Breaking News
അർബൻ നിധി നിക്ഷേപ തട്ടിപ്പ്: കമ്പനി തുടങ്ങിയത് തട്ടിപ്പ് ലക്ഷ്യം വച്ച് മാത്രം എന്ന സംശയത്തിൽ പോലീസ്

കണ്ണൂർ: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടന്ന അർബൻ നിധി കമ്പനി തട്ടിപ്പ് ലക്ഷ്യം വച്ചു മാത്രം തുടങ്ങിയതാണെന്ന സംശയത്തിൽ പൊലീസ്. രാജ്യത്തെ നിധി ലിമിറ്റഡ് സ്ഥാപനങ്ങൾ പലതും 12 % പലിശ നൽകുന്നുണ്ട്. എന്നാൽ ഇവയെല്ലാം 18 ശതമാനത്തിന് മുകളിൽ പലിശ ഈടാക്കുമെന്ന വ്യവസ്ഥയിൽ മറ്റുള്ളവർക്ക് ലോൺ നൽകിയാണ് ഇതിനുള്ള തുല്യത കണ്ടെത്തുന്നത്.
എന്നാൽ അർബൻ നിധി ലോൺ നൽകിയത് നിക്ഷേപകരായ കുറച്ചു പേർക്കു മാത്രമാണ്. കൂടാതെ നിക്ഷേപം സ്വീകരിക്കാൻ മണി ചെയിൻ മാതൃകയിൽ സംവിധാനം ഒരുക്കിയതും എനി ടൈം മണി പോലെ സാങ്കേതിക സംരംഭം ഒരുക്കിയതും തട്ടിപ്പ് ലക്ഷ്യമിട്ടതിനു തെളിവായി പൊലീസ് ചൂണ്ടിക്കാട്ടുന്നു.
പ്രതികൾ നിക്ഷേപ തുക ഏതൊക്കെ ആവശ്യത്തിനാണു വകമാറ്റിയെതന്ന പൂർണ വിവരം ഇപ്പോഴും ലഭിച്ചിട്ടില്ല. ഇക്കാര്യങ്ങളിലൊക്കെ കൂടുതൽ വിവരങ്ങൾ ലഭിക്കാൻ നിലവിലെ അന്വേഷണ സന്നാഹം മാത്രം മതിയാകില്ല.നിക്ഷേപ തട്ടിപ്പ് കേസ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
ഉയർന്ന തുകയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട 23 കേസുകളാണ് നിലവിൽ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുള്ളത്. ക്രൈംബ്രാഞ്ചിനായി എസ്പി എം.പ്രദീപ്കുമാറിന്റെ മേൽനോട്ടത്തിൽ പി.മധുസൂദനൻ നായരാണ് കേസ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർമാരായ ജി.ഗോപകുമാർ, എം.സജിത്ത് എന്നിവരും ടൗൺ, ചക്കരക്കൽ ഇൻസ്പെക്ടർമാരും അന്വേഷണ സംഘത്തിലുണ്ട്.
കേസിന്റെ വിവരങ്ങൾ ആധികാരികമാക്കുന്നതിന്റെ ഭാഗമായാണ് കണ്ണൂർ ടൗൺ പൊലീസിന്റെ ഇപ്പോഴത്തെ അന്വേഷണം. അതിനിടെ കഴിഞ്ഞ ദിവസം അറസ്റ്റിലായ അർബൻ നിധിയുടെ സഹ സ്ഥാപനം എനി ടൈം മണിയുടെ ഡയറക്ടർ ആന്റണി സണ്ണിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് പൊലീസ്.
കേസ് പൂർണമായും ക്രൈംബ്രാഞ്ച്അന്വേഷിക്കണമെന്ന് ആവശ്യം
കണ്ണൂർ∙ അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസ് പൂർണമായും ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കണമെന്ന ആവശ്യവുമായി തട്ടിപ്പിനിരയായവർ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡി.ജി.പി എന്നിവർക്ക് നിവേദനം നൽകി. തട്ടിപ്പ് പുറത്തു വന്നതു മുതൽ കണ്ണൂർ പൊലീസ് നടത്തുന്ന അന്വേഷണത്തിൽ പോരായ്മകളൊന്നും ഇല്ല.
എന്നാൽ പ്രതികൾക്ക് സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ബന്ധങ്ങൾ, ഹവാല ഇടപാട് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കാൻ ശക്തമായ അന്വേഷണ സംവിധാനം തന്നെ ആവശ്യമുണ്ട്. അടുത്ത ദിവസം തന്നെ നിക്ഷേപ തട്ടിപ്പിനിരയായവരുടെ യോഗം വിളിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും പ്രതിനിധികൾ പറഞ്ഞു.
Breaking News
മലയാംപടിയിൽ ഐറിസ് ഓട്ടോമറിഞ്ഞ് പരിക്കേറ്റ ഒരാൾ മരിച്ചു

കണിച്ചാർ: മലയാംപടിയിൽ ഐറിസ് ഓട്ടോമറിഞ്ഞ് പരിക്കേറ്റ ഒരാൾ മരിച്ചു. മണത്തണ ഓടംന്തോട് സ്വദേശിനി വെള്ളരിങ്ങാട്ട് പുഷ്‌പ (52) ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പുഷ്പയെ കണ്ണൂരിലേക്ക് കൊണ്ടും പോകുമ്പോഴാണ് മരണം സംഭവിച്ചത്. ഇന്ന് വൈകിട്ടായിരുന്നു അപകടം. മലയാംപടിയിലേക്ക് പോയ ഓട്ടോ ടാക്സി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് ഓടംതോട് സ്വദേശികൾക്കാണ് പരിക്കേറ്റത്.പരിക്കേറ്റ മറ്റുള്ളവരെ പേരാവൂർ താലൂക്ക് ആസ്പത്രിയിലൂം , ചുങ്കക്കുന്നിലെ സ്വകാര്യആസ്പത്രിയിലും പ്രവേശിപ്പിച്ചു.
Breaking News
മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു

തലശേരി : മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പിണറായി പാറപ്രത്തെ ശ്രീജിത്തിൻറെയും കണ്ണൂർ എകെജി ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട് ബിന്ദുവിന്റെയും മകൻ BDS വിദ്യാർത്ഥി ടിഎം സംഗീർത്ത്, കയ്യൂർ പാലോത്തെ കെ.ബാബുവിൻ്റെയും രമയുടെയും മകൻ ധനുർവേദ് എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് അപകടം.സംഗീർത്തിന്റെ മൃതദേഹം ബുധനാഴ്ച്‌ച രാവിലെ പാറപ്രത്തെ വീട്ടിൽ എത്തിക്കും.
Breaking News
എം.ഡി.എം.എയുമായി കണ്ണൂരിൽ രണ്ടു പേർ പിടിയിൽ

കണ്ണൂർ : എസ്എൻ പാർക്കിനടുത്തായി പോലീസ് നടത്തിയ പരിശോധനയിൽ യുവാക്കളിൽ നിന്നും നിരോധിത ലഹരി മരുന്ന് പിടികൂടി. കണ്ണപുരത്തെ അൻഷാദ്(37), കോഴിക്കോട് എരവട്ടൂരിലെ മുഹമ്മദ് ജിഷാദ്(26) എന്നവരിൽ നിന്നും 670 മില്ലിഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.പ്രതിയുടെ അരക്കെട്ടിൽ ഉണ്ടായിരുന്ന ബാഗിലായിരുന്നു നിരോധിത മയക്ക്മരുന്ന് സൂക്ഷിച്ചത്. ടൗൺ എസ്ഐ കെ.അനുരൂപ് , പ്രൊബേഷൻ എസ്ഐ വിനീത്, ഉദ്യോഗസ്ഥരായ ബൈജു, സനൂപ്,സമീർ എന്നിവരുൾപ്പെട്ട സംഘമാണ് സംഘത്തെ പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്