Kannur
ഗെയിൽ പൈപ്പ് ലൈനിടാൻ കോർപ്പറേഷൻ അനുമതിയില്ല ; റോഡ് നിർമ്മാണ പ്രവൃത്തി തടസ്സപ്പെടുന്നതായി പ്രതിപക്ഷം

കണ്ണൂർ: ഗെയിൽ പൈപ്പ് ലൈനിടുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തി നടത്താൻ കോർപ്പറേഷൻ അനുമതി നൽകാത്തതിനാൽ റോഡ് നിർമ്മാണ പ്രവൃത്തികൾ അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നുവെന്ന് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ എൽ.ഡി.എഫ് കൗൺസിലർമാരുടെ പരാതി.
ഗ്യാസ് പൈപ്പ് ലൈൻ ഇടുന്നതിന്റെ പേരിൽ എളയാവൂർ, ചേലോറ സോണലുകളിലെ റോഡുകളുടെ പ്രവൃത്തി തടസപ്പെടുത്തിയിരിക്കുകയാണെന്നായിരുന്നു കൗൺസിലർ ധനേഷ് മോഹന്റെ ആരോപണം. മറ്റ് പ്രതിപക്ഷ കൗൺസിലർമാരും വിഷയം ഏറ്റെടുത്തു.
അതിനിടെ റോഡുകൾ നന്നാക്കാത്തതിനെതിരെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നടത്തിയ സമരത്തെ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പി. ഇന്ദിരയുടെ ആഭാസ സമരമെന്ന് പരിഹസിച്ചത് പ്രതിപക്ഷ ബഹളത്തിനിടയാക്കി.
ഇതിനെതിരെ സംസാരിക്കാനൊരുങ്ങിയ പ്രതിപക്ഷ അംഗങ്ങൾക്ക് മൈക്ക് നൽകാതിരുന്ന മേയറുടെ നടപടിക്കെതിരെ അംഗങ്ങൾ മേയറുടെ ചേംബറിന് താഴെയെത്തി പ്രതിഷേധിച്ചു.താൽകാലികമായി നിയമിച്ച സെക്യൂരിറ്റി ജീവനക്കാരെ പുനർ നിയമിക്കണമെന്ന അജണ്ട വന്നപ്പോൾ നിയമനം സുതാര്യമാക്കണമെന്നും സ്വന്തക്കാരെ തിരുകി കയറ്റാനുള്ള ശ്രമമാണ് ഭരണസമിതി നടത്തുന്നതെന്നും എൽ.ഡി.എഫ് കൗൺസിലർ എൻ. സുകന്യ പറഞ്ഞു.
ബന്ധു നിയമനങ്ങൾ നടത്തുന്നത് ആരാണെന്ന് എല്ലാർക്കും അറിയാമെന്നും കോർപറേഷൻ ഭരണസമിതി അങ്ങനെ ചെയ്തിട്ടില്ലെന്നും മുസ്ലീഹ് മഠത്തിൽ മറുപടി നൽകി. പാർട്ടി സെക്രട്ടറി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ കോർപ്പറേഷനിൽ ആർക്കും ജോലി നൽകിയിട്ടില്ലെന്ന് മേയറും ചൂണ്ടിക്കാട്ടി.
ചോലോറയിൽ 2020 ൽ ഉദ്ഘാടനം ചെയ്ത ശ്നശാനം നിലവിൽ സാമൂഹ്യവിരുദ്ധരുടെയും മദ്യപരുടെയും കേന്ദ്രമായിരിക്കുകയാണെന്ന് എൽ.ഡി.എഫ് കൗൺസിലർ കെ. നിർമ്മല പറഞ്ഞു. മേയർ അഡ്വ. ടി.ഒ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. രാഗേഷ്, സുരേഷ് ബാബു എളയാവൂർ, പി. ഇന്ദിര, പ്രതിപക്ഷ കൗൺസിലർമാരായ ടി. രവീന്ദ്രൻ, ടി. ഉഷ എന്നിവരും സംസാരിച്ചു. അടിയന്തരമായി പൈപ്പ് ലൈനിടൽ പ്രവൃത്തി നടത്തിയാൽ മാത്രമേ റോഡ് പ്രവൃത്തി തുടങ്ങാൻ കഴിയൂ.
ഇത് മഴയ്ക്ക് മുൻപേ തീർക്കേണ്ടതുണ്ട്. അല്ലെങ്കിൽ ആളുകൾ ചെളിയിലൂടെ നടന്ന് പോകേണ്ടി വരും.എൻ. സുകന്യ, എൽ.ഡി.എഫ് ഗ്യാസ് പൈപ്പ് ലൈൻ ഇടുന്നതുമായി ബന്ധപ്പെട്ട് മുടങ്ങിയ റോഡിന്റെ പ്രവർത്തനം നേരത്തെ നിശ്ചയിച്ചതുപോലെ അടുത്ത വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിക്കും.
കൂടാതെ 10 ശതമാനം പദ്ധതികൾകൂടി ഉൾക്കൊള്ളിക്കാൻ തീരുമാനമായിട്ടുണ്ട്.ടി.ഒ. മോഹനൻ, മേയർ
Kannur
‘ലൈഫ്’ വാഹനം നാളെമുതൽ; കരുതലേകാം, ചേർത്തുപിടിക്കാം

കണ്ണൂർ∙ കരകൗശല വസ്തുക്കളും മസാലപ്പൊടികളും സോപ്പുൽപന്നങ്ങളുമായി ‘ലൈഫ്’ വാഹനം വീട്ടുപടിക്കലെത്തുമ്പോൾ അതിൽനിന്ന് എന്തെങ്കിലും വാങ്ങിയാൽ നിങ്ങൾ സഹായിക്കുന്നത് ഒരു ഭിന്നശേഷിക്കാരന്റെ കുടുംബത്തെയാണ്. കിടപ്പിലായവരും ചക്രക്കസേരയിൽ സഞ്ചരിക്കുന്നവരുമായ ഭിന്നശേഷിക്കാരെ സഹായിക്കാൻ തുടങ്ങിയ ‘ലൈഫ്’ വാഹനം നാളെമുതൽ സാധനങ്ങളുമായി ഓരോ വീട്ടുപടിക്കലുമെത്തും. ചപ്പാരപ്പടവ് തലവിൽ അൽഫോൻസാ നഗറിലെ ഗുഡ്സമരിറ്റൻ റീഹാബിലിറ്റേഷൻ ആൻഡ് ട്രെയ്നിങ് സെന്ററാണ് ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ ‘ലൈഫ്’ വാഹനം നിരത്തിലിറക്കുന്നത്.
സെന്ററിനു കീഴിലുള്ള 26 പേരുടെ ഉൽപന്നങ്ങളാണു വാഹനത്തിലുണ്ടാകുക. പെയിന്റിങ്ങുകളും കരകൗശല വസ്തുക്കളും ഭക്ഷണസാധനങ്ങളും സോപ്പുൽപന്നങ്ങളുമെല്ലാം ഓരോ വീടുകളിൽ നിർമിക്കുന്നത്. നിത്യജീവിതത്തിനു വേണ്ട വരുമാനം കണ്ടെത്താൻ ഇവർ നിർമിക്കുന്ന ഉൽപന്നങ്ങൾ വിൽപന നടത്താൻ പ്രയാസപ്പെട്ടപ്പോഴാണ് ഗുഡ്സമരിറ്റൻ സെന്റർ പുതിയ ആശയം നടപ്പാക്കിയത്. ചിറ്റിലപ്പള്ളി ഫൗണ്ടേഷനാണു വാഹനം നൽകിയത്. ജില്ലയിൽ എല്ലായിടത്തും വാഹനമെത്തും. സാധനങ്ങളുടെ 80 ശതമാനവും ഉണ്ടാക്കുന്നവർക്കുള്ളതാണ്. 20 ശതമാനം വാഹനത്തിനുള്ള ചെലവും.
കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശനനഗരിയിൽ മന്ത്രി എം.ബി.രാജേഷ് വാഹനത്തിനു ഫ്ലാഗ് ഓഫ് ചെയ്തു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി.സുമേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, മട്ടന്നൂർ നഗരസഭ അധ്യക്ഷൻ എൻ.ഷാജിത്, സാമൂഹികനീതി വകുപ്പ് ഓഫിസർ പി.ബിജു, ജില്ലാ ഇൻഫർമേഷൻ ഓഫിസർ പി.പി.വിനീഷ്, സമരിറ്റൻ പാലിയേറ്റീവ് ഡയറക്ടർ ഫാ.അനൂപ് നരിമറ്റത്തിൽ തുടങ്ങിയവർ പങ്കെടുത്തു.
Kannur
മാലൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് മെയ് 16ന്

കണ്ണൂർ :മാലൂർ ഇടൂഴി ഇല്ലം ആയുർവേദ ട്രസ്റ്റും സലിൽ ശിവദാസ് ഫൗണ്ടേഷനും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തും. 16-ന് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെ ശിവപുരം സലിൽ ഭവനിലാണ് ക്യാമ്പ്. പരിശോധനയും സൗജന്യമരുന്ന് വിതരണവും ഉണ്ടായിരിക്കും. ഫോൺ: 9446061640,9495725128, 9400805459.
Kannur
കണ്ണൂരിൽ മിനി ജോബ് ഫെയർ മെയ് 16ന്

കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 16ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ മിനി ജോബ് ഫെയർ സംഘടിപ്പിക്കും. സൂപ്പർവൈസർ, ഡ്രൈവർ (എൽഎംവി / മെഷീൻ ഓപ്പറേറ്റർ), ഡ്രാഫ്റ്റ്സ് മാൻ ഇലക്ട്രിക്കൽ, കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം (വർക്ക് ഫ്രം ഹോം) തസ്തികകളിലേക്ക് അഭിമുഖം വഴിയാണ് നിയമനം. കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം അഭിമുഖത്തിൽ പങ്കെടുക്കുന്നവർ വിൻഡോസ് 10 ഐ 5 പ്രൊസസറോട് കൂടിയ ലാപ്ടോപ് കൂടി കൊണ്ടുവരണം. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന് സ്ലിപ് ഉപയോഗിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്