Connect with us

Breaking News

കോറോം മുച്ചിലോട്ട് കാവ് പെരുങ്കളിയാട്ടം: ഭക്ഷണ പന്തൽ ഉയർന്നു; 1500 പേർക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാം

Published

on

Share our post

പയ്യന്നൂർ : ഭക്ഷ്യ സുരക്ഷ നിയമങ്ങൾ പൂർണമായും പാലിച്ച് പുതുമയുള്ള ഭക്ഷണ പന്തൽ കോറോം മുച്ചിലോട്ട് കാവ് പെരുങ്കളിയാട്ടത്തിൽ ഉയർന്നു. ഫെബ്രുവരി 4 മുതൽ 7വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിൽ 6 നേരങ്ങളിലായി 4 ലക്ഷം പേർക്കാണ് അന്നദാനം നൽകുന്നത്. ഇതിന് വിശാലമായ പന്തലുകൾ ഒരുക്കിയത് ക്ഷേത്രത്തോട് ചേർന്നുള്ള വയലിലാണ്.

ചെളി നിറഞ്ഞു കിടക്കുന്ന വയലിൽ പരമ്പരാഗത രീതിയിൽ പന്തലൊരുക്കിയാൽ ജനങ്ങൾക്ക് പ്രയാസമാകുമെന്ന തിരിച്ചറിവിൽ റെഡിമെയ്ഡ് പ്ലാറ്റ് ഫോം ഒരുക്കി ആധുനിക രീതിയിലുള്ള ഭക്ഷണ പന്തലുകളാണ് ഉയർന്നത്. 1500 പേർക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന 3 പന്തലുകളാണ് ഒരുങ്ങുന്നത്.

സാധാരണ ഭക്ഷണ പന്തൽ ഒരുക്കാൻ ആയിരത്തിലധികം കമുകുകൾ മുറിച്ചെടുക്കേണ്ടി വരാറുണ്ട്. ഒപ്പം പതിനായിരത്തിലധികം മടൽ ഓലയും വേണ്ടി വരാറുണ്ട്. ഇതൊക്കെ ഒഴിവാക്കിയാണ് ഭക്ഷണ പന്തൽ ഒരുക്കിയിട്ടുള്ളത്.

കന്നിക്കലവറയും കലവറകളും നാലില പന്തലുമൊക്കെ പരമ്പരാഗത രീതിയിൽ ഓല കൊണ്ട് തന്നെയാണ് നിർമിച്ചിട്ടുള്ളത്. നാലില പന്തലിൽ ആചാര സ്ഥാനികർക്ക് ഭക്ഷണം കഴിക്കാൻ ഇരിപ്പിടങ്ങൾ ഒരുക്കുന്നുണ്ട്.

പെരുങ്കളിയാട്ടം ഇവിടെ പുകയില വിമുക്തമാക്കും. ദേവിയുടെ പന്തൽ മംഗലത്തിന് എത്തുന്ന ആചാര സ്ഥാനികരെയും വിവിധ ക്ഷേത്രേശ്വരന്മാരെയും വെറ്റിലയും അടയ്ക്കയും പുകയിലയും നൽകി സ്വീകരിക്കുകയാണ് പതിവ്. എന്നാൽ ഇത്തവണ ഇതിൽ പുകയില നൽകേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. കലവറയിൽ നിന്നുള്ള മറുക്കാൻ വിതരണത്തിലും പുകയില ഉണ്ടാകില്ല.

ഇന്ന് വരച്ചു വയ്ക്കൽ

പെരുങ്കളിയാട്ടത്തിന് വിവിധ നേരങ്ങളായി പള്ളിയറകളിൽ ത്രാവാനുള്ള (നിവേദിക്കാൻ) മുപ്പത്തിരണ്ടര ഇടങ്ങഴി ഉണക്കലരി അളന്നെടുത്ത് അന്തിത്തിരിയൻ ഭണ്ഡാരപ്പുരയിൽ കയറ്റി. ഇന്ന് പെരുങ്കളിയാട്ടം വരച്ചു വയ്ക്കും. തുടർന്ന് ദേവി ഹിതത്തിലൂടെ കണ്ടെത്തുന്ന മുച്ചിലോട്ട് ഭഗവതിയുടെ കോലധാരി അണിയറയിൽ വരഞ്ഞിരിക്കും. 13 വർഷത്തിന് ശേഷമാണ് കോറോം മുച്ചിലോട്ട് കാവിൽ 4 മുതൽ 7 വരെ പെരുങ്കളിയാട്ടം നടക്കുന്നത്.

നിലംപണി ദിവസമാണ് ക്ഷേത്രത്തിൽ കൂടേണ്ട സ്ത്രീകൾക്ക് കൂവം അളന്ന് നെല്ല് നൽകിയത്. വ്രതശുദ്ധിയോടെ സ്ത്രീകൾ പരമ്പരാഗത രീതിയിൽ തരക്കിയെടുത്ത ഉണക്കലരിയാണ് കാവിൽ എത്തിച്ചത്. 21 ഇടങ്ങഴി അരി മഞ്ഞൾ കുറിയിൽ പൊടിച്ച് ചേർക്കാനും അളന്നെടുത്തു. ബാക്കിയുള്ള ഉണക്കലരി കായക്കഞ്ഞിക്കായി അളന്നു മാറ്റി.


Share our post

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Breaking News

കഴുത്തിൽ അബദ്ധത്തിൽ കയർ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം, അപകടം ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച്

Published

on

Share our post

കണ്ണൂർ∙ ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30) ഇന്നലെ രാത്രി ദാരുണമായി മരിച്ചത്. സ്റ്റൂളിൽ കയറിനിന്നു കൊളുത്തിൽ കയർ കെട്ടുമ്പോഴായിരുന്നു അപകടം. കഴുത്തിൽ കയർ കുടുങ്ങി സിയാദ് താഴേക്കു വീഴുകയായിരുന്നു. ഗർഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് സിയാദ്. സലാം -സീനത്ത് ദമ്പതികളുടെ മകനാണ്. മക്കൾ: ആസിയ, സിയ. സംസ്കാരം സിറ്റി ജുമാ അത്ത് പള്ളിയിൽ. 


Share our post
Continue Reading

Trending

error: Content is protected !!