Breaking News
ആവേശത്തിരയിലേറി ജനകീയ പ്രതിരോധ ജാഥ

കണ്ണൂർ : വീണ്ടും അധികാരത്തിലെത്തിയാൽ ബിജെപി സർക്കാർ 2025ൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുമെന്നും അതിന്റെ തിക്തഫലം ഏറ്റവുമധികം അനുഭവിക്കാൻ പോകുന്നതു ഹിന്ദുവായിരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ജനകീയപ്രതിരോധ ജാഥയ്ക്കു നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
‘കുപ്രചാരണങ്ങളെ വിശ്വസിക്കാതെ പിണറായി സർക്കാരിനെ വീണ്ടും അധികാരത്തിലെത്തിച്ചതു ജനങ്ങളാണ്.ഏഴോ എട്ടോ കേന്ദ്ര ഏജൻസികൾ പിണറായി സർക്കാരിനെതിരെ അന്വേഷണം നടത്തി. 20 ലക്ഷം പേർക്കു തൊഴിൽ നൽകാനുള്ള പദ്ധതി നടപ്പാക്കും. 10 ലക്ഷം തൊഴിലിനുള്ള വാഗ്ദാനം സർക്കാരിനു ലഭിച്ചിട്ടുണ്ട്.
29 ലക്ഷത്തോളം അഭ്യസ്ഥവിദ്യർക്കു തൊഴിലിലും വിവിധഭാഷകളിലും പരിശീലനം നൽകും. കേരളം ഒരു സുപ്രഭാതത്തിലുണ്ടായതല്ല. ഇടതുപക്ഷത്തിന്റെ നിർണായക നിലപാടുകളും നിയമങ്ങളും അതിൽ പങ്കുവഹിച്ചിട്ടുണ്ട്. കുടുംബശ്രീ, ജനകീയാസൂത്രണം, സാക്ഷരത തുടങ്ങിയ പദ്ധതികൾ അതിലുണ്ട്.
ദേശീയപാതാ വികസന പദ്ധതി തിരിച്ചയച്ചവരാണു യുഡിഎഫ്. ആറു വരിപ്പാത പൂർത്തിയായാൽ, അതു കാണാൻ വേണ്ടി തന്നെ ആളുകൾ വരും. കേരളം ശ്രീലങ്കയാകുമെന്ന ആശങ്ക വേണ്ട. കടം വാങ്ങുന്നതു മൂലധന നിക്ഷേപത്തിനാണ്. പിണറായി സർക്കാരിൽ വലിയ പ്രതീക്ഷയുണ്ടെന്നാണു ജനങ്ങൾ പറയുന്നത്.
ഒരു പ്രതിസന്ധിയും സിപിഎമ്മിനില്ല.’ എം.വി.ഗോവിന്ദൻ പറഞ്ഞു. കെ.വി.സുമേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. സി.എസ്.സുജാത, എം.സ്വരാജ്, ജെയ്ക് സി. തോമസ്, എം.ഷാജർ എന്നിവർ പ്രസംഗിച്ചു. ജാഥയ്ക്ക് ഇന്നലെ തളിപ്പറമ്പ്, ശ്രീകണ്ഠപുരം, മട്ടന്നൂർ, പാനൂർ എന്നിവടങ്ങളിലും സ്വീകരണം നൽകി. ജാഥ ഇന്ന് പിണറായി, തലശ്ശേരി, ഇരിട്ടി എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം വയനാട് ജില്ലയിലേക്കു പ്രവേശിക്കും.
ജനകീയ പ്രതിരോധ ജാഥയ്ക്ക് തളിപ്പറമ്പിലും ശ്രീകണ്ഠപുരത്തും വൻ സ്വീകരണം
തളിപ്പറമ്പ്∙ആകാശവും ഭൂമിയും ചുവപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് തളിപ്പറമ്പിൽ ആവേശോജ്വല സ്വീകരണം. എം.വി.ഗോവിന്ദന്റെ സ്വന്തം മണ്ഡലമായ തളിപ്പറമ്പിൽ എത്തിയ ജാഥയെ പട്ടുവത്ത് നിന്ന് നിരവധി ചുവപ്പ് വേഷധാരികൾ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് ചിറവക്കിലേക്ക് നയിച്ചത്.
തുടർന്ന് ദേശീയപാതയോരത്ത് റെഡ് വൊളന്റിയർമാരുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച് തുറന്ന് വാഹനത്തിൽ എം.വി.ഗോവിന്ദനെ ചിറവക്കിലെ സ്വീകരണ സമ്മേളന വേദിയിലേക്ക് ആനയിച്ചു. ഒപ്പന, സംഘനൃത്തങ്ങൾ, കോൽക്കളി, തെയ്യങ്ങൾ, വാദ്യമേളങ്ങൾ എന്നിവയും ജാഥയ്ക്ക് അകമ്പടി സേവിച്ചു.
വൻജനാവലിയാണ് ജാഥയെ സ്വീകരിക്കാൻ ചിറവക്കിൽ എത്തിയത്. സ്വീകരണ പന്തൽ നിറഞ്ഞും പുറത്ത് വൻജനാവലി കാത്തുനിന്നിരുന്നു. സ്വീകരണ സമ്മേളനത്തിൽ ടി.കെ.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ജാഥ അംഗങ്ങളായ കെ.ടി.ജലീൽ, ജെയ്ക് സി.തോമസ്, ഏരിയ സെക്രട്ടറി കെ.സന്തോഷ് എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, പി.ജയരാജൻ എന്നിവരും എം.വി.ഗോവിന്ദനൊപ്പമുണ്ടായിരുന്നു.
ശ്രീകണ്ഠപുരം∙ 2025ൽ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുകയാണ് ആർഎസ്എസിന്റെ ലക്ഷ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ജനകീയ പ്രതിരോധ യാത്രയ്ക്ക് ഇവിടെ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു രാഷ്ട്രമാക്കുന്നു എന്ന് കേൾക്കുമ്പോൾ ഹിന്ദുക്കൾ രക്ഷപ്പെട്ടു എന്ന് കരുതി ഹിന്ദുമത വിശ്വാസികൾ ആഹ്ലാദിക്കേണ്ട.
രാജ്യത്തെ സമ്പത്ത് മുഴുവൻ കോർപറേറ്റുകൾക്ക് പതിച്ചു നൽകാനുള്ള മോദി സർക്കാരിന്റെ അജൻഡയാണ് ഇത് എന്ന് തിരിച്ചറിയണം. ബിജെപിയെ പ്രതിരോധിക്കുന്ന സംസ്ഥാനം എന്ന നിലയിൽ എല്ലാ വഴികളിലൂടേയും കേരളത്തെ ശ്വാസം മുട്ടിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. ജനങ്ങളാണ് ഏറ്റവും വലിയ ശക്തി എന്ന തിരിച്ചറിവിൽ നിന്നാണ് സിപിഎം ജനങ്ങളിലേക്ക് ഇറങ്ങിയത്.
ജനങ്ങളോട് സംസാരിക്കാനും, ജനങ്ങളെ അണിനിരത്തി വർഗീയ രാഷ്ട്രീയത്തെ പ്രതിരോധിക്കാനുമാണ് ഈ ജാഥ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇരിക്കൂർ നിയോജക മണ്ഡലത്തിലെ സ്വീകരണമാണ് ഇവിടെ ഒരുക്കിയത്. സിപിഎമ്മിന്റെ ശ്രീകണ്ഠപുരം, ആലക്കോട് ഏരിയയുടെ പരിധിയിൽ നിന്ന് ഒഴുകി എത്തിയ ആയിരക്കണക്കിന് പ്രവർത്തകരുടെ സാന്നിധ്യത്തിലായിരുന്നു സ്വീകരണം
ഒരുക്കിയത്.പി.വി.ഗോപിനാഥ് അധ്യക്ഷത വഹിച്ചു. കെ.ടി.ജലീൽ, പി.കെ.ബിജു, എം.കരുണാകരൻ , ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി എം.സി.രാഘവൻ എന്നിവർ പ്രസംഗിച്ചു. കേരള കോൺഗ്രസ് (എം) നേതാവ് സജി കുറ്റ്യാനിമറ്റം ഉൾപ്പെടെയുള്ള എൽഡിഎഫ് നേതാക്കളെല്ലാം ജാഥയെ സ്വീകരിക്കാൻ വേദിയിൽ ഉണ്ടായിരുന്നു.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്