Connect with us

Breaking News

മാഹിയിൽ നിന്ന് ഡീസലടിച്ചാൽ ലാഭിക്കാം, 44,640 രൂപ; 8.47 രൂപ കുറവാണ് ഒരു ലീറ്റർ ഡീസലിന്

Published

on

Share our post

കണ്ണൂർ : കെ .എസ്. ആർ. ടി .സി ബസുകൾക്ക് മാഹിയിൽ നിന്ന് ഇന്ധനം നിറച്ചാലെന്താ? കർണാടകയിലേക്ക് സർവീസ് നടത്തുന്ന കെ .എസ്. ആർ. ടി .സി ബസുകൾ അവിടെ നിന്ന് ഡീസൽ അടിച്ചാൽ മതിയെന്ന മാനേജിങ് ഡയറക്ടറുടെ ഉത്തരവാണ് ഈ ചോദ്യത്തിനു പിന്നിൽ. കേരളത്തെക്കാൾ 8.47 രൂപ കുറവാണ് ഒരു ലീറ്റർ ഡീസലിന് കർണാടകയിൽ. ഇതു കാരണമാണ് കർണാടകയിലേക്ക് സർവീസ് നടത്തുന്ന ബസുകൾ അവിടെ നിന്ന് ഇന്ധനം നിറച്ചാൽ മതിയെന്ന് കെ എസ് .ആർ. ടി .സി എം.ഡി നിർദേശിച്ചത്.

എന്നാൽ, അതിനെക്കാൾ ലാഭകരമാണ് കേരളാതിർത്തിക്ക് അകത്തു കിടക്കുന്ന, പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയിൽ നിന്ന് ഇന്ധനം നിറച്ചാൽ. കേരളത്തെക്കാൾ 11.16 രൂപയുടെ കുറവുണ്ട് ഡീസലിന് മാഹിയിൽ.

മാസത്തിൽ ലാഭിക്കാം 13.39 ലക്ഷം രൂപ

മാഹി വഴി സർവീസ് നടത്തുന്ന കെ .എസ് .ആർ. ടി .സി ബസുകൾ മാഹിയിൽ നിന്ന് ഡീസൽ നിറച്ചാൽ കെഎസ്ആർടിസിക്ക് പ്രതിദിനം ലാഭിക്കാനാകുക വൻതുകയാണ്. ജില്ലയിൽ നിന്ന് കോഴിക്കോട് ട്രിപ് പോകുന്ന ബസിനു മിനിമം 100 ലീറ്ററും തിരുവനന്തപുരത്തേക്കു പോകുന്ന ബസിന് മിനിമം 230 ലീറ്ററും ഡീസൽ വേണം ദിവസേന. ജില്ലയിലെ കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി ഡിപ്പോകളിൽ നിന്നായി മാഹി വഴി പോകുന്ന ബസുകൾ 36 എണ്ണമുണ്ട്.

ഇതിനെല്ലാം കൂടി ദിവസേന വേണ്ടത് 4000 ലീറ്റർ ഡീസലാണ്. മാഹിയിൽ നിന്ന് ഇത്രയും ഡീസൽ നിറച്ചാൽ കെ. എസ്. ആർ. ടി .സിക്കു ലാഭിക്കാനാകുക ഒരു ദിവസം 44,640 രൂപയാണ്. ഒരു മാസം കൊണ്ട് 13.39 ലക്ഷം രൂപ ഡീസൽ ഇനത്തിൽ ലാഭിക്കാം.കോഴിക്കോട് ജില്ലയിൽ നിന്ന് മാഹി വഴി കണ്ണൂരിലേക്ക് സർവീസ് നടത്തുന്ന കെ. എസ് .ആർ. ടി സി ബസുകൾക്കും ഈ സൗകര്യം ഉപയോഗിക്കാൻ കഴിഞ്ഞാൽ കോർപറേഷന് ഇന്ധനത്തിനു ചെലവഴിക്കുന്ന പണം പിന്നെയും കുറയ്ക്കാനാകും.

നിലവിൽ ഇന്ധനം സ്വന്തം ഡിപ്പോകളിൽ നിന്ന്

വില കുറവുള്ളതിനാൽ, സ്വകാര്യ ബസുകളും മറ്റു വാഹനങ്ങളും ഉൾപ്പെടെ മാഹി വഴി പോകുമ്പോൾ മാഹിയിൽ നിന്നാണ് ഇന്ധനം നിറയ്ക്കാറുള്ളത്. ഈ സൗകര്യം പ്രയോജനപ്പെടുത്തിയാൽ, സാമ്പത്തിക പ്രതിസന്ധിയിലുള്ള കെ. എസ് .ആർ .ടി .സിക്കും ഒരുപരിധി വരെ ആശ്വാസമാകും. നിലവിൽ കെ .എസ് .ആർ. ടി .സി ബസുകൾ, ലീറ്ററിന് 94.88 രൂപ നൽകി സ്വന്തം ഡിപ്പോയിൽ നിന്നാണ് ഡീസൽ നിറയ്ക്കുന്നത്. കേരളത്തിനെക്കാൾ നികുതി കുറവുള്ളതിനാലാണ് മാഹിയിൽ ഇന്ധനത്തിനു വിലക്കുറവുള്ളത്.

∙കണ്ണൂരിൽ നിന്ന് മാഹി വഴി പോകുന്ന ബസുകൾ – 16(കോഴിക്കോട്–3, തിരുവനന്തപുരം–3, തൃശൂർ– 6, കോട്ടയം– 2, മധുര–1, പോണ്ടിച്ചേരി –1)
∙തലശ്ശേരിയിൽ നിന്ന് മാഹി വഴി പോകുന്ന ബസുകൾ – 18(കോഴിക്കോട് –9, തൃശൂർ –3, പാലക്കാട് –3, ഗുരുവായൂർ –1, തിരുവനന്തപുരം –1, തിരുവല്ല –1)
∙പയ്യന്നൂരിൽ നിന്ന് മാഹി വഴി പോകുന്ന ബസുകൾ – 2(നെടുങ്കണ്ടം –1, കോട്ടയം –1)

ഡീസൽ വില

∙കണ്ണൂർ – 94.88
∙മാഹി – 83.72 (മാഹിയിൽ ഇതേ വില 8 മാസമായി തുടരുന്നു)
മാഹിയിൽ നിന്ന് കെ .എസ്.ആർ. ടി. സി ബസുകൾക്ക് ഡീസൽ നിറയ്ക്കുന്നതു ലാഭകരം തന്നെയാണ്. ഡീസൽ വിലയിൽ അത്രമാത്രം വ്യത്യാസമുണ്ട്. പമ്പുകളിൽ വലിയ തിരക്കാണ് മാഹിയിലുള്ളത്. അതിനാൽ കെ .എസ് .ആർ.ടി .സിക്കു പ്രത്യേക സൗകര്യങ്ങൾ ഉണ്ടാക്കേണ്ടതുണ്ട്. മാഹിയിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്.


Share our post

Breaking News

സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

Published

on

Share our post

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.


Share our post
Continue Reading

Breaking News

എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

Published

on

Share our post

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.

വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.

https://pareekshabhavan.kerala.gov.in

https://prd.kerala.gov.in

https://results.kerala.gov.in

https://examresults.kerala.gov.in

https://kbpe.kerala.gov.in

https://results.digilocker.kerala.gov.in

https://sslcexam.kerala.gov.in

https://results.kite.kerala.gov.in .

എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.


Share our post
Continue Reading

Breaking News

തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

Published

on

Share our post

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!