Connect with us

Breaking News

സഞ്ചാരികളുടെ ആരോഗ്യരക്ഷയ്ക്ക് ആറളം’വനശ്രീ’

Published

on

Share our post

പേരാവൂർ: വിനോദയാത്രയ്ക്കും പഠന ക്യാമ്പിനുമൊക്കെയായി ആറളം വന്യജീവി സങ്കേതത്തിലെത്തുന്നവർക്ക് വേറിട്ട ഒരു അനുഭവമാണ് വന്യജീവി സങ്കേതത്തിനോട് ചേർന്ന് പ്രവർത്തനമാരംഭിച്ച വനശ്രീ ഇക്കോ ഷോപ്പ്. കേരളത്തിലെ വനമേഖലകളിൽ നിന്നും ശേഖരിച്ചിട്ടുള്ള തടിയിതര വനോല്പന്നങ്ങളാണ് ഇവിടെയെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്.

ശുദ്ധമായ കാട്ടുതേൻ, കാട്ടിൽ നിന്നും ലഭിക്കുന്ന കുടംപുളി, യൂക്കാലി തൈലം, പുൽതൈലം, ഇഞ്ച, മറയൂർ ശർക്കര, ചന്ദനപ്പൊടി, ഏലം, തേൻ നെല്ലിക്ക, ഇഞ്ചിത്തേൻ എന്നിവ ലഭ്യമാണ്. വന്യജീവി സങ്കേതത്തിന്റെ മുദ്ര യുള്ള മനോഹരമായ തൊപ്പിയും ഇവിടെയെത്തുന്നവരുടെ ശ്രദ്ധകേന്ദ്രമാണ്. വനമേഖലയോട് ചേർന്നുകിടക്കുന്ന ആറളം പുനരധിവാസ മേഖലയിലെ ഒൻപതാം ബ്ലോക്കിലെ പട്ടികവർഗ കുടുംബങ്ങളുടെ ഉന്നമനം ലക്ഷമാക്കിയാണ് വനശ്രീയുടെ പ്രവർത്തനം.

നടത്തിപ്പിന് ഒമ്പത് പേരടങ്ങുന്ന ആറളം ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റിയുമുണ്ട് (ഇ.ഡി.സി). കമ്മിറ്റിയുടെ പ്രസിഡന്റുകൂടിയായ പി.സി. മല്ലികയ്ക്കാണ് ഇക്കോ ഷോപ്പിന്റെ ചുമതല. പൊതുവായ കാര്യങ്ങൾ ശ്രദ്ധിക്കാൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസറും ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഏജൻസി കോഓർഡിനേറ്ററുമായ എസ്.സജീവ് കുമാറും ഒപ്പമുണ്ട്.

ഒരാൾക്ക് പ്രത്യക്ഷത്തിലും വനവിഭവങ്ങൾ ശേഖരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്നതിലൂടെ നിരവധി പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുന്നു എന്നതാണ് സംരംഭത്തിന്റെ പ്രത്യേകത. കൂടാതെ വനത്തിൽ നിന്നും ശേഖരിക്കുന്ന വിഭവങ്ങൾ വിദഗ്ദ്ധരായ പ്രൊഫസർമാരുടെ മേൽനോട്ടത്തിൽ ശാസ്ത്രീയമായി സംസ്‌കരിച്ചാണ് വില്പന നടത്തുന്നത്.

തുടക്കമെന്ന നിലയിൽ കേരളത്തിലെ മറ്റ് വനമേഖലകളിൽ നിന്ന് ശേഖരിച്ച ഉല്പന്നങ്ങളാണ് ആറളം വന്യജീവി സങ്കേതത്തിന്റെ വളയഞ്ചാൽ കവാടത്തിലുള്ള ഷോപ്പിൽ ലഭ്യമാകുന്നത്. വൈകാതെ ആറളത്തുനിന്നുള്ള ഉല്പന്നങ്ങൾ ഇവിടെ വില്പനയ്‌ക്കെത്തും.


Share our post

Breaking News

പാപ്പിനിശേരിയിൽഅഞ്ചരകിലോ കഞ്ചാവ് ശേഖരവുമായി യു.പി സ്വദേശികൾ അറസ്റ്റിൽ

Published

on

Share our post

വളപട്ടണം: വിൽപനക്കായി കടത്തി കൊണ്ടുവന്ന അഞ്ചരകിലോ കഞ്ചാവ് ശേഖരവുമായി 2 ഉത്തർപ്രദേശുകാർ അറസ്റ്റിൽ. ഉത്തർപ്രദേശ് ബല്ല്യ മഹാരാജപൂർ സ്വദേശികളായ സുശീൽ കുമാർ ഗിരി (35), റാംറത്തൻ സഹാനി (40) എന്നിവരെയാണ് എസ്.ഐ ടി.എം വിപിനും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 8.45ഓടെ പാപ്പിനിശേരി ചുങ്കം സി.എസ്.ഐ ചർച്ചിന് സമീപം വച്ചാണ് വിൽപനക്കായി കടത്തി കൊണ്ടുവന്ന 5.50 കിലോഗ്രാം കഞ്ചാവുമായി ഇരുവരും പോലീസ് പിടിയിലായത്.


Share our post
Continue Reading

Breaking News

പത്ത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

Published

on

Share our post

വീരാജ്‌പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട്‌ മെഷീനുകളും പ്രതികൾ സഞ്ചരിച്ച രണ്ട്‌ കാറുകളും പൊലീസ്‌ കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മണിക്കൻപ്ലാവ്‌ ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബീമാപള്ളിയിലെ എം. നവാസ്‌ (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ. ലതീഷ്‌ (53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ്‌ (40), വേങ്ങാട്‌ കച്ചിപ്പുറത്ത്‌ ഹൗസിൽ ടി. പ്രശാന്ത്‌ (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസർകോട്‌ കാട്ടിപ്പൊയിലിലെ ചൂരക്കാട്ട്‌ ഹൗസിൽ ബാലചന്ദ്ര നായിക്‌ (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ്‌ (58), പെരളശ്ശേരി ജ്യോത്സ്ന നിവാസിലെ കെ.കെ. ജോബിഷ്‌ (33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം. ജിജേഷ്‌ (40) എന്നിവരെയാണ്‌ വീരാജ്‌പേട്ട ഡിവൈ.എസ്‌.പി പി. അനൂപ്‌ മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ്‌ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്‌.തിമിംഗല ഛർദിൽ വിൽപനക്കായി കുടകിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ വീരാജ്‌പേട്ട ഹെഗ്ഗള ജങ്ഷനിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പൊലീസ്‌ പിടികൂടിയത്‌. കുടക്‌ എസ്‌.പി കെ. രാമരാജന്റെ നിർദേശപ്രകാരമാണ്‌ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്‌.


Share our post
Continue Reading

Breaking News

ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

Published

on

Share our post

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.


Share our post
Continue Reading

Trending

error: Content is protected !!