Breaking News
അണ്ടലൂർ തിറ മഹോത്സവത്തിനൊരുങ്ങുന്നു

ധർമടം: ധർമടം ഗ്രാമത്തിലെ വീടുകൾ ഛായംതേച്ച് മോടികൂട്ടുന്ന തിരക്കിലാണിപ്പോൾ. പറമ്പും പരിസരവും വൃത്തിയാക്കുന്ന പ്രവൃത്തികളും സജീവം. അണ്ടലൂർക്കാവ് തിറമഹോത്സവത്തിന്റെ ഒരുക്കമാണ് നാട്ടിലാകെ. വീടുകളിൽ ഉത്സവകാലത്ത് ഉപയോഗിക്കുന്നതിനുള്ള മൺകലങ്ങൾ അണ്ടലൂരിൽ നേരത്തെതന്നെ വിൽപ്പനയ്ക്കെത്തി.
വർഷങ്ങളായി തിറമഹോത്സവത്തിന് മൺപാത്രങ്ങളുമായെത്തുന്നവരാണ് പതിവ് തെറ്റിച്ച് നേരത്തെയെത്തിയത്. മത്സ്യം പാകം ചെയ്ത മൺപാത്രങ്ങൾ ഒഴിവാക്കി ഉത്സവകാലത്ത് പുത്തൻകലങ്ങളാണ് ധർമടം, അണ്ടലൂർ, പാലയാട്, മേലൂർ ദേശങ്ങളിലെ വീടുകളിൽ ഉപയോഗിക്കുക. വടകര, പാലക്കാട്, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽനിന്നാണ് മൺകലങ്ങളെത്തിയത്.
വിവിധ വലിപ്പത്തിലും രൂപത്തിലുമുള്ള മൺകലങ്ങളുണ്ട്. 50 മുതൽ 650 രൂപവരെയാണ് വില. പൂച്ചെട്ടി, കറുത്ത ചട്ടി, കുടുക്ക, കൂജ, ഒറോട്ടക്കല്ല്, ഗ്ലാസ്, അച്ചാർ ഭരണി, ജഗ്ഗ്, കാതുള്ള ചട്ടി, ഉരുളിച്ചട്ടി, അടുപ്പ്, ചെറിയ മൺപാത്രങ്ങൾ, ഫിൽറ്റർ, കളിപാത്രങ്ങൾ തുടങ്ങി ആവശ്യക്കാർക്ക് വിവിധ രൂപങ്ങളിൽ തെരഞ്ഞെടുക്കാൻ ഏറെയുണ്ട്. കൂടാതെ വീടുകളിൽ അലങ്കാര വസ്തുവായി ഉപയോഗിക്കുന്നതിനായി കളിമണ്ണിനാൽ നിർമിച്ച ഭീമൻ നിലവിളക്കുകളും വിൽപ്പനക്കായി എത്തിയിട്ടുണ്ട്. 4500 രൂപയാണ് ഇവയുടെ ഉയർന്ന വില. മൺപാത്രങ്ങൾ വീടുകളിൽ തലച്ചുമടായും എത്തിക്കുന്നവരുണ്ട്.
വടകര വൈക്കിലശേരിയിൽനിന്നും ദമ്പതികളായ മനോഹരനും കമലയും മൊകേരിയിൽനിന്ന് ബിജുവും കമലമ്മയും കോഴിക്കോടുനിന്ന് അമ്മിണിയും പാലക്കാടുനിന്ന് തങ്ക, മണിയാണ്ടി ദമ്പതികളും വള്ളി, മണി എന്നിവരും അടങ്ങുന്ന ആറ് സംഘമാണ് ചട്ടിയുമായി അണ്ടലൂരിലെത്തിയത്.
തുടർച്ചയായ പതിനെട്ടാമത്തെ വർഷമാണ് ഇവർ ചട്ടി വിൽപ്പനക്കായി അണ്ടലൂരിലെത്തുന്നത്. അതുകൊണ്ടുതന്നെ അണ്ടലൂരിലെ ജനങ്ങളുമായി കച്ചവടത്തിനുപുറമേ ഇവർ നല്ലസൗഹൃദവും കാത്തുസൂക്ഷിക്കുന്നു.
പുതുതലമുറ ഈ രംഗത്തേക്ക് കടന്നുവരാത്തതിനാലും ഉൽപ്പാദനവസ്തുക്കൾ കിട്ടാത്തതിനാലും മൺപാത്ര നിർമാണ രംഗം പ്രതിസന്ധി നേരിടുകയാണ്. അധ്വാനത്തിനനുസരിച്ചുള്ള വിലയും മൺപാത്രങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് ഇവർ പറഞ്ഞു. ഫെബ്രുവരി 13 മുതൽ 19 വരെയാണ് അണ്ടലൂർക്കാവിലെ തിറമഹോത്സവ
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Breaking News
ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന് ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന് സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.
എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.
മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.
ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്