Connect with us

Breaking News

മിഴി തുറക്കുന്നു കാണാക്കാഴ്‌ചകളുടെ ലോകം

Published

on

Share our post

കണ്ണൂർ: കഴിഞ്ഞവർഷം അവസാനത്തോടെ കേരളത്തിന്റെ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം സർവകാല റെക്കോഡിലെത്തിയെന്നാണ് ടൂറിസം വകുപ്പിന്റെ കണക്ക്. കോവിഡ്കാല പ്രതിസന്ധി മാഞ്ഞതോടെ വിദേശസഞ്ചാരികളും കൂടുതലായെത്തി. പ്രകൃതി സൗന്ദര്യവും സാംസ്കാരിക വെെവിധ്യവും ചരിത്രപെെതൃകവുമുള്ള ജില്ലയുടെ വിനോദസഞ്ചാര മേഖലയും വൻകുതിപ്പിലാണ്. തദ്ദേശീയർക്ക് ഗുണമുള്ള ഉത്തവാദിത്വ ടൂറിസം പദ്ധതി മുതൽ ധർമടം ബീച്ച് ആഗോളം ടൂറിസം പദ്ധതിവരെ നീളുന്ന നിരവധി പദ്ധതികളാണ് ജില്ലയുടെ വിനോദസഞ്ചാര ഭൂപടം വിസ്തൃതമാക്കുന്നത്.

മലബാറിനെ അറിയാൻ
മലബാറിന്റെ വിനോദസഞ്ചാര ഇടങ്ങൾ പരിചയപ്പെടുത്തുന്ന, ടൂറിസം വകുപ്പിന്റെ ഫെമിലിയറൈസേഷൻ ടൂർ അഥവാ ‘ഫാം ടു മലബാർ 500’ ടൂറിസം പദ്ധതിയുടെ ഭാഗമായി ടൂർ ഓപ്പറേറ്റർമാരുടെ ആദ്യസംഘം ജില്ലയിലെത്തിയതും വലിയ പ്രതീക്ഷയായി. വിനോദസഞ്ചാര കേന്ദ്രങ്ങളും സാംസ്കാരിക, ഭക്ഷ്യ വൈവിധ്യവും പരിചയപ്പെടുത്തുന്ന കാരവൻ ടൂറിസം പദ്ധതിയിൽ അഞ്ഞൂറിലധികം ടൂർ ഓപ്പറേറ്റർമാരും ഭാഗമാകും.

ഹബ്ബാവും മുഴപ്പിലങ്ങാട്‌ 
–- ധർമടം ബീച്ച്‌
മുഴപ്പിലങ്ങാട്‌ – -ധർമടം ബീച്ച്‌ ആഗോള ടൂറിസം ഹബ്ബായി മാറ്റാനുള്ള ബൃഹത്‌ പദ്ധതിയുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. കിഫ്‌ബി 233.72 കോടി രൂപ അനുവദിച്ച പദ്ധതിയിൽ.
ഏഷ്യയിലെ ഏറ്റവും നീളമേറിയ ഡ്രൈവ്- ഇൻ ബീച്ചായ മുഴപ്പിലങ്ങാട്, ധർമടം ബീച്ച്, അഞ്ചരക്കണ്ടി, ധർമടം ദ്വീപ് എന്നിവയുടെ വികസനമാണുള്ളത്‌.
മുഴപ്പിലങ്ങാട്‌ ബീച്ചിന്റെ വടക്കുഭാഗത്ത്‌ നടപ്പാത, ധർമടം ബീച്ചിന്റെ തെക്കുഭാഗത്ത്‌ ജലധാര, ധർമടം ബീച്ച്‌ വികസനം, ധർമടം ദ്വീപ്‌ തനിമയോടെ നിലനിർത്തിയുള്ള വികസനം എന്നിങ്ങനെ നാല്‌ ഘട്ടങ്ങളാണ്‌ പദ്ധതിക്ക്.

തുഴയാം പുഴകളിൽ
കണ്ണൂർ, കാസർകോട്‌ ജില്ലകളിലെ ജലാശയങ്ങളെ ബന്ധിപ്പിക്കുന്ന മലനാട്‌ മലബാർ റിവർക്രൂസ്‌ പദ്ധതിയുടെ ഭാഗമായുള്ള മൂന്ന് ക്രൂസ് റൂട്ടുകൾ പ്രവർത്തനം തുടങ്ങി. കുപ്പം – പഴയങ്ങാടിവരെയുള്ള കണ്ടൽ ക്രൂസ്, മുനമ്പ് കടവ് – വളപട്ടണം വരെയുള്ള മുത്തപ്പൻ ക്രൂസ്, വളപട്ടണം മുതൽ പഴയങ്ങാടിവരെയുള്ള തെയ്യം ക്രൂസ് എന്നിവയിലാണ് ബോട്ട് യാത്ര തുടങ്ങിയത്. മാഹി – പെരിങ്ങത്തൂർ കളരി ക്രൂസ്, അഞ്ചരക്കണ്ടിപ്പുഴയിലെ പഴശി ക്രൂസ് എന്നിവ ഉടൻ തുടങ്ങും.

ആദ്യ കാരവൻ പാർക്ക് 
മുല്ലക്കൊടിയിൽ
മയ്യിൽ മുല്ലക്കൊടി ടൂറിസം പദ്ധതിയിൽ ജില്ലയിലെ ആദ്യ കാരവൻ പാർക്ക് ഒരുങ്ങും. യാത്രയും താമസവും കാരവനിലാക്കി വ്യത്യസ്തമായ അനുഭവം പകരുന്ന ടൂറിസം പദ്ധതിയാണിത്. 90 ലക്ഷം രൂപ ചെലവിടുന്ന പദ്ധതിയിൽ വിശാലമായ നടപ്പാത, ഇരിപ്പിടങ്ങൾ, റെസ്റ്റോറന്റ് , കുട്ടികളുടെ പാർക്ക്, ശുചിമുറി ബ്ലോക്ക് തുടങ്ങിയവയുണ്ടാകും.

–വെള്ളിക്കീലിൽ പാർക്ക്, വൈതൽമലയിൽ സർക്യൂട്ട്
വെള്ളിക്കീൽ ഇക്കോപാർക്കിനായി സർക്കാർ എട്ട്‌ കോടി രൂപയാണ് അനുവദിച്ചത്. സൈക്കിൾ പാത്ത്, നടപ്പാത, കുട്ടികളുടെ അമ്യൂസ്‌മെന്റ് തുടങ്ങിയവ ഒരുക്കും. പതിറ്റാണ്ടുകളുടെ ചരിത്രമുള്ള വൈതൽമല ടൂറിസത്തെ ടൂറിസം സർക്യൂട്ടായി വിപുലപ്പെടുത്താനുള്ള പദ്ധതിയും അണിയറയിലുണ്ട്.

ചിറകുവിരിച്ച് പറക്കാൻ 
പുല്ലൂപ്പിക്കടവ്
ദേശാടന പക്ഷികൾ വിരുന്നെത്തുന്ന വിശാലമായ ചതുപ്പും വയൽപ്പരപ്പും പുഴയും ചെറുതുരുത്തുകളുമായി പരന്നുകിടക്കുന്ന പുല്ലൂപ്പിക്കടവിൽ നാറാത്ത് പഞ്ചായത്ത് മുൻകൈയിലാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!