Connect with us

Breaking News

നമ്പര്‍ പ്ലേറ്റുണ്ട്, പക്ഷേ ആരും കാണില്ല…അത്ര സാമര്‍ഥ്യം വേണ്ട, വാഹനത്തെ സംശയിക്കാമെന്ന്‌ MVD

Published

on

Share our post

നമ്പര്‍ പ്ലേറ്റുകള്‍ അഴിച്ചുമാറ്റി ബൈക്കുമായി നിരത്തില്‍ ചീറിപായുന്നത് ഒരു ഫാഷനായിരുന്ന സമയമുണ്ടായിരുന്നു. എന്നാല്‍, അതിസുരക്ഷ നമ്പര്‍പ്ലേറ്റുകളുടെ കാലം വന്നതോടെ ഇത് ഏറെക്കുറേ അവസാനിച്ചിട്ടുണ്ട്. എന്നാല്‍, ഒറ്റനോട്ടത്തില്‍ നമ്പര്‍ പ്ലേറ്റുകള്‍ നല്‍കിയിട്ടുള്ളതും, പക്ഷെ, ഒരു കാരണവശാലും നമ്പര്‍ കാണാന്‍ സാധിക്കാത്തതുമായി നിരവധി വാഹനങ്ങളാണ് ഇപ്പോള്‍ നിരത്തുകളില്‍ ഉള്ളത്. ഇത് പക്ഷെ, കാറും ബൈക്കുമൊന്നുമല്ല. ട്രക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ്.

വാഹന പരിശോധനയിലും മറ്റും മുന്നിലേതിനെക്കാള്‍ പിന്നിലെ നമ്പര്‍ പ്ലേറ്റാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. അമിതവേഗത്തില്‍ പോകുന്ന വാഹനങ്ങളുടെയും പിന്നിലെ ചിത്രമാണ് പ്രധാനമായും ക്യാമറയില്‍ പതിയുക. ഇത് ഒഴിവാക്കുന്നതിനും മറ്റുമാണ് നമ്പര്‍ പ്ലേറ്റുകള്‍ മറയ്ക്കുന്നത്. ടെയ്ല്‍ ലൈറ്റുകള്‍ക്ക് സംരക്ഷണമൊരുക്കുന്ന ഗ്രില്ലുകളും പിന്നിലെ ബുള്‍ ബാറുകളും മറ്റും ഉപയോഗിച്ചാണ് പിന്നിലെ നമ്പര്‍ പ്ലേറ്റിന്റെ പ്രധാന ഭാഗങ്ങള്‍ മറയ്ക്കുന്നത്.
മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 39 അനുസരിച്ച് രജിസ്റ്റര്‍ ചെയ്യാതെയോ, നിയമത്തില്‍ നിര്‍ദേശിച്ചിട്ടുള്ളത് പോലെ രജിസ്‌ട്രേഷന്‍ മാര്‍ക്ക് പ്രദര്‍ശിപ്പിക്കാതെയോ ഒരു വാഹനവും പൊതുനിരത്തുകളില്‍ ഉപയോഗിക്കാന്‍ പാടില്ല. വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് പ്രധാനമായും രണ്ട് ഉദ്ദേശത്തിലാണ്‌. പ്രധാനമായും വാഹനം തിരിച്ചറിയുന്നതിനും, രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ കൃത്യമായ എണ്ണം മനസിലാക്കുന്നതിനുമാണ് വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്.
വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ ആ വാഹനത്തിന്റെ ഉടമയാരാണ്, ഈ വാഹനം ഏത് മോഡലാണ്, എത് കമ്പനിയാണ് നിര്‍മിച്ചിരിക്കുന്നത്, നിറമേതാണ് തുടങ്ങിയ നിരവധി കാര്യങ്ങളാണ് ലഭ്യമാകുന്നത്. അപകടങ്ങള്‍ ഉണ്ടാക്കി നിരവധി വാഹനങ്ങള്‍ നിര്‍ത്താതെ പോകുന്ന സംഭവങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ തന്നെ നമ്പര്‍ പ്ലേറ്റുകള്‍ വൃത്തിയായും തെളിച്ചമുള്ളതായും സൂക്ഷിക്കേണ്ടത് വാഹന ഉടമയുടേയും ഡ്രൈവറിന്റെയും ഉത്തരവാദിത്വമാണ്. നമ്പര്‍ പ്ലേറ്റ് മറയ്ക്കുന്ന ഒന്നും തന്നെ വാഹനങ്ങളില്‍ വയ്ക്കാന്‍ പാടില്ല.
ഗ്രില്ലുകള്‍, ബുള്‍ ബാറുകള്‍, ക്രാഷ് ഗാര്‍ഡുകള്‍, അണ്ടര്‍ റണ്‍ പ്രൊട്ടക്ഷന്‍, ഹോണ്‍, സെര്‍ച്ച് ലൈറ്റുകള്‍ തുടങ്ങിയവ ഘടിപ്പിച്ചോ, തോരണങ്ങള്‍, ബാനറുകള്‍, ലോഡ് കവര്‍ ചെയ്യുന്ന ടാര്‍പോളില്‍ ഷീറ്റുകള്‍ കൊണ്ടോ നമ്പര്‍ പ്ലേറ്റുകള്‍ മറയ്ക്കുന്ന ശിക്ഷാര്‍ഹമാണ്. ഇത്തരം വാഹനങ്ങള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതിനായും ക്യാമറയില്‍ പതിയാതിരിക്കുന്നതിനായും മനപൂര്‍വ്വമായി നമ്പര്‍ പ്ലേറ്റുകള്‍ മറയ്ക്കുന്നതാണെന്ന് സംശയിക്കേണ്ടിവരുമെന്നാണ് എം.വി.ഡി. അഭിപ്രായപ്പെടുന്നത്. ഇത്തരക്കാര്‍ക്കെതിരേ നടപടി കടുപ്പിക്കുമെന്നുമാണ് നിലപാട്.

Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!