Connect with us

Breaking News

മൂത്രത്തിൽ കല്ല്; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണം

Published

on

Share our post

മൂത്രത്തിലുള്ള ക്യാൽസ്യവും മറ്റ് ധാതുക്കളും വൃക്കയിൽ അടിഞ്ഞു കൂടി കല്ലുകളായി രൂപപ്പെടുന്നതാണ് മൂത്രത്തിൽ കല്ല് എന്ന രോഗാവസ്ഥ. രോഗം ഗുരുതരമാവുന്നതിനനുസരിച്ച് കല്ലുകളുടെ വലുപ്പവും കൂടും.

തുടക്കത്തിൽ തന്നെ രോഗനിർണയം നടത്തിയാൽ ചികിത്സിച്ച് ഭേദമാക്കാവുന്നതേയുള്ളൂ കിഡ്നി സ്റ്റോൺ. ശരീരത്തിനാവശ്യമായ വെള്ളം ഉള്ളിലെത്താത്തതാണ് രോഗത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ആവശ്യത്തിലധികം വൈറ്റമിൻ സി ശരീരത്തിലുള്ളത് പുരുഷന്മാരിലെ കിഡ്നി സ്റ്റോണിന് കാരണമാകുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

രോഗമെത്തി ചികിത്സിക്കുന്നതിലും നല്ലത് അതിനെ പ്രതിരോധിക്കുകയാണ് എന്നതുകൊണ്ട് തന്നെ കിഡ്നി സ്റ്റോണിന്റെ പൊതുവായ ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

മനംപിരട്ടലും ഛർദിയും

മനംപിരട്ടലും ഛർദിയും മൂത്രത്തിൽ കല്ലുള്ളവരിൽ പൊതുവായി കണ്ടുവരാറുണ്ട്. എന്നാലിത് വേദന കൊണ്ടും ഉണ്ടാവാം. മൂത്രത്തിൽ കല്ലുള്ളതിന്റെ പ്രധാന ലക്ഷണങ്ങളായി ഇവയെ കാണേണ്ടതില്ല.

പനി

അടിവയറ്റിലോ നടുവിനോ വേദനയും ഒപ്പം പനിയുമുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണണം. മൂത്രനാളിയിലുള്ള അണുബാധയുടെ പ്രധാനലക്ഷണങ്ങളാണിവ.

അസഹ്യമായ വേദന

അസഹ്യമായ വേദനയാണ് മൂത്രത്തിൽ കല്ലിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം. നിശ്ചിത ഇടവേളകളൊന്നുമില്ലാതെ ഇടയ്ക്കിടെ നടുവിനോ അടിവയറിനോ നാഭിക്കോ വേദന വന്നാൽ ഡോക്ടറെ കാണാൻ മടിക്കേണ്ട.

മൂത്രത്തിൽ രക്തം

മൂത്രം പിങ്കോ ചുവപ്പോ ബ്രൗണോ നിറങ്ങളിൽ കാണപ്പെടുകയാണെങ്കിൽ അതിനർഥം മൂത്രത്തിൽ രക്തമുണ്ടെന്നാണ്. കിഡ്നി സ്റ്റോണിന്റെ മറ്റൊരു പ്രധാനപ്പെട്ട ലക്ഷണമാണിത്. എന്നാൽ മൂത്രത്തിൽ രക്തം മറ്റ് പല രോഗങ്ങളുടെയും ലക്ഷണമാണെന്നത് കൊണ്ടു തന്നെ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.

മൂത്രശങ്ക കഠിനം

എപ്പോഴും മൂത്രമൊഴിക്കാൻ തോന്നുക, മൂത്രമൊഴിക്കുമ്പോൾ വേദന തോന്നുക,പുകച്ചിൽ അനുഭവപ്പെടുക,മൂത്രമൊഴിക്കാനാവാത്ത അവസ്ഥ വരിക,മൂത്രത്തിന് അസ്വാഭാവിക മണം തോന്നുക തുടങ്ങിയവയൊക്കെയും മൂത്രത്തിൽ കല്ലിന്റെ ലക്ഷണങ്ങളാണ്.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!