Breaking News
വയനാടിന്റെ കാര്‍ഷികത്തനിമ വിളിച്ചോതി തിരുനെല്ലി വിത്തുത്സവം; ആകര്‍ഷകമായി കിഴങ്ങ്, പച്ചില പ്രദര്‍ശനം

കാട്ടിക്കുളം: ഗോത്രജനതയുടെ ജീവിതം അനുസ്മരിപ്പിക്കുന്ന പ്രവേശനകവാടം കടന്നാല്‍ വിത്തുത്സവവേദിയായി. വേദിക്കുമുന്നിലായി നെല്ല്, കാപ്പി, കുരുമുളക്, ചെറുധാന്യങ്ങള്‍, ഞവരയരി തുടങ്ങിയവകൊണ്ട് തീര്‍ത്ത ഭൂപടം. വയനാടിന്റെ കാര്‍ഷികസംസ്കൃതിയിലേക്കാണ് തിരുനെല്ലി വിത്തുത്സവം ജനങ്ങളെ കൊണ്ടുപോകുക.
കാട്ടിക്കുളത്തെ തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് മൈതാനത്ത് തുടങ്ങിയ വിത്തുത്സവം പുതിയ അനുഭൂതിയിലേക്കാണ് പ്രദര്‍ശനം കാണാനെത്തുന്നവരെ കൊണ്ടെത്തിക്കുക. വിത്തുത്സവം ഞായറാഴ്ച സമാപിക്കും.
ഗോത്രജനത കൂടുതലായും തിങ്ങിപ്പാര്‍ക്കുന്ന തിരുനെല്ലിയില്‍ അവര്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കിയാണ് വിത്തുത്സവം നടത്തുന്നത്. കല്ലോടിയിലെ കിഴങ്ങുവിള കര്ഷകന് പി.ജെ. മാനുവലിന്റെയും കാട്ടിക്കുളം ഇരുമ്പുപാലം ‘നുറാങ്ക്’ ജെ.എല്‍.ജി. ഗ്രൂപ്പിന്റെയും കിഴങ്ങുവിളകളുടെ പ്രദര്‍ശനം ശ്രദ്ധേയമാണ്.
ഗോത്രവിഭാഗം കഴിക്കുന്ന കാട്ടുകിഴങ്ങുകളും പച്ചിലകളും പ്രദര്‍ശനത്തിലുണ്ട്. നെല്ല്, കിഴങ്ങുവിളകള്‍, പച്ചക്കറികള്‍, ചെറുധാന്യങ്ങള്‍ തുടങ്ങി 500 ഇനം വിത്തുകളുടെ പ്രദര്‍ശനവും വിപണനവും മേളയുടെഭാഗമായി നടത്തുന്നുണ്ട്. ജൈവകൃഷി, കാലാവസ്ഥാവ്യതിയാനം എന്നിവയില്‍ വിദഗ്ധരുടെ ക്ലാസുകളും വിത്തുത്സവത്തിന്റെ ഭാഗമായി നടത്തുന്നു.
ജില്ലയിലെ ജൈവവൈവിധ്യങ്ങളുടെ ഫോട്ടോപ്രദര്‍ശനം, നാടന്‍കലാസന്ധ്യ, കളരിപ്പയറ്റ്, വടംവലിമത്സരം എന്നിവയും വിത്തുത്സവത്തിന്റെ ഭാഗമായുണ്ട്. കര്‍ഷകര്‍ക്ക് സൗജന്യമായി മണ്ണ് പരിശോധിക്കാനുള്ള അവസരവുമുണ്ട്. സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സ്റ്റാളും ശ്രദ്ധേയമാണ്.
തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത്, നബാര്‍ഡ്, കാര്‍ഷിക വികസന കര്‍ഷകക്ഷേമവകുപ്പ്, ജൈവവൈവിധ്യബോര്‍ഡ്, ജില്ലാ കുടുംബശ്രീ മിഷന്, ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി, തിരുനെല്ലി കര്‍ഷക ഉത്പാദക കമ്പനി, കീസ്റ്റോണ്‍ ഫൗണ്ടേഷന്, തണല്‍ അഗ്രോ-ഇക്കോളജി സെന്റര്‍, ഹ്യൂംസ് സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി, സ്പന്ദനം മാനന്തവാടി, എന്‍.ആര്.എല്‍.എം. തിരുനെല്ലി, കേരള മഹിളാ സമഖ്യ സൊസൈറ്റി, കേരള ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക്, തിരുനെല്ലി സര്‍വീസ് സഹകരണ ബാങ്ക്, മാനന്തവാടി ഗവ. കോളേജ്, മാനന്തവാടി പി.കെ. കാളന് മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, മാനന്തവാടി മേരിമാതാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, ദ്വാരക ഗുരുകുലം കോളേജ്, മാനന്തവാടി ജി.വി.എച്ച്.എസ്.എസ്., കാട്ടിക്കുളം ജി.എച്ച്.എസ്.എസ്., തൃശ്ശിലേരി ജി.എച്ച്.എസ്.എസ്., മാനന്തവാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് വിത്തുത്സവം നടത്തുന്നത്.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി ഉദ്ഘാടനംചെയ്തു. തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണന് അധ്യക്ഷനായി. പ്രദര്‍ശനസ്റ്റാള്‍ ആത്മ നോഡല്‍ സെല്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. ആശാ കാമ്പുരത്ത് ഉദ്ഘാടനംചെയ്തു.
തണല്‍ ഡയറക്ടര്‍ എസ്. ഉഷ മുഖ്യപ്രഭാഷണം നടത്തി. നബാര്‍ഡ് എ.ജി.എം. വി. ജിഷ, ബ്ലോക്ക് വ്യവസായ ഓഫീസര്‍ അര്‍ച്ചന, ജില്ലാ ജൈവവൈവിധ്യ പരിപാലനസമിതി കണ്‍വീനര്‍ ടി.സി. ജോസഫ്, സംഘാടകസമിതി കണ്‍വീനര്‍ രാജേഷ് കൃഷ്ണന്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ആര്. അജയകുമാര്‍, എ.എന്‍. പ്രഭാകരന്, ഇ.ജെ. ബാബു, പി.എല്‍. ബാവ, സി.കെ. ശങ്കരന്, വി.വി. രാമകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
Breaking News
ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന് ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന് ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.
2001ല്‍ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.
കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്