Connect with us

Breaking News

കുനിത്തല- വായന്നൂർ റോഡ് നവീകരണത്തിന് വഴി തുറന്നു

Published

on

Share our post

പേരാവൂർ: പേരാവൂർ ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ കുനിത്തല -വായന്നൂർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ പേരാവൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. റോഡിന്റെ പ്രാധാന്യം കണക്കിലെടുത്തു കൊണ്ടുതന്നെ 2018 – 19ൽ കേന്ദ്ര പദ്ധതിയായ പി.എം.ജി.എസ്.വൈ യിൽ ഉൾപ്പെടുത്താൻ പേരാവൂർ പഞ്ചായത്ത് ശ്രമം നടത്തുകയും തുടർന്ന് 2020ൽ എഴര കോടി രൂപ റോഡ് വികസനത്തിന് അനുവദിക്കുകയും ചെയ്തിരുന്നു.

റോഡ് വീതി കൂട്ടി മെക്കാഡം ടാറിംഗ് നടത്തുന്നതിന് കേന്ദ്ര ഏജൻസി പരിശോധിച്ച് അനുമതി നൽകേണ്ടതുണ്ട്. എന്നാൽ കൊവിഡ് പ്രതിസന്ധിയിൽ പരിശോധന നടക്കാത്തതിനാൽ ഭരണാനുമതി ലഭിച്ച റോഡിന്റെ പ്രവൃത്തി അനന്തമായി നീളുകയാണുണ്ടായത്. പ്രദേശത്തുണ്ടായിരുന്ന ക്രഷറിന്റെ പ്രവർത്തനം ഉരുൾപൊട്ടൽ ഭീതിയിൽ നിലച്ചിരുന്നതും ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളുടെ പരിശോധന വൈകുന്നതിന് കാരണമായി.

കേന്ദ്ര പദ്ധതിയിൽ ഉൾപ്പെട്ടതാണെങ്കിലും എം.പിയുടെ ഇടപെടൽ ഉണ്ടാകാത്തതും എം.എൽ.എയുടെ ശ്രദ്ധ വേണ്ടത്ര പതിയാത്തതും റോഡിന്റെ പ്രവൃത്തി വൈകുന്നതിന് ഇടയാക്കിയിട്ടുണ്ട്.നിലവിൽ പലസ്ഥലങ്ങളിലും റോഡ് തകർന്നതുകൊണ്ടുള്ള ഗതാഗത തടസം പരിഹരിക്കുന്നതിനായി മെയിന്റെനൻസ് ഗ്രാന്റിൽ ഉൾപ്പെടുത്തി താത്കാലിക പരിഹാരമെന്ന നിലയിൽ അടിയന്തരമായി അറ്റകുറ്റ പ്രവൃത്തി പൂർത്തിയാക്കാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ ശ്രമമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ, വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ റീന മനോഹരൻ, കെ.വി.ശരത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

റോഡിന് ആവശ്യക്കാരേറെരണ്ട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പേരാവൂർ – കുനിത്തല – വായന്നൂർ – കോളയാട് റോഡിനോടുള്ള അവഗണനയ്ക്ക് ഉടൻ പരിഹാരം കാണണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നു. ഗവ. ആയുർവേദ ആശുപത്രി, പഞ്ചായത്ത് പൊതുശ്മശാനം, പഞ്ചായത്ത് മാലിന്യ സംസ്‌കരണ കേന്ദ്രം, സബ് രജിസ്ട്രാർ ഓഫീസ്, ഗവ. എൽ.പി.സ്‌ക്കൂൾ, കൂറുമ്പ ഭഗവതി ക്ഷേത്രം, മങ്ങംമുണ്ട കുട്ടിശാസ്തപ്പൻ ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള ഏക റോഡാണ് വർഷങ്ങളായി തകർന്നു കിടക്കുന്നത്. മഴക്കാലത്ത് റോഡ് തകർന്നപ്പോൾ ഓട്ടോറിക്ഷാ തൊഴിലാളികളുടെ കൂട്ടായ്മയായ ചങ്ങാതിക്കൂട്ടമാണ് താത്കാലികമായി റോഡിലെ കുഴികൾ അടച്ചത്.


Share our post

Breaking News

പത്ത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

Published

on

Share our post

വീരാജ്‌പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട്‌ മെഷീനുകളും പ്രതികൾ സഞ്ചരിച്ച രണ്ട്‌ കാറുകളും പൊലീസ്‌ കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മണിക്കൻപ്ലാവ്‌ ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബീമാപള്ളിയിലെ എം. നവാസ്‌ (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ. ലതീഷ്‌ (53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ്‌ (40), വേങ്ങാട്‌ കച്ചിപ്പുറത്ത്‌ ഹൗസിൽ ടി. പ്രശാന്ത്‌ (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസർകോട്‌ കാട്ടിപ്പൊയിലിലെ ചൂരക്കാട്ട്‌ ഹൗസിൽ ബാലചന്ദ്ര നായിക്‌ (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ്‌ (58), പെരളശ്ശേരി ജ്യോത്സ്ന നിവാസിലെ കെ.കെ. ജോബിഷ്‌ (33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം. ജിജേഷ്‌ (40) എന്നിവരെയാണ്‌ വീരാജ്‌പേട്ട ഡിവൈ.എസ്‌.പി പി. അനൂപ്‌ മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ്‌ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്‌.തിമിംഗല ഛർദിൽ വിൽപനക്കായി കുടകിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ വീരാജ്‌പേട്ട ഹെഗ്ഗള ജങ്ഷനിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പൊലീസ്‌ പിടികൂടിയത്‌. കുടക്‌ എസ്‌.പി കെ. രാമരാജന്റെ നിർദേശപ്രകാരമാണ്‌ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്‌.


Share our post
Continue Reading

Breaking News

ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

Published

on

Share our post

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.


Share our post
Continue Reading

Breaking News

അഴീക്കോട് മീൻ കുന്നിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ

Published

on

Share our post

കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ. മീൻകുന്ന് മഠത്തിൽ ഹൗസിൽ ഭാമ, മക്കളായ ശിവനന്ദ് (15), അശ്വന്ത് (10) എന്നിവരാണ് മരിച്ചത്. പുലർച്ചെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വളപട്ടണം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.  


Share our post
Continue Reading

Trending

error: Content is protected !!