Breaking News
18 അധ്യായങ്ങള്‍ 350 പേജുകളില്‍; ഭഗവദ്ഗീത പകര്‍ത്തിയെഴുതി കോളേജ് പ്രിന്‍സിപ്പല്‍

കോഴിക്കോട്: ഭഗവദ്ഗീത പൂര്‍ണമായി പകര്‍ത്തിയെഴുതി കോളേജ് പ്രിന്‍സിപ്പല്‍. എരഞ്ഞിപ്പാലം സെയ്ന്റ് സേവ്യേഴ്സ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. വര്‍ഗീസ് മാത്യുവാണ് അര്‍ജുനവിഷാദയോഗംമുതല്‍ മോക്ഷ സന്ന്യാസയോഗംവരെ 18 അധ്യായങ്ങള്‍ 350 പേജുകളിലായി സ്വന്തംകൈയക്ഷരത്തില്‍ എഴുതിത്തയ്യാറാക്കിയത്. ദേശീയ കൈയെഴുത്ത് ദിനത്തോടനുബന്ധിച്ച് ഇതു പ്രകാശനം ചെയ്യും.
700 സംസ്‌കൃത ശ്ലോകങ്ങളും അതിന്റെ മലയാളപരിഭാഷയും 25 ദിവസങ്ങള്‍കൊണ്ടാണ് പകര്‍ത്തിയത്. ചെറുപ്പംമുതല്‍ ഭഗവദ്ഗീത പഠിക്കണമെന്ന ആഗ്രഹം പ്രൊഫ. വര്‍ഗീസിനുണ്ടായിരുന്നു. പ്രധാന ക്ഷേത്രങ്ങളുള്ള ആലപ്പുഴ ആറന്മുള കിടങ്ങന്നൂര്‍ ഗ്രാമത്തിലാണ് ജനനം. കീര്‍ത്തനങ്ങള്‍ കേട്ടുവളര്‍ന്ന ബാല്യം. ചിദംബരത്ത് യോഗ പഠിക്കാന്‍പോയപ്പോഴാണ് ഗീതയിലേക്ക് മനസ്സുതുറന്നത്. അങ്ങനെ ഗീത പഠിച്ചു. പല വ്യാഖ്യാനങ്ങളും സ്വന്തമാക്കി.
സകലമേഖലയിലും വര്‍ഗീയത വിളമ്പുന്ന സമകാലീന കേരളത്തില്‍ ഗീതാതത്ത്വങ്ങള്‍ക്ക് പ്രസക്തിയേറെയാണെന്ന് പ്രൊഫസര്‍ കരുതുന്നു. എല്ലാ മതത്തില്‍പ്പെട്ടവരും ഇതരമതങ്ങളെ തികഞ്ഞ ആദരവോടെ കാണണം. രാഷ്ട്രപിതാവ് തന്റെ അമ്മയെന്ന് വിശേഷിപ്പിച്ച ഗീത അധര്‍മത്തെ ധര്‍മംകൊണ്ട് ജയിക്കാന്‍ പഠിപ്പിക്കുന്നു. പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങള്‍ക്കും തുല്യപരിഗണന നല്‍കണമെന്നും വിദ്യകൊണ്ടും വിനയംകൊണ്ടും ആ സമത്വദര്‍ശനത്തിലെത്തണമെന്നും അഞ്ചാം അധ്യയത്തിലെ 18-ാം ശ്ലോകം ഉദ്ധരിച്ച് വര്‍ഗീസ് മാത്യു പറയുന്നു.
പുലര്‍ച്ചെ മൂന്നുമണിക്ക് എഴുന്നേറ്റ് എഴുത്തുതുടങ്ങും. തന്റെ പരിശ്രമംമൂലം കോളേജിലെ കാര്യങ്ങള്‍ക്ക് മുടക്കമൊന്നും വരരുതെന്ന് പ്രൊഫസര്‍ക്ക് നിര്‍ബന്ധമുണ്ട്. ഗീത പകര്‍ത്തുന്ന ദിവസങ്ങളില്‍ സസ്യഭക്ഷണമേ കഴിക്കൂ. രണ്ടുദിവസം തിരുവില്വാമല ക്ഷേത്രത്തിലെ പാറപ്പുറത്തിരുന്നായിരുന്നു എഴുത്ത്. ഒരുതെറ്റുപോലും വരരുതെന്ന് നിര്‍ബന്ധം. എഴുതിയത് പലവട്ടം വായിച്ച് തെറ്റില്ലെന്ന് ഉറപ്പുവരുത്തും.
1987-ല്‍ കോഴിക്കോട്ടെത്തിയ പ്രൊഫസര്‍ ചാത്തമംഗലം കട്ടാങ്ങലിലാണ് താമസം. മലബാര്‍ ക്രിസ്ത്യന്‍കോളേജില്‍നിന്ന് വിരമിച്ച ഫിസിക്‌സ് അധ്യാപകനാണ്. ഭാര്യ ഡോ. മേരി വര്‍ഗീസ് പ്രൊഫസര്‍ക്ക് പൂര്‍ണപിന്തുണ നല്‍കുന്നു. ജസ്റ്റിസ് പഞ്ചാപകേശനും എന്‍.ഐ.ടി. ഡയറക്ടര്‍ ഡോ. പ്രസാദ് കൃഷ്ണയും കോഴിക്കോട് രൂപത ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലും മറ്റും അനുമോദിച്ചതിന്റെ ത്രില്ലിലാണ് പ്രൊഫസര്‍.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന് നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്