Breaking News
തുർക്കിക്ക് 100 കോടി പ്രഖ്യാപിച്ച പിണറായി സർക്കാർ പൂളക്കുറ്റി ദുരന്തബാധിതരെ അവഗണിക്കുന്നു; ജനകീയ സമിതി

പേരാവൂർ: ഭൂകമ്പ ബാധിതരായ തുർക്കിക്ക് 100 കോടി നൽകുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ ഉരുൾപൊട്ടലിൽ സർവതും നശിച്ച പൂളക്കുറ്റി ദുരന്തബാധിതർക്ക് സ്‌പെഷൽ പാക്കേജ് പ്രഖ്യാപിക്കാൻ പോലും തയ്യാറാവുന്നില്ലെന്ന് പൂളക്കുറ്റി-നെടുംപുറംചാൽ ജനകീയ സമിതി നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.ദുരന്തം നടന്നിട്ട് 200 ദിവസങ്ങൾ പൂർത്തിയായി.
കോളയാട്,കണിച്ചാർ,പേരാവൂർ എന്നീ പഞ്ചായത്തുകളിലായി മൂന്ന് ജീവനുകൾ നഷ്ടപ്പെട്ടതടക്കം കോടികളുടെ നാശം കോളയാട്,കണിച്ചാർ,പേരാവൂർ എന്നീ പഞ്ചായത്തുകളിലായുണ്ടായി.
ദുരന്തമുണ്ടായതിന്റെ നാളുകളിൽ സ്ഥലം സന്ദർശിച്ചജനപ്രതിനിധികൾ പ്രഖ്യാപിച്ച സഹായങ്ങൾ നാമനാത്രമായാണ് ഇതുവരെയായിട്ടും നല്കിയത്.നിരവധി കുടുംബങ്ങൾ വീടില്ലാതെയും കൃഷിഭൂമി നഷ്ടപ്പെട്ടും ബന്ധുവീടുകളിലും മടും അഭയാർഥികളായി കഴിയുകയാണ്.
ഇത്തരം കർഷകരെ ഉടൻ പുനരധിവസിപ്പിക്കണം.പ്രഖ്യാപനങ്ങൾ നടത്തിയ ജനപ്രതിനിധികളെയും,ഇതുവരെയും ഒരു പ്രഖ്യാപനമോ വാഗ്ദാനമോ നല്കാത്ത ജനപ്രതിനിധികളെയും പ്രദേശത്തെ ജനങ്ങൾ മറക്കില്ലെന്നും ജനകീയ സമിതി ഓർമിപ്പിച്ചു.
ഉരുൾപൊട്ടലിന് കാരണമായ പ്രദേശത്തെ പാറമടകൾ ജീവൻ നഷ്ടപ്പെട്ടാലും വീണ്ടും തുറന്നു പ്രവർത്തിപ്പിക്കാൻ ഇനി സമ്മതിക്കില്ല.പാറമടകളു അനധികൃതമായി പ്രവർത്തിപ്പിക്കാൻ ചിലർ നീക്കം നടത്തുന്നുണ്ട്.ഇതിനെ ജനങ്ങളെ അണിനിരത്തി ചെറുക്കും.
മുൻപ് അനധികൃതമായി പാറമടകൾക്ക് പ്രവർത്തനാനുമതി നല്കിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണമാവശ്യപ്പെട്ട് ജനകീയ സമിതി കോടതിയെ സമീപിക്കും.മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളെല്ലാം നശിച്ച നിലയിലാണ്.എത്രയുമടനെ മതിയായ നഷ്ടപരിഹാരം നല്കാൻ സർക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തയ്യാറാവണം.
നഷ്ടപരിഹാരം ഇനിയും വൈകുന്ന പക്ഷം പ്രക്ഷോഭസമരങ്ങളുമായി ജനകീയ സമിതി സർക്കാർ ഓഫീസുകൾക്ക് മുന്നിലെത്തും.പത്രസമ്മേളനത്തിൽ ജനകീയ സമിതി ചെയർമാൻ രാജു ജോസഫ് വട്ടപ്പറമ്പിൽ,ഷാജി കൈതക്കൽ,ജോസഫ് വട്ടവിരിപ്പിൽ,ഷിജു അറയ്ക്കക്കുടി,സാബു കീച്ചേരി എന്നിവർ സംബന്ധിച്ചു.
Breaking News
വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Breaking News
കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
Breaking News
ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്