Connect with us

Breaking News

പോലീസ് സ്റ്റേഷനിലെ വാഹനങ്ങൾക്ക് തീയിട്ടു, പിന്നെ പോസ്റ്റിട്ടു; സാഹസികമായി കസ്റ്റഡിയിലെടുത്തു പോലീസ്

Published

on

Share our post

കണ്ണൂർ: സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തതിലും മർദിച്ചതിലും പ്രകോപിതനായ വിവിധ കേസുകളിലെ പ്രതി, വളപട്ടണം പൊലീസ് സ്റ്റേഷൻ വളപ്പിലെ വാഹനങ്ങൾ തീവച്ചു നശിപ്പിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്തിരുന്ന തന്റെ തന്നെ ജീപ്പ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്കാണു തീയിട്ടത്.

സംഭവത്തിൽ ചിറക്കൽ പട്ടേൽ റോഡിലെ ഷമീമിനെ (ചാണ്ടി ഷമീം – 42) പൊലീസ് അറസ്റ്റു ചെയ്തു.ഇന്നലെ പുലർച്ചെ മൂന്നോടെയാണ് സംഭവം. ജീപ്പ്, കാറ്, ബൈക്ക് എന്നിവ പൂർണമായും സ്കൂട്ടറും മറ്റൊരു കാറും ഭാഗികമായും കത്തി നശിച്ചു. നേരത്തേ കാപ്പ ചുമത്തപ്പെട്ട ഷമീമിന്റെ പേരിൽ വിവിധ സ്റ്റേഷനുകളിലായി 23 കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു.

സ്റ്റേഷൻ കെട്ടിടത്തിന്റെ പിറകിൽ നിർത്തിയിട്ട വാഹനങ്ങളാണ് അഗ്നിക്കിരയാക്കിയത്. ജീപ്പിനു തീവച്ചപ്പോൾ സമീപത്തെ വാഹനങ്ങളിലേക്കു വ്യാപിച്ചതാകാമെന്നും സംശയിക്കുന്നു. അഗ്നിശമന സേനയെത്തിയാണു തീയണച്ചത്.

സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ ഇന്നലെ രാവിലെ പതിനൊന്നോടെ വീടിനു സമീപത്തുള്ള കോട്ടക്കുന്നിൽ വച്ചാണു ഷമീം പിടിയിലായത്. പൊലീസ് പിന്തുടരുന്നതറിഞ്ഞ് കെട്ടിടത്തിനു മുകളിൽ കയറി. കൂടുതൽ പൊലീസെത്തി, സാഹസികമായാണു കീഴ്പ്പെടുത്തിയത്. പൊലീസുകാരായ ലവൻ, കിരൺ, സന്ദീജ് എന്നിവർക്കു മൽപിടിത്തത്തിനിടെ പരുക്കേറ്റു.

ഷമീം ഒറ്റയ്ക്കാണു തീയിട്ടതെന്നു സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായിട്ടുണ്ടെന്നു സിറ്റി എസി.പി: ടി.കെ.രത്നകുമാർ പറഞ്ഞു. സ്റ്റേഷൻ കെട്ടിടത്തിന്റെ പിറകിലെ റോഡിലൂടെ കോംപൗണ്ടിലേക്ക് കയറിയതാകാമെന്നു സംശയിക്കുന്നു.

മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. വളപട്ടണം സ്റ്റേഷനിലെത്തി പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനു ഷമീമിനും സഹോദരൻ ഷംഷീനുമെതിരെ (44) കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു.

നിരന്തരം പൊലീസ് വീട്ടിലെത്തുന്നത് എന്തിനെന്നറിയാൻ സ്റ്റേഷനിലെത്തിയ ഷംഷീനും ഷമീമും പൊലീസുകാരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും പിടിവലിയിൽ എസ്ഐ: പി.കെ.സന്തോഷിനു പരുക്കേൽക്കുകയും ചെയ്തു. ഇതിനു ശേഷം, ഷമീം സ്കൂട്ടറിൽ കടന്നുകളഞ്ഞു. ഷംഷീനെ പൊലീസ് അറസ്റ്റ് ചെയ്തതിലും മർദിച്ചതിലും പ്രതിഷേധിച്ചാണു തീയിട്ടതെന്നു ഷമീം മൊഴി നൽകിയിട്ടുണ്ട്.

സംഭവ സ്ഥലം സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാർ, അഡീഷനൽ എസ്പി: എ.വി.പ്രദീപ്, എസിപി: ടി.കെ.രത്നകുമാർ എന്നിവർ സന്ദർശിച്ചു. എസ്ഐമാരായ രഞ്ജിത്ത്, നിഥിൻ, സിപിഒമാരായ വിൽസൻ ബിനോയ്, ലെവൻ, കിരൺ, സന്ദീജ്, സനൽ എന്നിവരുടെ നേതൃത്വത്തിലാണു ഷമീമിനെ പിടികൂടിയത്. സംഭവത്തിൽ സുരക്ഷാ വീഴ്ച പരിശോധിക്കുമെന്നു സിറ്റി പൊലീസ് കമ്മിഷണർ അജിത്കുമാർ പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.
‘എട്ടനെ തൊട്ടാൽ…’

ഗുണ്ടാ നിയമം ചുമത്തി ജയിലിലടച്ച ഷമീം ഡിസംബറിലാണു പുറത്തിറങ്ങിയത്. വളപട്ടണം സ്റ്റേഷൻ പരിധിയിൽ 9 കേസുകളും മയ്യിൽ, കണ്ണൂർ ടൗൺ, സിറ്റി സ്റ്റേഷൻ പരിധികളിലായി 14 കേസുകളുമുണ്ട്. തട്ടിക്കൊണ്ടുപോകൽ, കഞ്ചാവ് കടത്തൽ, അടിപിടി, ക്വട്ടേഷൻ, വധശ്രമം എന്നിവയുടെ പേരിലാണു കേസുകൾ.

ഇന്നലെ തീവച്ച ജീപ്പ്, വധശ്രമക്കേസിൽ ഒരു കൊല്ലം മുൻപാണു കസ്റ്റഡിയിലെടുത്തത്. ‘എന്റെ എട്ടനെ തൊട്ടവന്മാരുടെ കൈവെട്ടുമെന്നും അത് ഏതു പൊലീസായാലും പട്ടാളമായാലും ശരിയെന്നും’ ഇന്നലെ രാവിലെ ഷമീം ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. വാഹനം കത്തിച്ച ശേഷമാണിതെന്നു പൊലീസ് കരുതുന്നു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!