Connect with us

Breaking News

പച്ചരി തിന്ന് വിശപ്പടക്കണമെന്ന്‌ കേന്ദ്രം ; റേഷന്‍ വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞു

Published

on

Share our post

കോഴിക്കോട് : കേരളത്തിന്‌ പുഴുക്കലരി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ ക്രൂരത തുടരുന്നു. മൂന്നു മാസമായി കേരളത്തിന് നല്‍കുന്ന റേഷന്‍ വിഹിതത്തിന്റെ 80 ശതമാനവും പച്ചരിയാണ്.
പുഴുക്കലരി കിട്ടാഞ്ഞതിനാല്‍ റേഷന്‍ വാങ്ങുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. സെപ്തംബറില്‍ 90 ശതമാനം പേരും റേഷന്‍ വാങ്ങിയപ്പോള്‍ ഡിസംബറില്‍ 60 ശതമാനമായി.

സംസ്ഥാനത്തിന് മാസം ആകെ 51,710 ടണ്‍ അരിയാണ് ആവശ്യം. നേരത്തെ 70 ശതമാനം പുഴുക്കലരിയും 30 ശതമാനം പച്ചരിയും ലഭിച്ചിരുന്നു. ഭക്ഷ്യഭദ്രതാ നിയമപ്രകാരം അന്ത്യോദയ (എഎവൈ) കാര്‍ഡുകാര്‍ക്ക് 35 കി.ഗ്രാം ഭക്ഷ്യധാന്യവും മുന്‍ഗണനാ വിഭാഗത്തിലെ (പിഎച്ച്‌എച്ച്‌) ഓരോ അംഗത്തിനും അഞ്ച് കി.ഗ്രാം ഭക്ഷ്യധാന്യവും അവകാശമാണ്. എന്നാല്‍, കേരളത്തില്‍ പച്ചരികൊണ്ട് വിശപ്പടക്കേണ്ട അവസ്ഥയാണ്.

എഎവൈ വിഭാഗത്തിന് 10 കി.ഗ്രാം അരിപോലും നല്‍കാനാവുന്നില്ല. പിഎച്ച്‌എച്ച്‌ കാര്‍ഡുടമകള്‍ക്ക് ഒരു കി.ഗ്രാം അരിയാണ് നല്‍കുന്നത്. അതും ലഭ്യതക്കനുസരിച്ച്‌ മാത്രം. നീല, വെള്ള കാര്‍ഡുകാര്‍ക്ക് പേരിനുപോലും പുഴുക്കലരിയില്ല.

ഭക്ഷ്യസുരക്ഷാ പദ്ധതിപ്രകാരം 2024നകം ഫോര്‍ട്ടിഫൈഡ് അരി (സമ്ബുഷ്ടീകരിച്ച അരി) നിര്‍ബന്ധമാക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഇതിന്റെ ഭാഗമായാണ് പുഴുക്കലരി വിഹിതം തടയുന്നതെന്ന ആക്ഷേപം ശക്തമാണ്


Share our post

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Breaking News

സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

Published

on

Share our post

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.


Share our post
Continue Reading

Trending

error: Content is protected !!