Breaking News
അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവതിയെ പീഡിപ്പിച്ചു; ആസ്പത്രി ജീവനക്കാരൻ റിമാൻഡിൽ

മെഡിക്കൽ കോളേജ്: തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ രോഗിയെ പീഡിപ്പിച്ച കൊടുങ്ങല്ലൂര്‍ താലൂക്ക് ആസ്പത്രിയിലെ താത്കാലിക ജീവനക്കാരനെ റിമാന്‍ഡ് ചെയ്തു. ശ്രീനാരായണപുരം ആല സ്വദേശി ദയാലാലി (32)നെയാണ് റിമാന്‍ഡ് ചെയ്തത്. കൊടുങ്ങല്ലൂര്‍ ആസ്പത്രിയില്‍ ഇലക്ട്രിക്കല്‍ ജോലികള്‍ ചെയ്തിരുന്ന താത്കാലിക ജീവനക്കാരനാണ് ഇയാള്‍.
വെള്ളിയാഴ്ച വിഷം ഉള്ളില്‍ച്ചെന്ന് ആദ്യം കൊടുങ്ങല്ലൂര്‍ താലൂക്ക് ആസ്പത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചത്. പിന്നീട് ഇവരെ വിദഗ്ധചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമ്പോള്‍ ഇവര്‍ക്കൊപ്പം പ്രതി ആംബുലന്‍സില്‍ കയറുകയും യുവതിയുടെ ഭര്‍ത്താവെന്നും ബന്ധുവെന്നും മെഡിക്കല്‍ കോളേജിലെ ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ചശേഷം അത്യാഹിതവിഭാഗത്തില്‍വെച്ച് യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു.
അവശയായിരുന്ന യുവതി പിന്നീട് ആസ്പത്രി ജീവനക്കാരോട് പീഡനവിവരം പറഞ്ഞു. സംഭവശേഷം സ്വന്തം വീട്ടിലെത്തിയ പ്രതിയെ കൊടുങ്ങല്ലൂര്‍ പോലീസ് പിടികൂടി മെഡിക്കല്‍ കോളേജ് പോലീസിന് കൈമാറുകയായിരുന്നു.
രണ്ടു കുട്ടികളുടെ അമ്മയായ യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവരുമ്പോള്‍ യുവതിക്കൊപ്പം ബന്ധുക്കളാരും ഇല്ലായിരുന്നെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നുമാണ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. ആംബുലന്‍സില്‍ വനിതാ ജീവനക്കാര്‍ ഇല്ലായിരുന്നെന്നും ആരോഗ്യമന്ത്രിക്കുള്ള റിപ്പോര്‍ട്ടില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വ്യക്തമാക്കി.
അതേസമയം സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് സര്‍ക്കാര്‍ ആസ്പത്രിയില്‍ സുരക്ഷാവീഴ്ചയുണ്ടായെന്ന് വ്യാപക പരാതിയുയര്‍ന്നു. രോഗിയെ കൊണ്ടുപോയ ആംബുലന്‍സില്‍ ആശുപത്രിയിലെ വനിതാ നഴ്‌സിനെ നിയോഗിക്കാതിരുന്നതും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നതും വീഴ്ചയാണ്.
ദയാലാല്‍ കയറിയത് കുട്ടികളെ നോക്കാനെന്ന വ്യാജേന
യുവതിക്കൊപ്പം താത്കാലിക ജീവനക്കാരന്‍ ആംബുലന്‍സില്‍ കയറിയത് യുവതിയുടെ കുട്ടികളുടെ സംരക്ഷണത്തിനാണെന്ന വ്യാജേനയെന്ന് കൊടുങ്ങല്ലൂര്‍ താലൂക്ക് ആസ്പത്രി സൂപ്രണ്ട്. സംഭവത്തെക്കുറിച്ച് സൂപ്രണ്ട് പറയുന്നതിങ്ങനെ: വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ യുവതിയെ താലൂക്ക് ആസ്പത്രിയിലെത്തിക്കുന്നത്.
കൂടെ മൂന്നും ഒമ്പതും വയസ്സുള്ള മക്കളുമുണ്ടായിരുന്നു. യുവതിയെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനും കുട്ടികളെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സെന്ററില്‍ ഏല്‍പ്പിക്കാനുമായിരുന്നു തീരുമാനം. അതേസമയം കുട്ടികള്‍ കൂടെയല്ലാതെ ആംബുലന്‍സില്‍ കയറില്ലെന്ന് യുവതി വാശിപിടിച്ചതോടെ അവരെയും കയറ്റി.
മെഡിക്കല്‍ കോളേജിലെത്തുന്നതുവരെയുളള കുട്ടികളുടെ സംരക്ഷണത്തിനായാണ് ദയാലാല്‍ ആംബുലന്‍സില്‍ കയറുന്നത്. രോഗിയെ കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിക്കുകയും കുട്ടികളെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സെന്റര്‍ അധികൃതര്‍ കൊണ്ടുപോകുകയും ചെയ്തു.
രോഗിക്ക് കൂട്ടിരിപ്പുകാര്‍ ആരുമില്ലെന്ന് എഴുതി നല്‍കിയശേഷമാണ് ആംബുലന്‍സും നഴ്സും മടങ്ങിയത്. ഇതേസമയം ദയാലാല്‍ അവര്‍ക്കൊപ്പം മടങ്ങിയിരുന്നില്ല. മെഡിക്കല്‍ കോളേജ് ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ച് ഇയാള്‍ അബോധാവസ്ഥയിലായിരുന്ന യുവതിയ പരിചരിക്കുകയായിരുന്നു.
ഏതാനും വര്‍ഷങ്ങളായി ആശുപത്രിയിലെ വൈദ്യുതിത്തകരാറുകളും മറ്റും ശരിയാകുന്ന ജോലികള്‍ കരാറെടുത്ത് നടത്തിവരുകയാണ് ഇയാള്‍.
ഒരു വര്‍ഷത്തേക്കുള്ള കരാര്‍ അവസാനിച്ച് മറ്റൊരാള്‍ കരാര്‍ ഏറ്റെടുത്ത് നടത്തിവരുന്നുണ്ടെങ്കിലും സഹായിയായി ആസ്പത്രിയില്‍ തുടരുകയായിരുന്നു.സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍, ആംബുലന്‍സിലെ നഴ്സ് എന്നിവരില്‍നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു.
Breaking News
എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി


കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.
Breaking News
കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്


ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.
Breaking News
വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു


മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്