Connect with us

Breaking News

റബർമേഖലയെ തകർത്തത്‌ കേന്ദ്രസർക്കാർ ; പ്രതിരോധിക്കാൻ കേരളം

Published

on

Share our post

കോട്ടയം: കേരളത്തിലെ 12 ലക്ഷത്തിലധികം കർഷകരുടെ ആശ്രയമായ റബർമേഖലയെ തകർക്കുന്ന കേന്ദ്രസർക്കാരിന്റെ നിലപാടുകൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ്‌ കോട്ടയത്ത്‌ ഞായറാഴ്‌ച സി.പി.ഐ .എം നേതൃത്വത്തിൽ ജനസദസ്‌ സംഘടിപ്പിക്കുന്നത്‌.

താങ്ങുവില പ്രഖ്യാപിച്ച്‌ സബ്‌.സി.ഡി നൽകിയും ബജറ്റിൽ സബ്‌സിഡിക്ക്‌ കൂടുതൽ തുക നീക്കിവച്ചും കർഷകർക്ക്‌ താങ്ങാകുന്ന നിലപാടാണ്‌ എൽ.ഡി.എഫ്‌ സർക്കാരിന്റേത്‌. എന്നാൽ, റബറിന്റെ വിലയടിവിന്‌ കാരണമാകുന്ന അനിയന്ത്രിത ഇറക്കുമതി തടയാൻ കേന്ദ്രത്തിൽ അധികാരത്തിൽ വന്ന യു.പി.എ, എൻ.ഡി.എ സർക്കാരുകൾ തയ്യാറായില്ല.

ഇപ്പോൾ നീതി ആയോഗിന്റെ ശുപാർശയുടെ പേരിൽ റബർ ബോർഡ്‌ തന്നെ ഇല്ലാതാക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമത്തെ തടയിടുന്നത്‌ ഇടതുപക്ഷ എംപിമാരുടെ ഇടപെടൽ മാത്രമാണ്‌.

കൊള്ളലാഭം കൊയ്‌ത്‌ 
ടയർ കമ്പനികൾ
റബറിന്‌ കിലോയ്‌ക്ക്‌ 236 രൂപ ലഭിച്ചിരുന്ന 2011ൽ ടയറിന്‌ 40 ശതമാനം വില വർധിപ്പിച്ചിരുന്നു. പിന്നീടുള്ള വർഷങ്ങളിലും വർധന തുടർന്നു. ഇന്ന്‌ റബർ വില 140 രൂപയിൽ താഴെയായിട്ടും ടയർ വില കുറയ്‌ക്കാതെ കൊള്ളലാഭം കൊയ്യുകയാണ്‌ ടയർ കമ്പനികൾ.

രാജ്യത്തെ ടയർ വ്യവസായത്തിന്റെ 60 ശതമാനവും കൈയാളുന്നത്‌ എംആർഎഫ്‌, അപ്പോളോ, കെജെ ടയേഴ്‌സ്‌ എന്നീ സ്ഥാപനങ്ങളാണ്‌. കർഷകർക്ക്‌ വൻ നഷ്ടം നേരിടുമ്പോൾ ടയർ വ്യാപാരികൾ തടിച്ചുകൊഴുക്കുന്നു. ഇന്ത്യയിലെ റബറിന്റെ 70 ശതമാനവും ടയർ വ്യവസായികളാണ്‌ ഉപയോഗിക്കുന്നത്‌.

റബറിന്റെ കേരള മാതൃക
കേന്ദ്രസർക്കാരിന്റെ ബജറ്റിൽ റബർബോർഡിനുള്ള ഫണ്ട്‌ ഒരുരൂപപോലും വർധിപ്പിക്കാതിരുന്നിട്ടും സംസ്ഥാന ബജറ്റിൽ കർഷകർക്ക്‌ സബ്‌സിഡി നൽകാൻ നീക്കിവച്ച തുക 500 കോടിയിൽനിന്ന്‌ 600 കോടിയായി വർധിപ്പിച്ചു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 170 രൂപ താങ്ങുവിലയാണ്‌ കർഷകന്‌ ഇപ്പോഴുള്ള ഏക ആശ്വാസം. വില 170ൽ താഴെയായാൽ ബാക്കിതുക സബ്‌സിഡിയായി സർക്കാർ നൽകും.

താങ്ങുവില 
കേന്ദ്രബാധ്യത
രാജ്യത്തെ റബർ കർഷകർക്ക്‌ അർഹമായ വില ലഭിക്കാൻ താങ്ങുവില പ്രഖ്യാപിക്കേണ്ടത്‌ കേന്ദ്രസർക്കാരിന്റെ ബാധ്യത. ഇറക്കുമതി നികുതിയായി കോടിക്കണക്കിന്‌ രൂപ വർഷവും ലഭിക്കുന്നത്‌ കേന്ദ്രസർക്കാരിനാണ്‌. ഈ തുക കർഷകന്‌ പ്രയോജനപ്പെടാൻ താങ്ങുവില പ്രഖ്യാപിച്ച്‌ സബ്‌സിഡി നൽകേണ്ട ഉത്തരവാദിത്തം കേന്ദ്രത്തിനുണ്ട്‌.

ഇത്‌ മറച്ചുവച്ചാണ്‌ ചില പത്രങ്ങൾ താങ്ങുവില സംസ്ഥാന സർക്കാരിന്റെ മാത്രം ചുമതലയാണെന്ന വാദമുയർത്തുന്നത്‌. കേരളത്തിന്‌ പുറമെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും റബർ പ്രധാന കൃഷിയാണ്‌. ഇവിടങ്ങളിലെല്ലാമുള്ള കർഷകർക്ക്‌ പ്രയോജനം ലഭിക്കാൻ കേന്ദ്രസർക്കാർ തന്നെ താങ്ങുവില പ്രഖ്യാപിക്കണം. ഈ വിഷയമാണ്‌ ഞായറാഴ്‌ചത്തെ ജനസദസ്സിൽ ഉയർത്തുന്നത്‌.

എന്നാൽ, ജനസദസ്സിനെ ഇകഴ്‌ത്താനുള്ള ശ്രമത്തിനിടെ ഇതെല്ലാം കേരളത്തിന്റെ ബാധ്യതയാണെന്ന മട്ടിൽ വാർത്ത കൊടുക്കുകയായിരുന്നു ചില മാധ്യമങ്ങൾ. പരിമിതികളിലും 170 രൂപ താങ്ങുവില കേരള സർക്കാർ പ്രഖ്യാപിച്ചതും സബ്‌സിഡിക്ക്‌ നീക്കിവച്ച തുക വർധിപ്പിച്ചതും ഇവർ മറന്നു.

കരിമ്പിനും പരുത്തിക്കുമെല്ലാം ഉൽപാദനച്ചിലവിന്‌ ആനുപാതികമായി കേന്ദ്രസർക്കാർ എല്ലാ വർഷവും താങ്ങുവില പ്രഖ്യാപിക്കുന്നു. പ്രതിസന്ധി നേരിടുന്ന റബറിന്‌ മാത്രം ആ പരിഗണന ലഭിക്കുന്നില്ല. റബർ കോമ്പൗണ്ട്‌ ഇറക്കുമതി നികുതി 10 ശതമാനത്തിൽനിന്ന് 25 ശതമാനമായി ഉയർത്തിയത്‌ മാത്രമാണ്‌ കേന്ദ്രസർക്കാരിന്‌ ഇപ്പോൾ പറയാനുള്ളത്‌. എന്നാൽ ഇത്‌ റബർവില കാര്യമായി വർധിപ്പിക്കില്ലെന്ന്‌ മേഖലയിലെ വിദഗ്‌ധർ പറയുന്നു.

ജനസദസ്സ് ഇന്ന്‌
റബർമേഖലയെ കൈപിടിച്ചുയർത്താൻ യോജിച്ച പ്രക്ഷോഭങ്ങൾക്ക്‌ നേതൃത്വം നൽകുന്നതിന്റെ ഭാഗമായി സി.പി.ഐ എം സംഘടിപ്പിക്കുന്ന ജനസദസ് ഞായറാഴ്‌ച പകൽ 3.30ന്‌ തിരുനക്കര മൈതാനത്ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. “കേരളം റബർ കർഷകർക്കൊപ്പം’ എന്ന മുദ്രാവാക്യവുമായി സംഘടിപ്പിക്കുന്ന ജനസദസ്സിൽ മന്ത്രി വി. എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തും.

കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ കെ ജയചന്ദ്രൻ, കേരള കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ, എന്നിവർ പങ്കെടുക്കും. പകൽ 1.30ന്‌ “റബർ കൃഷി: സാധ്യതകളും പ്രതിസന്ധിയും’ എന്ന വിഷയത്തിലുള്ള സെമിനാർ മന്ത്രി കെ .എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യും.

കേരള കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി വിഷയം അവതരിപ്പിക്കും. ഉന്നതഉദ്യോഗസ്ഥരും കർഷക സംഘടന നേതാക്കളും പങ്കെടുക്കും.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!