Kannur
ചാമുണ്ഡിക്കോട്ടം പെരുങ്കളിയാട്ടത്തിന് ആശംസ നേർന്ന് പ്രധാനമന്ത്രി

കണ്ണൂർ: നാലര പതിറ്റാണ്ടിനു ശേഷം നടക്കുന്ന ചിറക്കൽ കോവിലകം ചാമുണ്ഡിക്കോട്ടം പെരുങ്കളിയാട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസ. സംഘാടക സമിതി കൺവീനർ സി.കെ സുരേഷ് വർമ്മയ്ക്ക് ഇ മെയിൽ വഴിയാണ് പ്രധാനമന്ത്രി സന്ദേശം അയച്ചത്.
വിശ്വാസവും കലയും സംഗമിക്കുന്ന അപൂർവതയാണ് തെയ്യങ്ങളെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. നാലര പതിറ്റാണ്ടിനു ശേഷം പെരുങ്കളിയാട്ടം സംഘടിപ്പിക്കുന്നതിലൂടെ പുതുതലമുറയ്ക്ക് തെയ്യത്തെക്കുറിച്ച് കൂടുതൽ അറിയാനുള്ള അവസരമാകും. ഇത് ആചാര പെരുമ മനസ്സിലാക്കാനുള്ള അവസരം കൂടിയാണ്.
പഴയ സംസ്കാരത്തെ ഊട്ടിയുറപ്പിച്ചും പൈതൃകം സംരക്ഷിച്ചുമാണ് രാജ്യം ആധുനികതയിലേക്ക് കടന്നു ചെല്ലുന്നത്. സമൂഹത്തിന്റെ വിവിധ ഇടങ്ങളിൽ ഉള്ളവർക്ക് ഒത്തുചേരാനും സൗഹാർദം പങ്കുവെക്കാനും പെരുങ്കളിയാട്ടം സഹായിക്കും.
കല, ഭാഷ, സംസ്കാരം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന നാടാണ് കേരളമെന്നും ഇ മെയിൽ സന്ദേശത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി.5 മുതൽ 9 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിൽ ചിറക്കൽ രാജവംശത്തിന്റെ പരദേവതമാരായ മുപ്പത്തൈവരിൽ (35 മൂർത്തികൾ) പെട്ട 30 തെയ്യങ്ങളും ഗുളികനും ഉൾപ്പെടെ 31 തെയ്യങ്ങൾ കെട്ടിയാടും. വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പെടെ നിരവധി പേർ ഇതിനോടകം ചിറക്കലിൽ എത്തിക്കഴിഞ്ഞു.
അഞ്ചിന് വൈകിട്ട് ആറിന് നടക്കുന്ന സാംസ്കാരിക സമ്മേളനം ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും.കെട്ടിയാടുന്ന തെയ്യങ്ങൾതായ്പരദേവത, ക്ഷേത്രപാലകൻ, ചുഴലി ഭഗവതി, പാടിക്കുറ്റിയമ്മ, തിരുവർകാട്ട് ഭഗവതി, പുതിയഭഗവതി, വേട്ടക്കൊരുമകൻ, സോമേശ്വരി, ഊർപ്പഴശ്ശി, ഇളംകരുമകനും പുതൃവാടിയും, തെക്കൻ കരിയാത്തൻ, തോട്ടുങ്കര ഭഗവതി, കരിങ്കുട്ടിച്ചാത്തൻ, ഭൈരവൻ, രക്തചാമുണ്ഡി, വിഷ്ണുമൂർത്തി, പുലിച്ചാമുണ്ഡി, കണ്ഠാകർണൻ, വയനാട്ടുകുലവൻ, പാടാർകുളങ്ങര വീരൻ, വൈരജാതൻ, കരുവാൾ, ഉച്ചിട്ട, വീരർകാളി, യക്ഷി, എടലാപുരത്ത് ഭഗവതി, പൂക്കുട്ടിച്ചാത്തൻ, പൊന്നിത്തറ വീരൻ, വീരചാമുണ്ഡി.
തീച്ചാമുണ്ഡി കെട്ടാൻ എട്ടാം ക്ലാസുകാരൻപെരുങ്കളിയാട്ടത്തിൽ തീച്ചാമുണ്ഡി കെട്ടിയാടുന്നത് ചിറക്കൽ രാജാസ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി അഭിരാം. ചിറക്കൽ റെയിൽവേ സ്റ്റേഷന് സമീപം മുരളി പണിക്കരുടെ മകനാണ്. പതിനൊന്നാം വയസ്സു മുതൽ തെയ്യം കെട്ടാൻ തുടങ്ങിയ അഭിരാം വിഷ്ണുമൂർത്തി, ഗുളികൻ, ഉച്ചിട്ട, കാലൻ ദൈവം തുടങ്ങിയ തെയ്യങ്ങൾ കെട്ടിയാടിയിട്ടുണ്ടെങ്കിലും തീച്ചാമുണ്ഡിയായി അഗ്നിപ്രവേശം ചെയ്യുന്നത് ഇതാദ്യമാണ്.
അച്ഛനിൽ നിന്നാണ് തെയ്യം ആചാരാനുഷ്ഠാനങ്ങൾ പഠിച്ചത്. ഫെബ്രുവരി 24 മുതൽ ആരംഭിച്ച വ്രതനിഷ്ഠ 41 ദിവസം പൂർത്തിയാകുന്ന ദിവസമാണ് അഭിരാമിന്റെ അഗ്നിക്കോലം.മേലേരിക്ക് 60 ടൺ പുളിമരംചാമുണ്ഡി കോട്ടം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി തെയ്യക്കോലങ്ങൾക്ക് അഗ്നിപ്രവേശം നടത്താൻ മേലേരി ഒരുക്കുന്നത് 60 ടൺ പുളിമരം കൊണ്ട്. മൂന്ന് ദിവസങ്ങളിലായി രണ്ട് തീച്ചാമുണ്ഡിയും ഒരു പുലിച്ചാമുണ്ഡിയും അഗ്നി പ്രവേശം ചെയ്യും.
Kannur
‘ലൈഫ്’ വാഹനം നാളെമുതൽ; കരുതലേകാം, ചേർത്തുപിടിക്കാം

കണ്ണൂർ∙ കരകൗശല വസ്തുക്കളും മസാലപ്പൊടികളും സോപ്പുൽപന്നങ്ങളുമായി ‘ലൈഫ്’ വാഹനം വീട്ടുപടിക്കലെത്തുമ്പോൾ അതിൽനിന്ന് എന്തെങ്കിലും വാങ്ങിയാൽ നിങ്ങൾ സഹായിക്കുന്നത് ഒരു ഭിന്നശേഷിക്കാരന്റെ കുടുംബത്തെയാണ്. കിടപ്പിലായവരും ചക്രക്കസേരയിൽ സഞ്ചരിക്കുന്നവരുമായ ഭിന്നശേഷിക്കാരെ സഹായിക്കാൻ തുടങ്ങിയ ‘ലൈഫ്’ വാഹനം നാളെമുതൽ സാധനങ്ങളുമായി ഓരോ വീട്ടുപടിക്കലുമെത്തും. ചപ്പാരപ്പടവ് തലവിൽ അൽഫോൻസാ നഗറിലെ ഗുഡ്സമരിറ്റൻ റീഹാബിലിറ്റേഷൻ ആൻഡ് ട്രെയ്നിങ് സെന്ററാണ് ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ ‘ലൈഫ്’ വാഹനം നിരത്തിലിറക്കുന്നത്.
സെന്ററിനു കീഴിലുള്ള 26 പേരുടെ ഉൽപന്നങ്ങളാണു വാഹനത്തിലുണ്ടാകുക. പെയിന്റിങ്ങുകളും കരകൗശല വസ്തുക്കളും ഭക്ഷണസാധനങ്ങളും സോപ്പുൽപന്നങ്ങളുമെല്ലാം ഓരോ വീടുകളിൽ നിർമിക്കുന്നത്. നിത്യജീവിതത്തിനു വേണ്ട വരുമാനം കണ്ടെത്താൻ ഇവർ നിർമിക്കുന്ന ഉൽപന്നങ്ങൾ വിൽപന നടത്താൻ പ്രയാസപ്പെട്ടപ്പോഴാണ് ഗുഡ്സമരിറ്റൻ സെന്റർ പുതിയ ആശയം നടപ്പാക്കിയത്. ചിറ്റിലപ്പള്ളി ഫൗണ്ടേഷനാണു വാഹനം നൽകിയത്. ജില്ലയിൽ എല്ലായിടത്തും വാഹനമെത്തും. സാധനങ്ങളുടെ 80 ശതമാനവും ഉണ്ടാക്കുന്നവർക്കുള്ളതാണ്. 20 ശതമാനം വാഹനത്തിനുള്ള ചെലവും.
കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശനനഗരിയിൽ മന്ത്രി എം.ബി.രാജേഷ് വാഹനത്തിനു ഫ്ലാഗ് ഓഫ് ചെയ്തു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി.സുമേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, മട്ടന്നൂർ നഗരസഭ അധ്യക്ഷൻ എൻ.ഷാജിത്, സാമൂഹികനീതി വകുപ്പ് ഓഫിസർ പി.ബിജു, ജില്ലാ ഇൻഫർമേഷൻ ഓഫിസർ പി.പി.വിനീഷ്, സമരിറ്റൻ പാലിയേറ്റീവ് ഡയറക്ടർ ഫാ.അനൂപ് നരിമറ്റത്തിൽ തുടങ്ങിയവർ പങ്കെടുത്തു.
Kannur
മാലൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് മെയ് 16ന്

കണ്ണൂർ :മാലൂർ ഇടൂഴി ഇല്ലം ആയുർവേദ ട്രസ്റ്റും സലിൽ ശിവദാസ് ഫൗണ്ടേഷനും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തും. 16-ന് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെ ശിവപുരം സലിൽ ഭവനിലാണ് ക്യാമ്പ്. പരിശോധനയും സൗജന്യമരുന്ന് വിതരണവും ഉണ്ടായിരിക്കും. ഫോൺ: 9446061640,9495725128, 9400805459.
Kannur
കണ്ണൂരിൽ മിനി ജോബ് ഫെയർ മെയ് 16ന്

കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 16ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ മിനി ജോബ് ഫെയർ സംഘടിപ്പിക്കും. സൂപ്പർവൈസർ, ഡ്രൈവർ (എൽഎംവി / മെഷീൻ ഓപ്പറേറ്റർ), ഡ്രാഫ്റ്റ്സ് മാൻ ഇലക്ട്രിക്കൽ, കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം (വർക്ക് ഫ്രം ഹോം) തസ്തികകളിലേക്ക് അഭിമുഖം വഴിയാണ് നിയമനം. കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം അഭിമുഖത്തിൽ പങ്കെടുക്കുന്നവർ വിൻഡോസ് 10 ഐ 5 പ്രൊസസറോട് കൂടിയ ലാപ്ടോപ് കൂടി കൊണ്ടുവരണം. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ് ഉപയോഗിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്