Connect with us

Kerala

നികുതി കൂടും മുൻപ് വാഹന രജിസ്‌ട്രേഷൻ ; ആർ.ടി.ഒ. ഓഫീസുകളിൽ തിരക്ക്

Published

on

Share our post

കണ്ണൂർ: ഏപ്രിൽ ഒന്നുമുതൽ റോഡ്‌ നികുതി വർധിക്കുന്നതിനാൽ ഇരുചക്ര വാഹനവും കാറും വാങ്ങാനെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന. മാർച്ച് 31-നുള്ളിൽ രജിസ്റ്റർ ചെയ്യാനുള്ള ഓട്ടത്തിലാണ് വാഹനം വാങ്ങുന്നവർ. ഇരുചക്രവാഹനത്തിനും കാറിനുമാണ് നികുതി വർധന കൂടുതൽ.

മാർച്ച് 25 വരെയുള്ള കണക്ക് പ്രകാരം കേരളത്തിൽ 1.18 ലക്ഷം ഇരുചക്ര വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്. 45,811 കാറുകൾ രജിസ്റ്റർ ചെയ്തു.

കേരളത്തിൽ രജിസ്റ്റർ ചെയ്ത ഇരുചക്രവാഹനങ്ങളുടെ മൂന്നുവർഷത്തെ ശരാശരി 4.95 ലക്ഷമാണ്.

ഒരുലക്ഷം രൂപവരെയുള്ള ഇരുചക്ര വാഹനത്തിന് ചുമത്തുന്ന രണ്ടുശതമാനം മാത്രം എടുത്താൽ 99 കോടി രൂപയോളം ഒരുവർഷം സംസ്ഥാന സർക്കാരിന്‌ അധിക വരുമാനം ലഭിക്കും.

മോട്ടോർ സൈക്കിളിന് 15 വർഷത്തേക്കുള്ള ഒറ്റത്തവണ നികുതി രണ്ടുശതമാനമാണ് കൂടിയത്. ഒരുലക്ഷംവരെ ഇനി 13 ശതമാനം നികുതി അടയ്ക്കണം. നിലവിൽ 11 ശതമാനമായിരുന്നു.

ഒരുലക്ഷം വിലയുള്ള ബൈക്കിന് നിലവിൽ 11,000 രൂപയ്ക്ക്‌ പകരം 13,000 രൂപ അടയ്ക്കണം. ഇലക്‌ട്രിക് വാഹനങ്ങൾ ഇതിൽ ഉൾപ്പെടില്ല.

അഞ്ചുലക്ഷം രൂപവരെയുള്ള കാറുകൾക്ക് നികുതി ഒൻപതിൽനിന്ന് പത്തിലേക്ക് ഉയർന്നു. അഞ്ചുലക്ഷം വിലയുള്ള കാറിന്റെ നികുതി 45,000 രൂപ ഉണ്ടായിരുന്നത് ഇനി അരലക്ഷം രൂപ അടയ്ക്കണം.

ഷോറൂം മുതൽ ആർ.ടി.ഒ. ഓഫീസ് വരെ തിരക്ക്

: കണ്ണൂർ ആർ.ടി.ഒ. ഓഫീസിന് കീഴിൽ ദിവസം 110-120 അപേക്ഷകളാണ് വരുന്നത്. നേരത്തേ ഇത് 70-80 ആയിരുന്നു. തളിപ്പറമ്പ് ഓഫീസിൽ കഴിഞ്ഞ ദിവസം 120 അപേക്ഷകളെത്തി. സാധാരണ ഇരുചക്ര/നാലുചക്ര രജിസ്‌ട്രേഷൻ 35 എണ്ണമാണ് വരിക.കാഞ്ഞങ്ങാട്ട്‌ 80-90 അപേക്ഷകൾ വരുന്നുണ്ട്‌. കാസർകോട് ആർ.ടി.ഒ. ഓഫീസിൽ രണ്ടുദിവസമായി രജിസ്‌ട്രേഷൻ അപേക്ഷ വർധിച്ചതായി അധികൃതർ അറിയിച്ചു.

ഇരുചക്രവാഹന വിൽപ്പനയിൽ കുറച്ച് ദിവസങ്ങളായി വർധന കാണിക്കുന്നുണ്ടെന്ന് ഡീലർമാർ പറഞ്ഞു. കാർ വിപണിയിൽ നല്ല മുന്നേറ്റമാണ്. 10,000-15,000 വരെ നികുതി വർധിക്കുന്നത് ഇതിന് കാരണമായിട്ടുണ്ടാകാം.

ബസുകൾക്ക് ആശ്വാസം

: റോഡ് നികുതിയിൽ ആശ്വാസം ബസുകൾക്കാണ്. ഓർഡിനറി ബസുകൾക്ക് നിലം ഏരിയ ഒരു ചതുരശ്രമീറ്ററിന് 1170 രൂപ ഉണ്ടായിരുന്നത് 1050 രൂപയായി. 120 രൂപ കുറഞ്ഞു. സാധാരണ ബസിന് 25-27 ചതുരശ്രമീറ്റർ വരെ നിലം ഏരിയ ഉണ്ടാകും. ചുരുങ്ങിയത് 3000 രൂപ കുറവ് കിട്ടും. ഓർഡിനറി സിറ്റി/ടൗൺ ബസുകൾക്ക് ചതുരശ്രമീറ്ററിന് 990 രൂപ ഉണ്ടായിരുന്നത് 890 രൂപയായി. ഫാസ്റ്റ് പാസഞ്ചർ, ഉയർന്ന ക്ലാസ് സർവീസിന് 1260 രൂപയുള്ളത് 1140 രൂപയായി കുറഞ്ഞു. മൂന്നുമാസം കൂടുമ്പോഴാണ് നികുതി അടയ്ക്കേണ്ടത്. റോഡ് നികുതി കുറച്ചത് നല്ല കാര്യമാണെന്ന് ബസ് ഉടമകൾ പറഞ്ഞു.

റോഡ് നികുതി

മോട്ടോർ സൈക്കിൾ:

ഒരുലക്ഷം വരെ- 13 ശതമാനം (നിലവിൽ 11 ശതമാനം)

ഒന്ന്-രണ്ട് ലക്ഷംവരെ- 15 ശതമാനം (നിലവിൽ 13 ശതമാനം)

കാറുകൾ:

അഞ്ചുലക്ഷംവരെ- 10 ശതമാനം (നിലവിൽ ഒൻപത്)

അഞ്ച്-10 ലക്ഷം- 13 ശതമാനം (11 ശതമാനം)

10-15 ലക്ഷം -15 ശതമാനം (13 ശതമാനം)


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!