Connect with us

Breaking News

കുടിയൊഴിപ്പിക്കപ്പെട്ടവരോട് കുറച്ചുകൂടി മര്യാദ ആകാം; അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ കടുത്ത അവഗണന

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന് അപ്രോച്ച് ലൈറ്റ് നിർമ്മിക്കുന്നതിനായി കുടിയൊഴിപ്പിക്കപ്പെട്ടവരോട് കടുത്ത അവഗണന. അനുവദിച്ച പുനരധിവാസ ഭൂമിയിൽ വർഷങ്ങളായിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിനൽകിയില്ലെന്നാണ് പരാതി. മറ്റു വഴിയില്ലാതായതോടെ താമസക്കാർ തന്നെ പ്രദേശത്തേക്ക് റോഡ് നിർമ്മിച്ച് വീടുകളുടെ നിർമ്മാണം തുടങ്ങിയിട്ടുണ്ട്.

നഗരസഭയിലെ കൊക്കയിലിലാണ് വായന്തോട്, പാറാപ്പൊയിൽ ഭാഗങ്ങളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെടുന്ന 57 കുടുംബങ്ങൾക്ക് സ്ഥലം അനുവദിച്ചത്.സ്ഥലം അനുവദിച്ച് നാലു വർഷം കഴിഞ്ഞിട്ടും പ്രദേശത്തേക്ക് റോഡ് നിർമ്മിച്ചു നൽകാൻ പോലും അധികൃതർ തയ്യാറായിട്ടില്ല. ഒടുവിൽ കുടിയൊഴിപ്പിക്കപ്പെട്ടവർ തന്നെ മുൻകൈയെടുത്ത് പ്രദേശത്തേക്ക് റോഡ് നിർമ്മിച്ചു.

കാടുവെട്ടിത്തെളിച്ച് അഞ്ചു വീടുകളുടെ പ്രവൃത്തി തുടങ്ങി. ബാക്കിയുള്ളവരുടെ സ്ഥലം ഇപ്പോഴും കാടുകയറിക്കിടക്കുകയാണ്. റോഡ് വന്നതോടെ സ്ഥലം അനുവദിക്കപ്പെട്ട കൂടുതൽ പേർ കാടുവെട്ടിത്തെളിച്ച് വീടുകൾ നിർമ്മിക്കാൻ തയ്യാറെടുക്കുന്നുണ്ട്. 2017 മേയ് മൂന്നിനാണ് ലൈറ്റ് അപ്രോച്ചിനായി കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് സ്ഥലത്തിന്റെ വില നിശ്ചയിച്ച് നൽകിയത്.

തുടർന്ന് നഗരസഭാ ഓഫീസിൽ വച്ച് നറുക്കെടുപ്പിലൂടെ കൊക്കയിലിൽ പുനരധിവാസ ഭൂമിയും ഓരോരുത്തർക്കും നൽകി. ഇവിടേക്ക് റോഡ് നിർമ്മാണത്തിനായി 98 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും പിന്നീട് തുടർനടപടി ഉണ്ടായില്ലെന്ന് പ്രദേശത്തുകാർ പറയുന്നു.

പരാതികളൊന്നും പരിഗണിച്ചില്ലഇവർ സ്വന്തം ചെലവിലാണ് നിർമ്മാണ പ്രവൃത്തികൾക്ക് വൈദ്യുതി ഉൾപ്പടെ ഏർപ്പെടുത്തിയത്. വിഷയം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർക്ക് ഉൾപ്പെടെ പലതവണ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.

പുനരധിവാസത്തിന് നൽകിയ സ്ഥലം കാടുകയറിയതോടെ ഇഴജന്തുക്കളുടെയും മറ്റും ശല്യം വർദ്ധിച്ചതായി കാണിച്ച് നാട്ടുകാരും പരാതി നൽകിയിരുന്നു. 11.6 ഏക്കർ സ്ഥലമാണ് വിമാനത്താവളത്തിന് കാറ്റഗറി വൺ അപ്രോച്ച് ലൈറ്റ് നിർമ്മിക്കാൻ വേണ്ടി ഏറ്റെടുക്കുന്നത്.


Share our post

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!