ള പാലം, കവിയൂർ മുതൽ മാഹിവരെയുള്ള 870 മീറ്റർ പാലം എന്നിവയും പൂർത്തിയായി.
സർവീസ് റോഡിന് ഭൂമിയേറ്റെടുക്കണംസർവീസ് റോഡിന്റെ ഭൂമിയേറ്റെടുപ്പ് ഇനിയും ബാക്കിയുണ്ട്.
അഴിയൂരിൽ ബൈപ്പാസ് അവസാനിക്കുന്ന റോഡിൽ ഇടതുവശത്തെ സർവീസ് റോഡ് പ്രധാനറോഡിലാണ് അവസാനിക്കുന്നത്. ഭൂമിയേറ്റെടുപ്പിലെ കാലതാമസമാണ് ഇതിന് കാരണം. ബൈപാസ് പൂർത്തിയായാലും ചിലയിടങ്ങളിൽ സർവീസ് റോഡ് പൂർത്തിയാകുമെന്ന് കരുതാനാവില്ല.സർവീസ് റോഡിന് ഭൂമി ഏറ്റെടുത്ത വകയിൽ നിരവധിപേർക്ക് പണം കിട്ടാനുമുണ്ട്.
മങ്ങാട് ഭാഗത്ത് സർവിസ് റോഡ് നിർമ്മിക്കുമെന്നത് വെറും വാക്കായി. പലർക്കും വീട്ടിലേക്ക് എത്തിച്ചേരാനുള്ള വഴിയടഞ്ഞു. മഴ പെയ്താൽ വെള്ളംഒഴുകിപ്പോകാനുള്ള സംവിധാനവും ഇവിടെയില്ല.മാഹി-തലശ്ശേരി ബൈപ്പാസ്ദേശീയപാതയിൽ കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലാ അതിർത്തിയായ അഴിയൂർവരെയാണ് ബൈപ്പാസ്.
” ബൈപാസ് വരുമ്പോൾ സർവ്വീസ് റോഡ് നിർമ്മിച്ചു നൽകുമെന്ന് തഹസിൽ ഒപ്പിട്ട് നൽകിയ രേഖ കൈവശമുണ്ട്.
സർവ്വീസ് റോഡിന്റെ പണി നിർത്തിവെച്ചിരിക്കുകയാണ്. മഴക്കാലം തൊട്ടു മുന്നിലെത്തിയിരിക്കെ ഇവിടമാകെ വെള്ളം കയറുമെന്നതിൽ സംശയമില്ല.കഴിഞ്ഞവർഷം ഇതിന്റെ ദുരന്തം ഞങ്ങൾ അനുഭവിച്ചതാണ്.”മിനി അരുൺ കവിയൂർ
MATTANNOOR
കണ്ണൂർ-മുംബൈ സർവീസ് തുടങ്ങി എയർ ഇന്ത്യ എക്സ്പ്രസ്


മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാന താവളത്തിൽ നിന്ന് മുംബൈ റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസ് ആരംഭിച്ചു. ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവീസ്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 10.30ന് മുംബൈയിൽ നിന്ന് പുറപ്പെട്ട് രാത്രി 12.30ന് കണ്ണൂരിൽ എത്തി ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ വെളുപ്പിന് 1.20ന് പുറപ്പെട്ട് 3.10ന് മുംബൈയിൽ എത്തുന്ന തരത്തിലാണ് സമയക്രമം. 3800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. യൂറോപ്പ്, യു.എസ്.എ വിമാന താവളത്തിലേക്ക് മുംബൈ വഴി കണക്‌ഷൻ സർവീസ് സാധ്യമാകുന്ന തരത്തിലാണ് കണ്ണൂർ മുംബൈ സമയം ക്രമീകരിച്ചിരിക്കുന്നത് എന്ന് എയർലൈൻ പ്രതിനിധി അറിയിച്ചു.
MALOOR
മാലൂർ ഗുഡ് എർത്ത് സാരംഗിൽ കുട്ടികൾക്ക് അവധിക്കാല ക്യാമ്പ്


മാലൂർ: പരിസ്ഥിതിയെ നിരീക്ഷിക്കാനും പഠിക്കാനും കുട്ടികളിലെ സർഗാത്മകതയെ ഉണർത്താനും ‘പച്ചക്കുതിര’ എന്ന പേരിൽ ഗുഡ് എർത്ത് ബാംഗ്ലൂർ ഏകദിന പ്രകൃതി സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു. മാലൂർ ഗുഡ് എർത്ത് സാരംഗ് ഫുഡ് ഫോറസ്റ്റിലാണ് ക്യാമ്പ്. ശനിയാഴ്ച രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെയാണ് ക്യാമ്പ്. ആറു മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പങ്കെടുക്കാൻ അവസരം. ഡോ. ജിസ് സെബാസ്റ്റ്യൻ, മരിയ ജോർജ്, ശിവദർശന, ബിജു തേൻകുടി എന്നിവർ നേതൃത്വം നൽകും. കൃഷി നടത്തം, ജൈവ വൈവിധ്യ ക്ലാസുകൾ, നാച്ചുറൽ പെയിൻ്റിംഗ്, മാമ്പഴ രുചിക്കൂട്ടുകൾ തുടങ്ങിയവ ക്ലാസ്സുകളുടെ ഭാഗമാകും. വ്യാഴാഴ്ച വരെ പേർ രജിസ്റ്റർ ചെയ്യാം. ഫോൺ :7306340635.
IRITTY
മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ പൂരോത്സവം


ഇരിക്കൂർ: മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ പൂരോത്സവം ഏപ്രിൽ രണ്ട് മുതൽ 10 വരെ ആഘോഷിക്കും. ഭഗവതിയുടെ എഴുന്നള്ളത്ത്, അലങ്കാര പൂജ, നിറമാല, വിശേഷാൽ ദേവീ പൂജകൾ എന്നിവ പൂരോത്സവ നാളുകളിൽ ഉണ്ടാകും. 10-ന് രാവിലെ എട്ടിനുള്ള പൂരംകുളി ആറാട്ടോടെ സമാപനം. രണ്ട് മുതൽ ഒൻപത് വരെ ക്ഷേത്രം മണ്ഡപത്തിൽ ഭാഗവത സപ്താഹ യജ്ഞവും ഉണ്ടാകും. മരങ്ങാട്ടില്ലത്ത് മുരളീകൃഷ്ണൻ നമ്പൂതിരി കരിവെള്ളൂരാണ് യജ്ഞാചാര്യൻ. രണ്ടിന് അഞ്ചരയ്ക്ക് ആചാര്യവരണം തുടർന്ന് മാഹാത്മ്യ വർണന എന്നിവയും മൂന്ന് മുതൽ ഒൻപത് വരെ പാരായണവും പ്രഭാഷണവും ഉണ്ടാകും. ഭാഗവത സംഗ്രഹത്തോടെ യജ്ഞം 10-ന് സമാപിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്