Kerala
ഇരുപത് വർഷമായി കൈവിറയ്ക്കാതെ ഷൈജയുടെ ‘ഡെത്ത് ഫോട്ടോഗ്രഫി ‘

മൃതദേഹ ചിത്രീകരണത്തിൽ രണ്ട് പതിറ്റാണ്ട് പിന്നിട്ട് ഷൈജആലപ്പുഴ: പുരുഷൻമാർ പോലും മടിക്കുന്ന മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് ഫോട്ടോഗ്രഫിയിൽ രണ്ട് പതിറ്റാണ്ട് പിന്നിട്ട് ഷൈജ തമ്പിയെന്ന വനിതാ ഫോട്ടോഗ്രാഫർ.
അസ്വാഭാവിക സാഹചര്യത്തിൽ മരിക്കുന്നവരുടെ ചിത്രം പകർത്താൻ പൊലീസ് ആവശ്യപ്പെടുന്നതനുസരിച്ച്, ബന്ധുക്കൾ തിരയുന്ന ഫോട്ടോഗ്രാഫർമാരിലെ ശ്രദ്ധേയ വനിതാ സാന്നിദ്ധ്യമാണ് നാല്പതുകാരിയായ ഷൈജ.
ചെറുകോൽ എ.എസ്.ജി സെന്റർ സ്റ്റുഡിയോ ഉടമ കൂടിയായ ഷൈജ പരിചയക്കാരനായ യുവാവ് വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നാണ് ഇരുപതാം വയസിൽ മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് ഫോട്ടോഗ്രാഫിയിലേക്ക് വരുന്നത്.
ആലപ്പുഴ മെഡിക്കൽ കോളേജ് ആസ്പത്രി മോർച്ചറിയിൽ ഫോട്ടോയെടുക്കാനെത്തിയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് വാശി, ഇത്തരം ഫോട്ടോകൾ എടുക്കാൻ പുരുഷ ഫോട്ടോഗ്രാഫർ വേണം! നഗ്നമായ പുരുഷശരീരം പകർത്താൻ സ്ത്രീകളെ ഏൽപ്പിക്കുന്നത് ശരിയല്ലെന്നായിരുന്നു പൊലീസുകാരന്റെ നിലപാട്.
എന്നാൽ താൻ ജോലിയുടെ ഭാഗമായി വന്നതാണെന്നും ചെയ്യുന്ന ജോലിക്ക് കൂലി വാങ്ങുമെന്നും ഷൈജ ഉറച്ച നിലപാടെടുത്തതോടെ ആദ്യമായി മോർച്ചറിക്കുള്ളിൽ കയറി പടമെടുത്തു.ഇതിനകം അൻപതിലധികം മൃതദേഹങ്ങളുടെ ചിത്രം പകർത്തിയിട്ടുണ്ട്.മറക്കാനാവില്ലചില തൂങ്ങിമരണങ്ങൾ സൗകര്യം തീരെയില്ലാത്ത മുറികളിലായിരിക്കും.
ഇവിടെ ചിത്രം പകർത്തുന്നത് ശ്രമകരമാണെന്ന് ഷൈജ പറയുന്നു. ഒരു യുവാവിന്റെ കഴുത്തിലെയും ഉത്തരത്തിലെയും കുരുക്ക് ചിത്രത്തിൽ വേണമെന്ന് പൊലീസ് നിർദ്ദേശിച്ചതോടെ, മറ്റ് മാർഗമില്ലാതെ മൃതദേഹത്തിന്റെ മുട്ടിൽ ചാരി നിന്ന് പടം പകർത്തിയത് മറക്കാനാവാത്ത അനുഭവമാണെന്ന് ഷൈജ പറയുന്നു.
അച്ഛന്റെ സമ്മാനം പ്രചോദനംകായംകുളം എം.എസ്.എം കോളേജിൽ ബിരുദ വിദ്യാർത്ഥിയായിരിക്കേ വീട്ടുകാരറിയാതെയാണ് മാവേലിക്കര ചെറുകോൽ ചെറുമണ്ണാത്ത് കിഴക്കേതിൽ ഷൈജ പോളിടെക്നിക്കിൽ തൊഴിലധിഷ്ഠിത കോഴ്സായ ഫോട്ടോഗ്രഫിക്ക് ചേർന്നത്. 18 ആൺകുട്ടികൾക്കൊപ്പം ഏക പെൺതരിയായി പഠനമാരംഭിച്ചു.
സർട്ടിഫിക്കറ്റ് ലഭിച്ച ശേഷമാണ് വീട്ടിൽ അറിയിച്ചത്. പ്രതീക്ഷിച്ചത് ശകാരമാണെങ്കിലും അച്ഛൻ വിക്രമൻ തമ്പി സ്വർണം പണയം വച്ച് വിവിറ്റാറിന്റെ കാമറ സമ്മാനിച്ചാണ് പ്രോത്സാഹിപ്പിച്ചത്. അന്ന് മുതൽ ഫ്രീലാൻസറായി ഫോട്ടോഗ്രഫി രംഗത്ത് സാന്നിദ്ധ്യമറിയിച്ചു. വിവാഹങ്ങളടക്കം ചടങ്ങുകളുടെ ബുക്കിംഗും ലഭിച്ചു.
ഓട്ടോ ഡ്രൈവറായ ഭർത്താവ് അനിൽകുമാറും കുടുംബവും പൂർണ പിന്തുണ നൽകുന്നു. 9-ാം ക്ലാസ് വിദ്യാർത്ഥി ഗുരുദാസാണ് മകൻ.ആംബുലൻസ് ഓടിക്കണം!ഫോട്ടോഗ്രാഫറോ, ആംബുലൻസ് ഡ്രൈവറോ, പൈലറ്റോ ആകണമെന്നായിരുന്നു കുട്ടിക്കാലത്തെ ആഗ്രഹം.പൈലറ്റ് മോഹം നടക്കില്ലെങ്കിലും ആംബുലൻസ് ഓടിക്കണമെന്ന ആഗ്രഹം വൈകാതെ നിറവേറ്റുമെന്ന് ഷൈജ പറയുന്നു. കരാട്ടെയിൽ പർപ്പിൾ ബെൽറ്റിലുമെത്തി.
Kerala
തിരുവനന്തപുരത്ത് യുവ സംവിധായകൻ മൂന്ന് കിലോഗ്രാം കഞ്ചാവുമായി പിടിയിൽ

തിരുവനന്തപുരം: യുവ സംവിധായകൻ കഞ്ചാവുമായി പിടിയിൽ. തിരുവനന്തപുരം നേമം സ്വദേശി അനീഷാണ് പിടിയിലായത്. മൂന്ന് കിലോഗ്രാം കഞ്ചാവ് എക്സൈസ് ഉദ്യോഗസ്ഥർ അനീഷിന്റെ കൈയിൽ നിന്ന് പിടിച്ചെടുത്തു. നേമത്തെ വീട്ടിൽ നടത്തിയ പൊലീസ് പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ‘ഗോഡ്സ് ട്രാവൽ’ എന്ന റിലീസാകാനിരിക്കുന്ന സിനിമയുടെ സംവിധായകനാണ് പിടിയിലായ അനീഷ്.
അതേസമയം കണ്ണൂര്‍ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്ത്തകൻ പിടിയിലായി. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം നദീഷിനെ പരിശോധിച്ചത്. തുടര്‍ന്നാണ് നദീഷ് നാരായണന്റെ കയ്യിൽ നിന്നും 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഏറെ നാളായി ഇയാള്‍ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് ബൈക്കിൽ പോവുകയായിരുന്ന ഇയാളെ റെയില്‍വെ ഗേറ്റിന് സമീപത്ത് വെച്ച് തടഞ്ഞ് പരിശോധിച്ചത്
Kerala
സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിന് പൂട്ട് വീഴും; നടപടിക്കൊരുങ്ങി ഗതാഗത വകുപ്പ്

തിരുവനന്തപുരം: സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ നടപടിയുമായി ഗതാഗത വകുപ്പ്. ഒരേ റൂട്ടിലുള്ള സ്വകാര്യ ബസ്സുകൾ തമ്മിൽ പത്തു മിനിറ്റ് ഇടവേള ഉണ്ടെങ്കിൽ മാത്രമേ പെർമിറ്റ് അനുവദിക്കൂ എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ വ്യക്തമാക്കി. ഇതു സംബന്ധിച്ച ഉത്തരവ് ഗതാഗത വകുപ്പ് പുറത്തിറക്കും. പുതിയ നടപടിയിൽ ബസ് ഉടമകൾ എതിർപ്പ് ഉയർത്തിയാൽ നിയമപരമായി നേരിടുമെന്ന് മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെയും റോഡ് സേഫ്റ്റി കമ്മീഷണറുടെയും റിപ്പോർട്ട് കിട്ടിയാൽ ഉടൻ ഉത്തരവിറക്കും.
Kerala
വൻ ലഹരി വേട്ട; തൃശൂർ പൂരത്തിനായി കൊണ്ടുവന്ന 900 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

പാലക്കാട്: വീണ്ടും വൻ ലഹരിമരുന്ന് വേട്ട.തൃശൂർ പൂരത്തിന് വിൽപ്പന നടത്താൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന ഒരു കിലോയിൽ അധികം വരുന്ന എംഡി എം എ എക്സൈസ് സംഘം വാളയാറിൽ നിന്ന് പിടികൂടി.പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് വച്ച് 900 ഗ്രാം എം.ഡി.എം.എ യുമായി ഇരിഞ്ഞാലക്കുട സ്വദേശി ദീക്ഷിത് ആണ് പിടിയിലായത് പരിശോധനകൾ ഒരുഭാഗത്ത് ശക്തമാകുമ്പോഴും സംസ്ഥാനത്തേക്ക് ലഹരി മരുന്ന ഒഴുകുകയാണ് . ബാംഗ്ലൂരിൽ നിന്ന് ടൂറിസ്റ്റ് ബസ്സിൽ കോയമ്പത്തൂരിൽ വന്നിറങ്ങി കെഎസ്ആർടിസി ബസ്സിൽ തൃശൂരിലേക്ക് പോകവേയാണ് ദീക്ഷിതിനെ എക്സൈസ് സംഘം പരിശോധിക്കുന്നത്. ബാഗിൽ എന്താണെന്ന ചോദ്യത്തിന് അരിയാണെന്നാണ് നൽകിയ മറുപടി. പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന ഒരു കിലോ 40 ഗ്രാം എംഡി എംഎയാണ് കണ്ടെടുത്തത്.ബാംഗ്ലൂരിൽ നിന്ന് രണ്ട് ലക്ഷം രൂപയ്ക്കാണ് എംഡി എം എ വാങ്ങിച്ചതെന്ന് ഇയാൾ മൊഴി നൽകി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്