Breaking News
കൂട്ടിരിപ്പുകാരിയുടെ ബാഗിൽനിന്ന് 30,000 രൂപ മോഷ്ടിച്ച യുവാവ് പിടിയിൽ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആസ്പത്രിയിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ ബാഗിൽനിന്നു പണം മോഷ്ടിച്ച പ്രതി പിടിയിൽ. കോട്ടുകാൽ, പയറ്റുവിള, ഉള്ളൂർവിളാകം ഊരൂട്ടുവിള ക്ഷേത്രത്തിനു സമീപം ജെ.കെ.ഭവനിൽനിന്ന് തൊഴുക്കൽ തോട്ടത്തുവിളാകത്തുവീട്ടിൽ വാടകയ്ക്കു താമസിക്കുന്ന അജയൻ എന്ന ജിജിൻ(30) ആണ് അറസ്റ്റിലായത്.
ജനറൽ ആസ്പത്രിയിലെ മൂന്നാം വാർഡിൽ ചികിത്സതേടിയ വാഴിച്ചൽ, മൈലച്ചൽ സ്വദേശിയായ രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ ബാഗിൽനിന്നുമാണ് പണം പ്രതി മോഷ്ടിച്ചത്. ഈ മാസം ഒന്നിന് വെളുപ്പിന് 2.30-നാണ് മോഷണം നടന്നത്. ഇവർ ഉറങ്ങിക്കിടന്നപ്പോൾ ബാഗിൽനിന്നു പ്രതി 30,980 രൂപ മോഷ്ടിച്ചു. തുടർന്ന് ഇവർ നെയ്യാറ്റിൻകര പോലീസിൽ പരാതി നൽകി. നെയ്യാറ്റിൻകര പോലീസ് ഇൻസ്പെക്ടർ സി.സി.പ്രതാപചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ജില്ലയിൽ വിവിധ സ്റ്റേഷനുകളിൽ മോഷണത്തിനു പ്രതിയുടെ പേരിൽ കേസുണ്ട്. എസ്.ഐ. എസ്.ശശിഭൂഷൻനായർ, എ.എസ്.ഐ. സെബാസ്റ്റ്യൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സുരക്ഷയില്ലാതെ നെയ്യാറ്റിൻകര ജനറൽ ആസ്പത്രി
നെയ്യാറ്റിൻകര: മോഷണം, പിടിച്ചുപറി, കൈയേറ്റം, മദ്യപാനം അങ്ങനെ എന്തും നെയ്യാറ്റിൻകര ജനറൽ ആസ്പത്രി വളപ്പിൽ നടക്കും. എന്നാൽ, ഇവ തടയുന്നതിനുള്ള സുരക്ഷാസംവിധാനം ശക്തിപ്പെടുത്താൻമാത്രം അധികൃതർ തയ്യാറാകുന്നില്ല. പോലീസ് എയ്ഡ്പോസ്റ്റുണ്ടെങ്കിലും ഡ്യൂട്ടിക്ക് പോലീസുകാരില്ലാത്തതിനാൽ ഏതുനേരവും എയ്ഡ്പോസ്റ്റ് പൂട്ടിയിടുകയാണ് പതിവ്.
നാനൂറിലേറെ കിടക്കകളുള്ളതാണ് നെയ്യാറ്റിൻകര ജനറൽ ആസ്പത്രി. മികച്ച ചികിത്സ ആസ്പത്രിയിൽനിന്നു ലഭിക്കുമ്പോഴും ഇവിടെ എത്തുന്ന രോഗികളോ, കൂട്ടിരിപ്പുകാരോ സുരക്ഷിതരല്ല. കഴിഞ്ഞമാസം ആശുപത്രിയിലെത്തിയ വീട്ടമ്മയുടെ മാല മോഷ്ടാവ് പിടിച്ചുപറിച്ചിരുന്നു. എന്നാൽ, സ്ഥലത്തുണ്ടായിരുന്നവർ ചേർന്ന് മോഷ്ടാവിനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ഈ മാസം ഒന്നാംതീയതിയാണ് പുലർച്ചെ മൈലച്ചൽ സ്വദേശിനിയായ രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ ബാഗിൽനിന്ന് മുപ്പതിനായിരത്തിലേറെ രൂപ മോഷണം പോയത്. ആസ്പത്രിയിലെ വാർഡിൽ പ്രവേശിച്ച രോഗിയോടൊപ്പമുണ്ടായിരുന്ന കൂട്ടിരിപ്പുകാരിയിൽനിന്നാണ് പണം കവർന്നത്. സി.സി.ടി.വി. ക്യാമറകളുടെ സുരക്ഷയുണ്ടെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും ആസ്പത്രിക്കുള്ളിലെ മോഷണത്തിനും പിടിച്ചുപറിക്കും കുറവില്ല.
പോലീസ് സ്റ്റേഷനെയും ആശുപത്രിയെയും ബന്ധിപ്പിച്ച് ഇടനാഴി നിർമിക്കുന്നില്ല
ആശുപത്രിയിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനാൽ ആശുപത്രിക്കു തൊട്ടുപുറകിലായുള്ള പോലീസ് കോംപ്ലക്സുമായി ബന്ധിപ്പിച്ച് ഇടനാഴി നിർമിക്കാൻ നിർദേശമുണ്ടായിരുന്നു. അത്യാവശ്യഘട്ടങ്ങളിൽ സ്റ്റേഷനിൽനിന്ന് പോലീസുകാർക്ക് ആസ്പത്രിയിലെത്താൻ ഇടനാഴി നിർമിച്ചാൽ കഴിയുമായിരുന്നു. എന്നാൽ ഈ പദ്ധതി അട്ടിമറിക്കപ്പെടുകയാണുണ്ടായതെന്ന് കൗൺസിലർ മഞ്ചത്തല സുരേഷ് ആരോപിച്ചു.
വേണ്ടിടത്ത് സി.സി.ടി.വി. ഇല്ല
ആസ്പത്രിയിൽ സുരക്ഷാസംവിധാനമൊരുക്കുന്നതിന്റെ ഭാഗമായി കെ.ആൻസലൻ എം.എൽ.എ.യുടെ ഫണ്ട് ഉപയോഗിച്ച് 20 സി.സി.ടി.വി. കാമറകൾ സ്ഥാപിച്ചു. എന്നാൽ ആസ്പത്രിക്ക് പുറകുവശമുൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ ഇവ സ്ഥാപിച്ചിട്ടില്ല. 20 സി.സി.ടി.വി.കളിൽ 18 എണ്ണം മാത്രമെ പ്രവർത്തിക്കുന്നുമുള്ളൂ. ആസ്പത്രിയുടെ എല്ലാ ഭാഗത്തെയും ദൃശ്യങ്ങൾ ലഭ്യമാകുന്നതരത്തിൽ കൂടുതൽ സി.സി.ടി.വി.കൾ സ്ഥാപിക്കണമെന്ന ആവശ്യവും നടപ്പിലാകുന്നില്ല. മാത്രവുമല്ല സി.സി.ടി.വി.കളിലെ ദൃശ്യങ്ങൾ പോലീസിന് മോണിറ്റർ ചെയ്യാൻ സംവിധാനവും ഒരുക്കിയിട്ടില്ല.
പൂട്ടിയിടാനൊരു പോലീസ് എയ്ഡ്പോസ്റ്റ്; സുരക്ഷാജീവനക്കാരും കുറവ്
ആസ്പത്രിക്കുള്ളിൽ കുറ്റകൃത്യങ്ങൾ പെരുകിയതോടെയാണ് പോലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിച്ചത്. തുടക്കത്തിൽ എയ്ഡ്പോസ്റ്റിൽ പോലീസുകാരുണ്ടായിരുന്നെങ്കിലും പിന്നെ, പിന്നെ പോലീസുകാരില്ലാതായി എയ്ഡ്പോസ്റ്റ് പൂട്ടിയിടേണ്ട ഗതികേടിലായി. ആസ്പത്രി സുരക്ഷയ്ക്കായി ആറ് സെക്യൂരിറ്റിക്കാരെയുള്ളൂ. 24 മണിക്കൂറും ഡ്യൂട്ടി ക്രമീകരിച്ച് വാർഡുകളിലും ഒ.പി.യിലും അത്യാഹിതവിഭാഗത്തിലുമായി ജോലി ചെയ്യണമെങ്കിൽ സുരക്ഷാവിഭാഗം ജീവനക്കാരുടെ എണ്ണം വർധിപ്പിക്കണം. എന്നാൽ, പുതിയ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാൻ അധികൃതർ തയ്യാറാകുന്നില്ല.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്