Breaking News
സമഗ്ര വികസനത്തിന് നൂതന പദ്ധതികൾ

കണ്ണൂർ: കണ്ണൂർ സംസ്ഥാനത്തെ മികച്ച ജില്ലാ പഞ്ചായത്താകുന്നത് എങ്ങനെയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇത്തവണത്തെ ബജറ്റ്. പോയകാല നേട്ടങ്ങളിലൂന്നി ഭാവികാലം ഐശ്വര്യ സമൃദ്ധമാക്കുന്ന ഭാവനാപൂർണമായ ബജറ്റാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ അവതരിപ്പിച്ചത്.
മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയും വയോജന ക്ഷേമത്തിനും ഭിന്നശേഷി സൗഹൃദത്തിനുമുള്ള പ്രത്യേക അവാർഡുകളും നേടിയത് വ്യത്യസ്‌തവും നൂതനവുമായ പദ്ധതി പ്രവർത്തനങ്ങളിലൂടെയാണെന്ന് ബജറ്റ് അടിവരയിടുന്നു. കക്ഷി രാഷ്‌ട്രീയ ഭേദമന്യേ എല്ലാം വിഭാഗം ജനങ്ങളെയും ചേർത്തുപിടിക്കാനും ജില്ലാ പഞ്ചായത്തിനാകുന്നുവെന്ന് ഒരിക്കൽകൂടി ബജറ്റിലൂടെ തെളിയുന്നു.
പാവപ്പെട്ടവർക്ക് അടച്ചുറപ്പുള്ള വീട് വലിയൊരു സ്വപ്നമാണ്. അവരുടെ ആഗ്രഹം പൂവണിയിക്കുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ലൈഫ് ഭവന പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് താങ്ങാവുകയാണ്. ജ ലൈഫിന് 10.88 കോടി രൂപയാണ് അനുവദിച്ചത്. സമഗ്ര വികസനവും ക്ഷേമവും ആതുര സേവനവും ഉറപ്പുവരുത്തുന്നതിനൊപ്പം ദുർബല വിഭാഗങ്ങളെ ഒപ്പം നിർത്തുന്നതുമാണ് ബജറ്റ് നിർദേശങ്ങൾ. 125,12,79,639 രൂപ വരവും 122, 91,85,000 രൂപ ചെലവും 2,20,94,639 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
ഭക്ഷ്യ സുരക്ഷയ്ക്ക് കൈനിറയെ
ജില്ലയിലെ കാർഷിക മുന്നേറ്റത്തിന് 3.55 കോടി, വന്യമൃഗങ്ങളുടെ അതിക്രമം തടയാൻ വനാതിർത്തികളിൽ സൗരോർജ തൂക്കുവേലി സ്ഥാപിക്കാൻ ഒരു കോടി, പാടശേഖരങ്ങളുടെ അടിസ്ഥാന വികസനത്തിന് 64 ലക്ഷം, പുഴകളിലും തോടുകളിലും തടയണയും വിസിബിയും നിർമിക്കുന്നതിന് 50 ലക്ഷം, കാർഷിക ഗവേഷണ പ്രവർത്തനങ്ങൾക്ക് 5.5 ലക്ഷവും കാർഷിക യന്ത്രവൽക്കരണത്തിന് 11 ലക്ഷവും, കുറ്റ്യാട്ടൂർ മാങ്ങയിൽനിന്ന് ‘മാങ്കോ ഹണി’ യൂണിറ്റ് ആരംഭിക്കാൻ മൂന്ന് ലക്ഷം, തേനീച്ച വളർത്തലിന് അഞ്ച് ലക്ഷം, ജില്ലാ കൃഷി ഫാമിൽ ഹൈടെക് നഴ്സറി സ്ഥാപിക്കാൻ 10 ലക്ഷം, ചെറുധാന്യങ്ങൾ പ്രോത്സാഹിപ്പിക്കാൻ അഞ്ച് ലക്ഷം, കരിമ്പം ജില്ലാ ഫാമിൽ മാങ്കോ മ്യൂസിയത്തിന് രണ്ട് ലക്ഷം, മെഡിസിൻ പ്ലാന്റ് നഴ്‌സറി തയ്യാറാക്കുന്നതിനും വിപണനം ചെയ്യുന്നതിനും അഞ്ച് ലക്ഷം, കൃഷി ഫാമുകളിൽ ചെത്തിക്കൊടുവേലി തൈകൾ ഉൽപ്പാദിപ്പിക്കാൻ രണ്ട് ലക്ഷം, ജില്ലാ കൃഷിത്തോട്ടത്തിൽ പഴവർഗ സംസ്കരണ യൂണിറ്റിന് മൂന്ന് ലക്ഷം, കരിമ്പം ഫാമിൽ എക്സിബിഷൻ ഡെമോ യൂണിറ്റ് സ്ഥാപിക്കാൻ അഞ്ച് ലക്ഷം, ഫാർമേഴ്സ് കോൺക്ലേവിന് 10 ലക്ഷം , പൂകൃഷി സംരംഭകർക്ക് 10 ലക്ഷം, ഓണത്തിന് ‘ഒരു കൊട്ടപ്പൂപൂവ് ’ ചെണ്ടുമല്ലി കൃഷിക്ക് 15 ലക്ഷം, അഞ്ചരക്കണ്ടിപ്പുഴ സംരക്ഷണത്തിന്റെ ഭാഗമായി പുഴയരികിൽ കയർ ഭൂവസ്ത്രം വിരിക്കാൻ 20 ലക്ഷം, കല്ലുമ്മക്കായ പ്രോത്സാഹനത്തിന് 15 ലക്ഷം, പൊതു ജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാൻ ആറ് ലക്ഷം എന്നിങ്ങനെയാണ് നീക്കിവച്ചത്.
പാലുചുരത്തും പദ്ധതികൾ
പാൽ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് വിവിധ പദ്ധതികൾ, ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന കർഷകർക്ക് സബ്സിഡി നൽകാൻ 1.5 കോടി, കമ്യൂണിറ്റി ക്യാറ്റിൽ ഷെഡ് എന്റർപ്രൈസസ് കം മിനി ഡയറി ഫാമിന് അഞ്ച് ലക്ഷം, കാഫ് ബൂസ്റ്റർ പദ്ധതിക്ക് രണ്ട് ലക്ഷം, കൊമ്മേരി ആട് ഫാമിന്റെ വികസനത്തിന് 30 ലക്ഷം, ജില്ലാ വെറ്ററിനറി കേന്ദ്ര വികസനത്തിന് 98 ലക്ഷം, വനിത ഗ്രൂപ്പുകൾക്ക് ആട് ഫാം യൂണിറ്റുകൾ തുടങ്ങുന്നതിന് 15 ലക്ഷം.
ആതുരാലയങ്ങൾ രോഗീസൗഹൃദം
ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിന് 4.8 കോടി, ജില്ലാ ആയുർവേദ ആശുപത്രിക്ക് 1.50 കോടി, ഹോമിയോ ആശുപത്രിക്ക് 1.35 കോടി, ജില്ലാ ആശുപത്രി സ്നേഹജ്യോതി ക്ലിനിക്കിൽനിന്ന് രോഗികൾക്ക് മരുന്ന് നൽകാൻ 1 .20 കോടി, ജില്ലാ ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡസ്ക്കിന് 20 ലക്ഷം, ട്രാൻസ്പരന്റ് ആംബുലൻസ് വാങ്ങുന്നതിന് 20 ലക്ഷം, ‘കണ്ണൂർ ഫൈറ്റ് ക്യാൻസർ’ പദ്ധതിക്ക് 20 ലക്ഷം, ജനകീയാരോഗ്യ സാക്ഷരതാ പ്രചാരണത്തിന് രണ്ട് ലക്ഷം.
വിദ്യാലയങ്ങൾക്ക് താങ്ങ്
സ്കൂളുകളുടെ വികസനത്തിന് 22.70 കോടി. സമ്പൂർണ ശുചിത്വ വിദ്യാലയ ജില്ലയാക്കുന്നതിന് നാല് കോടി. സയൻസ് പാർക്ക് വിപുലീകരണത്തിനും ആധുനികവൽക്കരണത്തിനും 80 ലക്ഷം. സമഗ്ര വിദ്യാഭ്യാസ പരിപാടിക്ക് 40 ലക്ഷം. കഫെ സ്കൂൾ പദ്ധതിക്ക് 40 ലക്ഷം . ലിംഗ നീതിക്ക് ജന്റർ ക്ലബ്.
പാതകൾക്ക് കുതിപ്പേകാൻ
ജില്ലാ പഞ്ചായത്തിന്റെ 159 റോഡുകളുടെ മെക്കാഡം ടാറിങ്ങിനും അറ്റകുറ്റപ്പണികൾക്കുമായി എട്ട് കോടി. റോഡുകളിലെ പാലങ്ങളും കൾവർട്ടുകളും പുതുക്കിപ്പണിയുന്നതിന് ഒരു കോടി.
ദുർബല വിഭാഗങ്ങൾക്കൊപ്പം
ആറളം നവജീവൻ കോളനിയുടെ സമഗ്ര വികസനത്തിന് 40 ലക്ഷം. പട്ടികവർഗ യുവതീ–- യുവാക്കൾക്ക് തൊഴിൽ നൈപുണ്യ പരിശീലനത്തിന് 25 ലക്ഷം. വാദ്യസംഘം തുടങ്ങുന്നതിന് 25 ലക്ഷം. പട്ടികവർഗ യുവതീ –- യുവാക്കൾക്ക് സൈന്യത്തിൽ ചേരുന്നതിനുള്ള പ്രീ റിക്രൂട്ടിങ് ട്രെയിനിങ്ങിന് 10 ലക്ഷം. ഹെവി ഡ്രൈവിങ് പരിശീലനത്തിന് അഞ്ച് ലക്ഷം. തൊഴിൽ നൈപുണ്യ പരിശീലനത്തിന് നാല് ലക്ഷം. കരിയർ ഗൈഡൻസ് ക്ലാസിന് അഞ്ച് ലക്ഷം.
യൂണിഫോം സേന ജോലിക്കുള്ള പരിശീലനത്തിന് ഏഴ് ലക്ഷം, പട്ടികജാതി വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണത്തിന് അഞ്ച് ലക്ഷം, ഹൈജീൻ കിറ്റ് വിതരണം ചെയ്യാൻ 2.5 ലക്ഷം, പട്ടികവർഗക്കാരായ 12–-ാം ക്ലാസ് വിദ്യാർഥികൾക്ക് എൻട്രൻസ് പരിശീലനത്തിന് രണ്ട് ലക്ഷം, പ്രഭാത ഭക്ഷണത്തിന് രണ്ട് ലക്ഷം, രക്ഷാകർതൃ വിദ്യാഭ്യാസം, ബോധവൽക്കരണത്തിന് ഒരു ലക്ഷം. ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾക്ക് തൊഴിൽ പരിശീലനത്തിന് അഞ്ച് ലക്ഷം, ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനങ്ങൾ വാങ്ങുന്നതിന് 20 ലക്ഷം, പ്രീവൊക്കേഷണൽ തൊഴിൽ പരിശീലനത്തിന് 10 ലക്ഷം, കൊളപ്പ ഭിന്നശേഷി പരിശീലന കേന്ദ്രത്തിൽ എൽഇഡി ക്ലിനിക്ക് ആരംഭിക്കുന്നതിന് അഞ്ച് ലക്ഷം, ബഡ്‌സ് സ്‌കൂളിൽ സംഗീത–- സ്‌പോർട്‌സ് ഉപകരണങ്ങൾ വാങ്ങുന്നതിന് അഞ്ച് ലക്ഷം, ബഡ്‌സ് സ്‌കൂളുകൾക്ക് ധനസഹായം നൽകുന്നതിന് 50 ലക്ഷം.
കൈത്തറി സംഘങ്ങളുടെ വർക്ക് ഷെഡ് നവീകരണത്തിന് 50 ലക്ഷം. കുഞ്ഞിമംഗലം വെങ്കല ഗ്രാമം പദ്ധതിക്ക് 20 ലക്ഷം. കല്യാശേരി സിവിൽ അക്കാദമിയിൽ നൈപുണ്യ പരിശീലന കേന്ദ്രം തുടങ്ങാൻ 40 ലക്ഷം. പായം ബാംബു ഗ്രാമത്തിന് 10 ലക്ഷം.
മനോഹരം
ഈ ചുവടുവയ്‌പ്പുകൾ
ജില്ലാപഞ്ചായത്തിന് കീഴിലുള്ള ഘടക സ്ഥാപനങ്ങളിൽ സോളാർ പാനൽ സ്ഥാപിക്കാൻ 4.50 കോടി. ന്യൂ മാഹി എം മുകുന്ദൻ പാർക്ക് വിപുലീകരണത്തിനും നവീകരണത്തിനുമായി 1.15 കോടി. ഹെറിറ്റേജ് ബിനാലെക്ക് 50 ലക്ഷം. സമുദായ ശ്‌മശാനങ്ങളെ ആധുനികവൽക്കരിച്ച് പൊതുശ്‌മശാനങ്ങളാക്കുന്നതിനുള്ള ‘സർവശാന്തിക്ക്’ 30 ലക്ഷം.
കാപ്പിമല ടൂറിസ്‌റ്റ് വില്ലേജിന് 25 ലക്ഷം. ഷീ നൈറ്റ് ഫെസ്‌റ്റിന് 20 ലക്ഷം. ഗ്രാമ പഞ്ചായത്തുകളിൽ പുതുതായി വികസിപ്പിക്കുന്ന ടൂറിസ്‌റ്റ് കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 25 ലക്ഷം. സായന്തനത്തിലെ സായാഹ്ന വിരുന്നിന് 15 ലക്ഷം. കണ്ണപുരം, ന്യൂമാഹി ‘പലഹാര ഗ്രാമ ’പദ്ധതിക്ക് 40 ലക്ഷം.
കണ്ണൂർ പുടവയ്‌ക്ക് 12 ലക്ഷം. വനിതകൾക്കും പെൺകുട്ടികൾക്കും ആയോധനകല, നീന്തൽ പരിശീലനം അഞ്ച് ലക്ഷം. വിധവകൾക്ക് തൊഴിൽ സംരംഭങ്ങളും പുനർവിവാഹ മാട്രിമോണിയലും തുടങ്ങാൻ അഞ്ച് ലക്ഷം. ബ്രെയ്‌ലി പുസ്‌തകങ്ങൾക്ക് നാല് ലക്ഷം. പ്രവാസി സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് കണ്ണൂർ പ്രവാസി സമ്മിറ്റ്.
വേറിട്ട പദ്ധതികൾ
സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് അഞ്ച് കോടി. പുതിയ വ്യവസായ പാർക്കുകൾക്ക് സ്ഥലം വാങ്ങുന്നതിന് 1.50 കോടി. കണ്ണൂരിൽ വർക്കിങ് വിമൻസ് ഹോസ്‌റ്റൽ സ്ഥാപിക്കാൻ 1.70 കോടി. തെരുവുനായ വന്ധീകരണത്തിനുള്ള പടിയൂർ എബിസി കേന്ദ്രത്തിന് വാഹനം വാങ്ങാൻ 12 ലക്ഷം .ഈ കേന്ദ്രത്തിന് അടിസ്ഥാന സൗകര്യമൊരുക്കാൻ 30 ലക്ഷം.
ജില്ലയിലെ യുവജന ക്ലബ്ബുകൾക്ക് കായിക ഉപകരണങ്ങൾ വാങ്ങാൻ 30 ലക്ഷം. ജലം സുലഭം പദ്ധതിക്ക് രണ്ട് കോടി. പെരിങ്ങോം–- വയക്കരയിലെ ജില്ലാ പഞ്ചായത്ത് സ്ഥലത്ത് മീൻ വളർത്താൻ രണ്ട് ലക്ഷം. ഇവിടെ സൗരോർജ പ്ലാന്റിന് 20 ലക്ഷം. ഹരിതകർമ സേനാംഗങ്ങൾക്ക് യൂണിഫോം നൽകുന്നതിന് 25 ലക്ഷം. ‘കണ്ണൂർ ചില്ലീസ്’ മുളക് കൃഷി തുടങ്ങുന്നതിന് 10 ലക്ഷം. കണ്ടൽ മ്യൂസിയം സ്ഥാപിക്കുന്നതിന് 10 ലക്ഷം.
ബജറ്റ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷയായി. ഇ വിജയൻ, തോമസ് വക്കത്താനം, എം രാഘവൻ, എൻ വി ശ്രീധരൻ, ടി തമ്പാൻ, കെ സുധാകരൻ, ചന്ദ്രൻ കല്ലാട്ട്, പി വി വത്സല, പി പി ഷാജിർ, ജൂബിലി എം ചാക്കോ, കെ വി ബിജു, മുഹമ്മദ് അഫ്‌സൽ, സി പി ഷിജു, ലിസി മാത്യു, കെ പി താഹിറ, വി കെ സുരേഷ്‌ബാബു എന്നിവർ സംസാരിച്ചു. സെക്രട്ടറി എ വി അബ്‌ദുൾ ലത്തീഫ് സ്വാഗതം പറഞ്ഞു.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്