Breaking News
ഭൂമിയിലെ വിള്ളൽ: ഉറക്കം നഷ്ടപ്പെട്ട് പാത്തൻപാറ നിവാസികൾ
ആലക്കോട്: നടുവിൽ ഗ്രാമപഞ്ചായത്തിലെ പാത്തൻപാറയ്ക്കടുത്തുള്ള നരയൻകല്ല് തട്ടിൽ 15 വർഷമായി പ്രവർത്തിച്ചു വന്ന കരിങ്കൽ ക്വാറിക്കടുത്ത് ഭൂമിയിൽ ആഴത്തിലുള്ള വിള്ളൽ കണ്ടെത്തിയതിനെത്തുടർന്നുണ്ടായ പരിഭ്രാന്തി വർദ്ധിക്കുന്നു. എന്നാൽ, സർക്കാർ തലത്തിൽ നിസ്സംഗതയാണെന്ന ആക്ഷേപവുമുണ്ട്. രണ്ടാഴ്ച മുമ്പാണ് ഇവിടെ ഒരു കിലോമീറ്റർ നീളത്തിൽ ഭൂമി ആഴത്തിൽ വിണ്ടുകീറിയതായി നാട്ടുകാർ കണ്ടെത്തിയത്.
മാദ്ധ്യമങ്ങളിലൂടെ വാർത്ത പുറംലോകമറിഞ്ഞതിനെത്തുടർന്ന് കണ്ണൂർ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം തളിപ്പറമ്പ് തഹസിൽദാർ, വെള്ളാട് വില്ലേജ് ഓഫീസർ എന്നിവരടങ്ങുന്ന റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതിനു മുമ്പ് തന്നെ ക്വാറി നടത്തിപ്പുകാർ ക്വാറി അടച്ചു പൂട്ടി സ്ഥലത്തുണ്ടായിരുന്ന വാഹനങ്ങളും അനുബന്ധ ഉപകരണങ്ങളുമായി സ്ഥലം വിട്ടിരുന്നു.
പരിസ്ഥിതി ദുർബല പ്രദേശമായ വൈതൽ മലഞ്ചെരിവിൽ നിരവധി ക്വാറികളാണ് പ്രവർത്തിച്ചു വരുന്നത്. പ്രശ്നം ഗുരുതരമാണെന്ന് ബോദ്ധ്യമായതോടെ ക്വാറിയും ക്രഷറും അനുവദിക്കുകയില്ലെന്ന് നാട്ടുകാർ പറയുന്നു.
പക്ഷേ, അതുകൊണ്ട് മാത്രം നിലവിലുള്ള അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷം പരിഹരിക്കാൻ കഴിയില്ല. ഭൂമിക്കടിയിലുള്ള പാറകൾക്ക് മുകളിലുള്ള മണ്ണ് മുഴുവനും ഇളകിമാറിയതോടുകൂടി അടുത്ത മഴക്കാലം ഇവിടെ എന്തും സംഭവിക്കാമെന്ന സ്ഥിതിയുണ്ട്.
ഇവിടെ പെയ്യുന്ന മഴയുടെ വെള്ളം വിള്ളലിലൂടെയിറങ്ങി ഉരുൾ പൊട്ടിയാൽ നൂറുകണക്കിന് കുടുംബങ്ങൾ മണ്ണിനടിയിൽ ആകും. പാത്തൻപാറ, മൈലംപെട്ടി എന്നിവിടങ്ങളിൽ കൂടി ദുരന്തം മലയിറങ്ങിയാൽ ഈ പ്രദേശങ്ങളിൽ യാതൊന്നും അവശേഷിക്കുകയില്ല. ഭൗമ ശാസ്ത്രജ്ഞരും ദുരന്ത നിവാരണ സേനയും അടങ്ങുന്ന സംഘം എത്രയും വേഗം സ്ഥലത്ത് വന്ന് പരിശോധന നടത്തി പരിഹാരമുണ്ടാക്കണമെന്നാണ് ജനങ്ങൾക്ക് പറയുവാനുള്ളത്.
കഴിഞ്ഞ ദിവസം നടന്ന താലൂക്ക് വികസന സമിതി യോഗത്തിൽ പങ്കെടുത്തു കൊണ്ട് നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളി ഉദ്യോഗസ്ഥരുടെ നിലപാടിനെതിരെ ആഞ്ഞടിക്കുകയുണ്ടായി. പഞ്ചായത്തിന്റെ എതിർപ്പ് പരിഗണിക്കാതെ ഏകജാലക സംവിധാനത്തിലൂടെ ക്വാറിക്ക് ലൈസൻസ് തരപ്പെടുത്തുന്ന സംവിധാനമാണ് നിലവിലുള്ളത്. അടിയന്തരമായി ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്