Connect with us

Breaking News

പൂളക്കുറ്റി ഉരുൾപൊട്ടൽ നടന്നിട്ട് ആറുമാസം; ദുരന്തം ബാക്കിയാക്കിയത് കണ്ണീരും കഷ്ടപ്പാടും

Published

on

Share our post

പൂളക്കുറ്റി: കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി,വെള്ളറ,നെടുംപുറംചാൽ മേഖലകളിലും കോളയാട് പഞ്ചായത്തിലെ ചെക്കേരിയിലും,പേരാവൂർ പഞ്ചായത്തിലെ തൊണ്ടിയിൽ,തെറ്റുവഴി പ്രദേശങ്ങളിലും തീരാദുരിതങ്ങളുണ്ടാക്കിയ ഉരുൾപൊട്ടലുണ്ടായിട്ട് ഇന്നേക്ക് ആറു മാസങ്ങൾ തികയുകയാണ്.

മൂന്ന് ജീവനുകളപഹരിക്കുകയും ഏക്കറുകണക്കിന് കൃഷിഭൂമി പാടെ നശിപ്പിക്കുകയും ചെയ്ത ഉരുൾപൊട്ടൽ ദുരന്തം ബാക്കിയാക്കിയത് കർഷകർക്ക് കണ്ണീരും കഷ്ടപ്പാടുകളും മാത്രമാണ്.

നേരമൊന്നിരുട്ടി വെളുത്തപ്പോഴേക്കും കിടപ്പാടങ്ങൾ നഷ്ടപ്പെട്ട കുടുംബങ്ങൾ,നട്ടുനനച്ചുണ്ടാക്കിയതെല്ലാം പ്രളയത്തിൽ തുടച്ചുമാറ്റപ്പെട്ടവർ,ജീവിത മാർഗമായ സ്ഥാപനങ്ങൾ നഷ്ടമായ വ്യാപാരികൾ തുടങ്ങിയവരുടെ സർവ മേഖലകളിലും നാശം വിതച്ച ഉരുൾപൊട്ടലും പേമാരിയും തീർത്ത മുറിവുണക്കാൻ അധികൃതർ ഇന്നും കണ്ണ് തുറക്കുന്നില്ലെന്നതാണ് ഖേദകരം.

ദുരന്തഭൂമിയിൽ സഹായവാഗ്ദാനങ്ങളുമായെത്തിയ മന്ത്രിയും എം.എൽ.എമാരും പ്രഖ്യാപനങ്ങൾ പലതും നടത്തിയെങ്കിലും നാമമാത്രമായ സഹായങ്ങളാണ് കർഷകർക്ക് ലഭിച്ചത്.മാസം ആറായിട്ടും കർഷക മനസിലെ മുറിവുണക്കാനുതകുന്ന സഹായങ്ങളോ സ്‌പെഷൽ പാക്കേജോ പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാരും തയ്യാറായിട്ടില്ല.

പൂളക്കുറ്റി-നെടുംപുറംചാൽ ജനകീയ സമിതി നിരന്തരം സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തി ദുരന്തബാധിതർക്കായി രംഗത്തുണ്ടെങ്കിലും ജനകീയ സമരങ്ങളെ പോലും അവഗണിക്കുന്ന സമീപനമാണ് സർക്കാർ സംവിധാനങ്ങൾ തുടർന്നുപോകുന്നത്.

സർക്കാർ സഹായം അനന്തമായി നീളുന്ന സാഹചര്യത്തിൽ കലക്‌ട്രേറ്റിനുമുന്നിൽ കുടിൽകെട്ടി അനിശ്ചിതകാല നിരാഹാര സമരം തുടങ്ങാനുള്ള തയ്യറെടുപ്പിലാണ് ജനകീയ സമിതിയെന്ന് ഭാരവാഹികളായ സതീഷ് മണ്ണാറുകുളം,രാജു ജോസഫ് വട്ടപ്പറമ്പിൽ എന്നിവർ പറഞ്ഞു.


Share our post

Breaking News

പത്ത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

Published

on

Share our post

വീരാജ്‌പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട്‌ മെഷീനുകളും പ്രതികൾ സഞ്ചരിച്ച രണ്ട്‌ കാറുകളും പൊലീസ്‌ കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മണിക്കൻപ്ലാവ്‌ ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബീമാപള്ളിയിലെ എം. നവാസ്‌ (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ. ലതീഷ്‌ (53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ്‌ (40), വേങ്ങാട്‌ കച്ചിപ്പുറത്ത്‌ ഹൗസിൽ ടി. പ്രശാന്ത്‌ (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസർകോട്‌ കാട്ടിപ്പൊയിലിലെ ചൂരക്കാട്ട്‌ ഹൗസിൽ ബാലചന്ദ്ര നായിക്‌ (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ്‌ (58), പെരളശ്ശേരി ജ്യോത്സ്ന നിവാസിലെ കെ.കെ. ജോബിഷ്‌ (33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം. ജിജേഷ്‌ (40) എന്നിവരെയാണ്‌ വീരാജ്‌പേട്ട ഡിവൈ.എസ്‌.പി പി. അനൂപ്‌ മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ്‌ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്‌.തിമിംഗല ഛർദിൽ വിൽപനക്കായി കുടകിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ വീരാജ്‌പേട്ട ഹെഗ്ഗള ജങ്ഷനിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പൊലീസ്‌ പിടികൂടിയത്‌. കുടക്‌ എസ്‌.പി കെ. രാമരാജന്റെ നിർദേശപ്രകാരമാണ്‌ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്‌.


Share our post
Continue Reading

Breaking News

ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

Published

on

Share our post

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.


Share our post
Continue Reading

Breaking News

അഴീക്കോട് മീൻ കുന്നിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ

Published

on

Share our post

കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ. മീൻകുന്ന് മഠത്തിൽ ഹൗസിൽ ഭാമ, മക്കളായ ശിവനന്ദ് (15), അശ്വന്ത് (10) എന്നിവരാണ് മരിച്ചത്. പുലർച്ചെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വളപട്ടണം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.  


Share our post
Continue Reading

Trending

error: Content is protected !!