Connect with us

Breaking News

മലയോരത്ത് വോളി കോർട്ടുകൾ സജീവം; ഇനി ഉത്സവത്തിന്റെ നാളുകൾ

Published

on

Share our post

ഇരിട്ടി: കൈക്കരുത്തിന്റെ ഉത്സവാരവം ഉയർത്തി മലയോരത്ത് വോളി കോർട്ടുകൾ സജീവമായി. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ടൂർണമെന്റുകൾ ഓരോ പ്രദേശത്തെയും ഉത്സവമായി മാറുകയാണ്. മുൻ കാലങ്ങളിൽ പേര് കേട്ട ക്ലബ്ബുകളിലെ താരങ്ങൾ മാത്രമാണ് ടൂർണമെന്റുകളിൽ സ്ഥിരം സാന്നിധ്യം ആയിരുന്നതെങ്കിൽ ഇപ്പോൾ ദേശീയ താരങ്ങളും വൻകിട ക്ലബ് താരങ്ങളും ഗ്രാമീണ മൺ കോർട്ടുകളിൽ ആവേശം വിതറുകയാണ്.

പ്രാദേശിക വോളിയും ജില്ലാ – സംസ്ഥാന തല ടൂർണമെന്റുകളും ഒപ്പം നടക്കുന്നതിനാൽ പ്രാദേശിക കളിക്കാർക്ക് പരിഗണന കിട്ടുന്നില്ല എന്ന പരാതിയും ഇല്ല.ജില്ലയിലെ പ്രമുഖ ക്ലബ്ബുകളായ യുവധാര പട്ടാന്നൂർ, ടാസ്ക് മക്രേരി തുടങ്ങിയവരോട് കിടപിടിക്കാൻ യുവരക്തവുമായി പയ്യന്നൂർ കോളജ്, മട്ടന്നൂർ കോളജ്, ഡി പോൾ എടത്തൊട്ടി, സായ് സെന്റർ കാലിക്കറ്റ്, സെന്റ് പീറ്റേഴ്സ് കോളജ് കോലഞ്ചേരി തുടങ്ങിയവർ പുത്തൻ കളിക്കാരും ആയി കയ്യടി നേടുന്നുണ്ട്. മിക്ക മത്സരങ്ങളും ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയങ്ങളിൽ വൈകിട്ട് 7 ന് തുടങ്ങി രാത്രി ഏറെ വൈകാതെ അവസാനിക്കുന്നതിനാൽ കാണികളുടെപങ്കാളിത്തവും ഏറെയാണ്.

യതു, സെറ്റർ അഖിൽ, ബ്ലോക്കർ അലക്സ്, അമൽ, ഉജ്വൽ, കിഷോർ, ദീപക്, ആദിൽ, അതുൽ, ഫാസിൽ, റിജാസ്, നിധിൻ ജോർജ്, അരുൺ, ഇജാസ്, നൈജു, അക്ഷയ്, ജിബിൻ തുടങ്ങിയ യുവ നിരയുടെ പ്രകടനവും വർഷങ്ങളായി കളി പ്രേമികളുടെ ഇഷ്ടതാരങ്ങളായ അശോകൻ പട്ടാന്നൂർ, മുബഷീർ, അജിത്, ഉദിത്, മഥുൻ, സന്തോഷ്, അഭിനവ്, കാർത്തിക്, വൈഷ്ണവ്, പ്രജീഷ് എന്നിവരും ഒപ്പം പ്രാദേശിക ടീമിലെ കളിക്കാരും ചേരുമ്പോൾ കളി പ്രേമികളുടെ പ്രായം മറന്ന പ്രകടനത്തിനും കളിക്കളം വേദിയാവുകയാണ്.

കളിക്കാർക്കൊപ്പം തന്നെ ടൂർണമെന്റുകൾ സംഘാടക മികവു കൊണ്ടും ശ്രദ്ധേയമാവുകയാണ്. യുവശക്തി കുയിലൂർ, വോയ്സ് ഓഫ് മണിക്കടവ്, ഡിവൈഎഫ്ഐ നെല്ലിക്കാംപോയിൽ, ചൈതന്യ പറപ്പട്ടണം, നടുവനാട് കൂട്ടായ്മ, പ്രതിഭ ആലത്തുപറമ്പ്, റെഡ് സ്റ്റാർ കോണ്ടമ്പ്ര, റൂറൽ പരിക്കളം, യുവ ശക്തി അലവിക്കുന്ന്, തപസ്യ വീർപ്പാട്, വോളി ടീം കണ്ണവം തുടങ്ങിയവരിൽ ചിലർ ടൂർണമെന്റുകൾ ഇതിനകം നടത്തി കഴിഞ്ഞെങ്കിലും മറ്റ് ചിലർ മത്സര തീയതികൾ ഒരുക്കം തുടങ്ങിക്കഴിഞ്ഞു. അടുത്ത മാസം

എല്ലാ ദിവസവും ടൂർണമെന്റുകൾ നടക്കും വിധമാണ് ഷെഡ്യൂൾ ചെയ്യപ്പെട്ടിട്ടുള്ളത്.സ്വന്തമായി ടീമുകൾ ഇല്ലെങ്കിലും ഇറക്കുമതി കളിക്കാരെ ഇറക്കി കളം നിറയുന്ന ടീമുകളും കുറവല്ല. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള മികച്ച കളിക്കാരും ടീമുകളും ഗ്രാമീണ വോളിയിൽ പോലും ഇടംപിടിക്കുന്നുണ്ട്. അടുത്ത മഴക്കാലം തുടങ്ങും വരെ മലയോരം വോളിബോളിന്റെ പൊടിപൂരത്തിന് സാക്ഷിയാവും.


Share our post

Breaking News

പത്ത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

Published

on

Share our post

വീരാജ്‌പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട്‌ മെഷീനുകളും പ്രതികൾ സഞ്ചരിച്ച രണ്ട്‌ കാറുകളും പൊലീസ്‌ കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മണിക്കൻപ്ലാവ്‌ ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബീമാപള്ളിയിലെ എം. നവാസ്‌ (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ. ലതീഷ്‌ (53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ്‌ (40), വേങ്ങാട്‌ കച്ചിപ്പുറത്ത്‌ ഹൗസിൽ ടി. പ്രശാന്ത്‌ (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസർകോട്‌ കാട്ടിപ്പൊയിലിലെ ചൂരക്കാട്ട്‌ ഹൗസിൽ ബാലചന്ദ്ര നായിക്‌ (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ്‌ (58), പെരളശ്ശേരി ജ്യോത്സ്ന നിവാസിലെ കെ.കെ. ജോബിഷ്‌ (33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം. ജിജേഷ്‌ (40) എന്നിവരെയാണ്‌ വീരാജ്‌പേട്ട ഡിവൈ.എസ്‌.പി പി. അനൂപ്‌ മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ്‌ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്‌.തിമിംഗല ഛർദിൽ വിൽപനക്കായി കുടകിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ വീരാജ്‌പേട്ട ഹെഗ്ഗള ജങ്ഷനിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പൊലീസ്‌ പിടികൂടിയത്‌. കുടക്‌ എസ്‌.പി കെ. രാമരാജന്റെ നിർദേശപ്രകാരമാണ്‌ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്‌.


Share our post
Continue Reading

Breaking News

ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

Published

on

Share our post

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.


Share our post
Continue Reading

Breaking News

അഴീക്കോട് മീൻ കുന്നിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ

Published

on

Share our post

കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ. മീൻകുന്ന് മഠത്തിൽ ഹൗസിൽ ഭാമ, മക്കളായ ശിവനന്ദ് (15), അശ്വന്ത് (10) എന്നിവരാണ് മരിച്ചത്. പുലർച്ചെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വളപട്ടണം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.  


Share our post
Continue Reading

Trending

error: Content is protected !!