ആകാശ് തില്ലങ്കേരിയെ ഒതുക്കാൻ പുറത്തെടുക്കുന്നത് കാപ്പ, പാർട്ടി പ്രവർത്തകർക്ക് കർശന നിർദ്ദേശവുമായി സി. പി .എം

Share our post

കണ്ണൂർ: സി .പി .എമ്മിന് തലവേദനയായി തീർന്ന ആകാശ് തില്ലങ്കേരിയെ കാപ്പചുമത്തി നാടുകടത്താൻ പൊലീസ് നീക്കം. നടപടി വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ആകാശിനെതിരെയുള്ള കേസുകൾ പൊലീസ് വിശദമായി പരിശോധിക്കുകയാണ്. അധികം വൈകാതെ നടപടി ഉണ്ടാവും എന്നാണ് അറിയുന്നത്.അതേസമയം, തനിക്കെതിരെ സംസാരിച്ച ഡി .വൈ .എഫ് .ഐ വനിതാ നേതാവിനെതിരെയുള്ള വ്യക്തിഹത്യ ആകാശ് തില്ലങ്കേരി തുടരുകയാണ്. ഒളിവിലിരുന്ന് സോഷ്യൽ മീഡിയയിലൂടെയാണ് വ്യക്തിഹത്യ തുടരുന്നത്.

ആകാശിനെ ഇതുവരെ പിടികൂടാത്തത് പൊലീസിന്റെ കഴിവുകേടാണെന്ന വിമർശനവും ഉയരുന്നുണ്ട്. എന്നാൽ ആകാശിനെ കണ്ടെത്താനാവുന്നില്ലെന്നും ടവർ ലൊക്കേഷൻ മനസിലാക്കാൻ കഴിയുന്നില്ലെന്നുമാണ് പൊലീസ് പറയുന്നത്.അതിനിടെ, ആകാശ് ഉണ്ടാക്കുന്ന പ്രകോപനങ്ങളിൽ ചെന്നുചാടരുതെന്ന മുന്നറിയിപ്പുമായി പാർട്ടി രംഗത്തെത്തിയിട്ടുണ്ട്. എന്തൊക്കെ പ്രകോപനമുണ്ടാക്കിയാലും ഒരു പ്രതികരണവും നടത്തരുതെന്നാണ് പാർട്ടി നേതൃത്വം സി.പി .എം, ഡി .വൈ .എഫ് .ഐ പ്രവർത്തകർക്ക് നൽകിയിരുന്ന കർശന നിർദ്ദേശം.

ക്വട്ടേഷൻ സംഘത്തെ നിയമപരമായി ഇല്ലാതാക്കുമെന്നും അണികളെ പാർട്ടി അറിയിച്ചിട്ടുണ്ട്. ആകാശിനെതിരെ പ്രതികരിക്കുന്നത് കൂടുതൽ കുഴപ്പങ്ങൾക്കിടയാക്കുമെന്നും അത് പ്രതിപക്ഷം ആയുധമാക്കിയേക്കുമെന്ന തിരിച്ചറിവാണ് പുതിയ നീക്കത്തിന് പിന്നിൽ.പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലോടെ സമൂഹമാദ്ധ്യമങ്ങളിൽ ഇയാളെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള വാക്‌പോര് രൂക്ഷമാണ്. എടയന്നൂരിലെ പാർട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ടത് ചെയ്യിച്ചതെന്ന ആകാശിന്റെ വിമർശനം വിവാദമായിരുന്നു.

ആകാശിന്റെ ക്വട്ടേഷൻ പ്രവർത്തനങ്ങൾ തുറന്നുകാട്ടി ഈ സംഘത്തിനെതിരെ പ്രതിരോധം തീർക്കുമെന്ന് ഡി.വൈ.എഫ്‌.ഐ വ്യക്തമാക്കി.കേസ് പ്രത്യേക സംഘത്തിന്സാമൂഹിക മാദ്ധ്യമത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായുള്ള പരാതിയിൽ ജാമ്യമില്ല വകുപ്പ് പ്രകാരം ആകാശ് തില്ലങ്കേരിക്കും മറ്റ് രണ്ട് പേർക്കുമെതിരെ മുഴക്കുന്ന് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്താൻ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. 

മുഴക്കുന്ന് സി.ഐ രജീഷ് തെരുവത്ത് പീടികയുടേയും മട്ടന്നൂർ സി.ഐ എം. കൃഷ്ണന്റെയും നേതൃത്വത്തിൽ രണ്ട് സ്‌ക്വാഡിനാണ് രൂപം നൽകിയിരിക്കുന്നത്.

മന്ത്രി എം.ബി. രാജേഷിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നല്കിയ പരാതിയിലാണ് അകാശ് തില്ലങ്കേരിക്കും ആകാശിന്റെ സഹപ്രവർത്തകരായ ജിജോ, ജയപ്രകാശ് എന്നിവർക്കുമെതിരെ കേസെടുത്തത്. തില്ലങ്കേരി വഞ്ഞേരിയിലെ വീട്ടിൽ കഴിഞ്ഞ രാത്രി രണ്ട് തവണ പൊലീസ് പരിശോധനക്കെത്തിയെങ്കിലും ആകാശിനെ കണ്ടെത്താൻ കഴിഞ്ഞില്ല. മൂന്ന് പേരും ഒളിവിൽപോയി. മുൻകൂർ ജാമ്യത്തിനായി ശ്രമം തുടങ്ങിയിട്ടുമുണ്ട്. 

മൂന്ന് പേരുടേയും മൊബൈൽ ഫോണും നിശ്ചലമാണ്. ഡി.വൈ.എഫ്.ഐയുടെ യോഗത്തിൽ ആകാശ് തില്ലങ്കേരിയെ വിമർശിച്ചതിന് സാമൂഹ്യ മാദ്ധ്യമത്തിലൂടെ അപമാനിച്ചുവെന്നാണ് മൂന്ന് പേർക്കുമെതിരേയുള്ള പരാതി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!