Connect with us

Kannur

ടൂറിസം വികസനത്തിന് പാതയൊരുങ്ങുന്നു ;ആലക്കോട് -കാപ്പിമല റോഡിന്റെ നീളം ചുരുങ്ങും

Published

on

Share our post

ആലക്കോട്: അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിനൊടുവിൽ നാടിന്റെ മുഖച്ഛായ മാറുന്ന പദ്ധതി നടപ്പിലാകുമ്പോൾ നിലവിലുള്ള റോഡിന്റെ നീളം 9 കി.മീറ്റർ ഉണ്ടായിരുന്നത് 7.8 കി.മീറ്റർ ആയി ചുരുങ്ങും. സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 48.72 കോടി ചെലവിട്ട് നിർമ്മിക്കുന്ന ആലക്കോട് -കാപ്പിമല പി.ഡബ്‌ള്യു.ഡി. റോഡിലാണ് ഇത്തരമൊരു വെട്ടിച്ചുരുക്കൽ.

കണ്ണൂർ ജില്ലയിലെ പ്രധാനപ്പെട്ട ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായ വൈതൽമലയിലേയ്ക്ക് എളുപ്പത്തിൽ ചെന്നെത്താനുള്ള ഈ റോഡ് 6 പതിറ്റാണ്ട് മുമ്പ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് മേജർ ഡിസ്ട്രിക്ട് റോഡാക്കി ഉയർത്തിയതാണ്. ആലക്കോടിന്റെ വികസനശിൽപ്പി പി.ആർ. രാമവർമ്മ രാജ സ്വന്തം ചെലവിൽ നിർമ്മിച്ച ഈ റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറുകയും റോഡിന്റെ ദൂരം നിർണ്ണയിക്കുന്നതിന് മൈൽകുറ്റികൾ സ്ഥാപിക്കുകയുമുണ്ടായി.

കാപ്പിമല ടൗൺ അന്ന് സ്ഥാപിതമായിരുന്നില്ല. കാപ്പിമലയിൽ നിന്നും മഞ്ഞപ്പുല്ല്, ഏലമല, വൈതൽമല എന്നിവിടങ്ങളിലേയ്ക്ക് ചെന്നെത്താനുള്ള റോഡും രാജ തന്നെ നിർമ്മിച്ചതാണ്.കാപ്പിമലയിൽ ഇപ്പോഴുള്ള ടൗണിലേക്ക് ആലക്കോട് നിന്നും 7.8 കി.മീറ്റർ ദൂരമാണ് ഉള്ളത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നവീകരിക്കുന്നതിന് വൻ തുക ചെലവാകുമെന്ന് കണ്ടതിനെത്തുടർന്ന് ആദ്യ ഘട്ടത്തിൽ കിഫ്ബി പിന്മാറിയിരുന്നു.

എന്നാൽ ടൂറിസം വികസനത്തിന് ആലക്കോട്- കാപ്പിമല- മഞ്ഞപ്പുല്ല് റോഡിന്റെ നവീകരണം അത്യന്താപേക്ഷിതമാണെന്ന് ബോധ്യപ്പെടുത്തിയതിനെത്തുടർന്ന് കാപ്പിമല ടൗൺ വരെയുള്ള റോഡ് നവീകരണം കിഫ്ബി ഏറ്റെടുക്കുകയായിരുന്നു. അതോടൊപ്പം കാപ്പിമല, മഞ്ഞപ്പുല്ല് പ്രദേശങ്ങളെ ഉൾപ്പെടുത്തി ടൂറിസ്റ്റ് വില്ലേജ് സ്ഥാപിക്കുന്നതിന് ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

വൈകിയാണെങ്കിലും ഈ പ്രദേശത്തിന്റെ വികസനത്തിനായി രാഷ്ട്രീയ ഭേദമന്യേ മുന്നിട്ടിറങ്ങിയതിന്റെ ഫലമായാണ് പുതിയ പദ്ധതികൾ നടപ്പിലാക്കുന്നത്. ടൂറിസം രംഗത്ത് വൈതൽമലയുടെ വികസനത്തിനും ഇനി അധികനാൾ കാത്തിരിക്കേണ്ടി വരില്ല.നാടിന്റെ അവസാന പ്രതീക്ഷഒരു കാലത്ത് കാർഷിക വിളകളാൽ സമ്പൽസമൃദ്ധമായിരുന്ന ഈ മലയോര കുടിയേറ്റ കേന്ദ്രത്തിന്റെ ശനിദശ ആരംഭിക്കുന്നത് രണ്ട് പതിറ്റാണ്ട് മുൻപാണ്.

മഞ്ഞളിപ്പ് രോഗബാധയെ തുടർന്ന് ഇവിടുത്തെ പ്രധാന നാണ്യവിളയായിരുന്ന കവുങ്ങുകൾ ഒന്നാകെ നശിച്ചതോടെ വരുമാനമില്ലാതായ കർഷകർ ജീവിതമാർഗം തേടി മറ്റു സ്ഥലങ്ങളിലേയ്ക്ക് ചേക്കേറുകയായിരുന്നു.

ആലക്കോട് ഗവ. എസ്റ്റേറ്റ് ഭൂരഹിതരായ ആദിവാസികൾക്ക് പതിച്ചു നൽകാനെന്ന പേരിൽ സംസ്ഥാന സർക്കാർ ഏറ്റെടുത്തെങ്കിലും പുനരധിവാസ പദ്ധതി താളംതെറ്റിയതോടെ എസ്റ്റേറ്റ് ഭൂമിയുടെ വലിയൊരു ഭാഗം വനഭൂമിയാക്കി മാറ്റി.

ടൂറിസം വികസനം യാഥാർത്ഥ്യമാകുന്നതിനായി ഇവിടെ അവശേഷിക്കുന്ന ജനങ്ങൾ വർഷങ്ങളായി മുട്ടാത്ത വാതിലുകളില്ല.


Share our post

Kannur

പടക്കം, സ്‌ഫോടക വസ്തു, ഡ്രോൺ എന്നിവയ്ക്ക് കണ്ണൂർ ജില്ലയിൽ ഒരാഴ്ചത്തെ നിരോധനം

Published

on

Share our post

കണ്ണൂർ: രാജ്യത്ത് നിലവിലുണ്ടായിരിക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഭാരതീയ നഗരിക് സുരക്ഷ സംഹിത, 2023ന്റെ വകുപ്പ് 163 പ്രകാരം പൊതുശാന്തിയും സുരക്ഷയും നിലനിർത്തുന്നതിനുള്ള അടിയന്തര ഇടപെടലുകളുടെ ഭാഗമായി കണ്ണൂർ ജില്ലയുടെ പരിധിയിൽ പടക്കങ്ങളും സ്‌ഫോടക വസ്തുക്കളും വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും ഇന്ന് മുതൽ ഏഴ് ദിവസത്തേക്ക് നിരോധിച്ച് ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉത്തരവിട്ടു.

പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതും ഉപയോഗിക്കുന്നതും ഏഴ് ദിവസത്തേക്ക് നിരോധിച്ചിട്ടുണ്ട്. എന്നാൽ, അവശ്യ സേവനങ്ങൾക്കായി അല്ലെങ്കിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി ജില്ലാഭരണ കൂടത്തിന്റെ അനുവാദത്തോടെ പ്രവർത്തിക്കുന്ന ഏജൻസികളെ ഈ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിരിട്ടുണ്ട്.

ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഭാരതീയ ന്യായ സംഹിത, 2023ലെയും നിലവിലുള്ള മറ്റു ബാധകമായ നിയമങ്ങളിലെയും വകുപ്പുകൾ പ്രകാരം നിയമനടപടികൾ സ്വീകരിക്കും.


Share our post
Continue Reading

Kannur

നിരത്തുകളില്‍ വാഹനങ്ങള്‍ നിറയുന്നു; രജിസ്‌ട്രേഷൻ 1.82 കോടി കടന്നു

Published

on

Share our post

കണ്ണൂർ: കഴിഞ്ഞ സാമ്പത്തിക വർഷം 7.83 ലക്ഷം പുതിയ വാഹനങ്ങള്‍ കൂടി രജിസ്റ്റർ ചെയ്തതോട കേരളത്തിലെ മൊത്തം വാഹന രജിസ്ട്രേഷൻ 1.82 കോടി കടന്നു. ഇതോടെ വാഹന സാന്ദ്രതയില്‍ കേരളം രാജ്യത്ത് നാലാം സ്ഥാനത്തെത്തി. ആയിരം പേർക്ക് 702 വാഹനങ്ങളുമായി ചണ്ഡിഗഡാണ് വാഹന സാന്ദ്രതയില്‍ മുന്നിലുള്ളത്. ആയിരം പേർക്ക് 521 വാഹനങ്ങളുമായി പുതുച്ചേരി രണ്ടാം സ്ഥാനത്തും. 476 വാഹനങ്ങളുമായി ഗോവയും തൊട്ടു പിന്നിലുണ്ട്. ആയിരം പേർക്ക് 425 എന്ന അനുപാതത്തിലാണു കേരളത്തിലെ വാഹന സാന്ദ്രത. ഉത്തർ പ്രദേശിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തിട്ടുള്ളത് – 5.07 കോടി. 3.96 കോടി വാഹനങ്ങളുമായി തൊട്ടടുത്തു മഹാരാഷ്‌ട്രയുമുണ്ട്. എന്നാല്‍, ഈ സംസ്ഥാനങ്ങളില്‍ ജനസംഖ്യ കൂടുതലുള്ളതിനാലാണ് വാഹന സാന്ദ്രതയില്‍ മുന്നിലെത്താത്തത്.

തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളാണു കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തില്‍ പുതിയ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തതില്‍ മുന്നിലുള്ളത്. തിരുവനന്തപുരത്തു 32,399 പുതിയ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തു. 2023-24ല്‍ 33,061ഉം 2022-23ല്‍ 33,091 വാഹനങ്ങളും നിരത്തിലിറങ്ങി. എറണാകുളത്ത് 2024-25ല്‍ 24,640, 2023-24ല്‍ 24,932, 2022-23ല്‍ പുതുതായി 25,703, കോഴിക്കോട് ജില്ലയില്‍ 2024-25ല്‍ 18,978, 2023-24ല്‍ 19,219, 2022-23ല്‍ 19,242 പുതിയ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തു.പൊതു ഗതാഗതത്തില്‍ നിന്നു ജനങ്ങള്‍ അകന്ന് ഒറ്റയ്ക്കു യാത്ര ചെയ്യുന്ന പ്രവണത കൂടിയതാണ് വാഹന രജിസ്ട്രേഷൻ വർധിക്കാൻ കാരണമെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. അഞ്ചു വർഷത്തിനുള്ളില്‍ രണ്ടു കോടിയിലധികം പുതിയ വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്നാണു കരുതുന്നത്.


Share our post
Continue Reading

Kannur

വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കണ്ണൂർ: മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിൽ കുക്ക്, ധോബി, സ്വീപ്പർ, ബാർബർ, വാട്ടർ കാരിയർ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. മുൻപരിചയമുള്ളവർ 13-ന് രാവിലെ 10.30-ന് കെ.എ.പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് എത്തണം. ഫോൺ: 0497 2781316.


Share our post
Continue Reading

Trending

error: Content is protected !!