Connect with us

Breaking News

സാറിന് കൈക്കൂലിയും കൂടെ സ്‌കോച്ചും വേണം, പണവും കുപ്പിയ്ക്കും ഒപ്പം വിജിലൻസിനെയും കൂട്ടിയെത്തിയ പ്രവാസി മടങ്ങിയത് പെർമിറ്റുമായി

Published

on

Share our post

കോട്ടയം: 14 കോടി രൂപ ചെലവിൽ പ്രവാസി വ്യവസായി നിർമ്മിക്കുന്ന ചിൽഡ്രൻസ് സ്‌പോർട്സ് പാർക്കിന്റെ ഭാഗമായ ആറുനില കെട്ടിടത്തിന് പെർമിറ്റ് അനുവദിക്കുന്നതിന് 20,000 രൂപയും സ്‌കോച്ചും കൈക്കൂലി ആവശ്യപ്പെട്ട അസി.എൻജിനിയർ വിജിലൻസ് പിടിയിൽ. മാഞ്ഞൂർ പഞ്ചായത്ത് അസി.എൻജിനിയർ വൈക്കം ഇറുമ്പയം ഇ.ടി.

അജിത് കുമാർ (38) ആണ് അറസ്റ്റിലായത്. 2020ൽ അപേക്ഷ സമർപ്പിച്ചെങ്കിലും പെർമിറ്റ് ലഭിച്ചില്ല.ഇക്കഴിഞ്ഞ 23ന് നേരിൽ സമീപിപ്പോൾ പെർമിറ്റ് ലഭിക്കാൻ ചില ‘കാര്യങ്ങളൊക്കെ’യുണ്ടെന്ന് പറഞ്ഞു. കൈവശമുണ്ടായിരുന്ന 5000 രൂപ വ്യവസായി എ.ഇയ്ക്ക് നൽകിയെങ്കിലും പ്രതീക്ഷിച്ചത് ഇത്രയല്ലെന്ന് അറിയിച്ചു. ആവശ്യമുള്ളത് പറഞ്ഞാൽ നൽകാമെന്ന് പ്രവാസി സമ്മതിച്ചു.

ഇന്നലെ രാവിലെ എ.ഇയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഫയൽ അപ്രൂവലിനും സെക്രട്ടറിയ്ക്ക് അയക്കുന്നതിനുമായി 20,000 രൂപയും ഒരു കുപ്പി സ്‌കോച്ചുമാണ് ആവശ്യപ്പെട്ടത്. തുടർന്നാണ് വിജിലൻസ് എസ്.പി വി.ജി. വിനോദ്കുമാറിന് പരാതി നൽകിയത്.ഫിനോഫ്തലിൻ പുരട്ടിയ നോട്ടും മദ്യക്കുപ്പിയുമായി എ.ഇയുടെ മുറിയിലെത്തി പണം കൈമാറുന്നതിനിടെ പുറത്ത് കാത്തുനിന്ന വിജിലൻസ് പിടികൂടുകയായിരുന്നു.

ഓഫീസ് സമയം കഴിഞ്ഞ് കുപ്പിയെത്തിച്ചാൽ മതിയെന്ന് പറഞ്ഞതിനാൽ കുപ്പി കൈപ്പറ്റിയില്ല. എ.ഇയുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ വിജിലൻസ് നിർദ്ദേശപ്രകാരം പഞ്ചായത്ത് സെക്രട്ടറി രേഖകൾ പരിശോധിച്ച് പെർമിറ്റ് അനുവദിച്ചു.


Share our post

Breaking News

ചക്കരക്കല്ലിൽ ബന്നും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

Published

on

Share our post

ചക്കരക്കൽ: ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് ഓടിച്ച യുവാവ് മരിച്ചു. കണയന്നൂരിലെ നിഖിൽ മോഹനാണ് (32) മരിച്ചത്. സ്വകാര്യ ബസ് കണ്ടക്ടറാണ്.ഇന്നലെ രാത്രി ഏഴു മണിയോടെ ചക്കരക്കല്ലിന് സമീപത്തുള്ള വളവിൽ പീടികയിലായിരുന്നു അപകടം. അഞ്ചരക്കണ്ടിയിൽ നിന്ന് ചക്കരക്കല്ലിലേക്ക് വരികയായിരുന്ന ബൈക്കും എതിരേ വന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്.സാരമായി പരിക്കേറ്റ നിഖിലിനെ ഉടൻ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛൻ: അഭിലാഷ് പപ്പടം ഉടമ മോഹനൻ. അമ്മ: നിഷ. സഹോദരൻ: ഷിമിൽ.


Share our post
Continue Reading

Breaking News

സമസ്ത: മദ്‌റസാ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു

Published

on

Share our post

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 2025 ഫെബ്രുവരി 8, 9 തിയ്യതികളില്‍ നടത്തിയ അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ മദ്‌റസാ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു. www.samastha.in എന്ന വെബ്‌സൈറ്റില്‍ പരീക്ഷാഫലം ലഭ്യമാണ്. 6417 സെന്ററുകളിലായി 187835 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 183360 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. 8540 സൂപ്പര്‍വൈസര്‍മാരും 145 സൂപ്രണ്ടുമാരുടെയും നേതൃത്വത്തിലാണ് പരീക്ഷകള്‍ നടത്തിയത്.അഞ്ചാം തരത്തില്‍ 95.77 ശതമാനവും ഏഴാം തരത്തില്‍ 97.65 ശതമാനവും പത്താം തരത്തില്‍ 99.00 ശതമാനവും പന്ത്രണ്ടാം തരത്തില്‍ 98.05 ശതമാനവും കുട്ടികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. അഞ്ചാം തരത്തില്‍ 17985 കുട്ടികളും ഏഴാം തരത്തില്‍ 9863 കുട്ടികളും പത്താം തരത്തില്‍ 5631 കുട്ടികളും പന്ത്രണ്ടാം തരത്തില്‍ 931 കുട്ടികളും എല്ലാ വിഷയത്തിലും A+ ഗ്രേഡ് നേടി.

കേരളം, തമിഴ്‌നാട്, കര്‍ണാടക, അന്തമാന്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഒരേ സമയത്താണ് പൊതുപരീക്ഷ നടന്നത്. കേരളത്തിലും കര്‍ണാടകയിലുമായി 145 ഡിവിഷന്‍ കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ കേമ്പുകളില്‍ 7985 അസിസ്റ്റന്റ് എക്‌സാമിനര്‍മാരും 363 ചീഫുമാരും മൂല്യനിര്‍ണ്ണയത്തിന് നേതൃത്വം നല്‍കി.പുനര്‍ മൂല്യ നിര്‍ണ്ണയത്തിനുള്ള അപേക്ഷകള്‍ മാര്‍ച്ച് 13 മുതല്‍ 20 വരെ പേപ്പര്‍ ഒന്നിന് 100 രൂപ ഫീസ് സഹിതം സദര്‍ മുഅല്ലിം മുഖേന വെബ് സൈറ്റില്‍ ഓണ്‍ലൈനായി നല്‍കേണ്ടതാണ് (www.samastha.in > Apply for Revaluation ). വിദ്യാര്‍ത്ഥികളെയും, പൊതുപരീക്ഷയും മൂല്യനിര്‍ണ്ണയവും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സഹകരിച്ച അധ്യാപകരെയും, രക്ഷകര്‍ത്താക്കളെയും, മാനേജ്‌മെന്റിനേയും, ഓഫീസ് ജീവനക്കാരെയും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങള്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ട്രഷറര്‍ സയ്യിദ് കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി എന്നിവര്‍ പ്രത്യേകം അഭിനന്ദിച്ചു.


Share our post
Continue Reading

Breaking News

പടിയൂർ ഊരത്തൂരിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

ഇരിട്ടി : യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് പേരിയ സ്വദേശിനി രജനി ആണ് മരിച്ചത്. ഭര്‍ത്താവും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. ഇവരാണ് യുവതിയുടെ മരണം വിവരം മറ്റുള്ളവരെ അറിയിച്ചത്. ഇരിക്കൂര്‍ പൊലീസ് സ്ഥലത്തെത്തി. മരണകാരണം വ്യക്തമായിട്ടില്ല. പടിയൂർ ഊരത്തൂരിലാണ് സംഭവം. ആദിവാസി വിഭാഗത്തിലുള്ള കുടുംബമാണ് ഇവിടെ താമസിക്കുന്നത്.


Share our post
Continue Reading

Trending

error: Content is protected !!