Connect with us

Breaking News

ആര്‍ഭാടവിവാഹം; അഭിപ്രായംതേടി വീടുകള്‍ കയറിയിറങ്ങി,നിക്ഷേപം ഒഴുകി; തൃശ്ശൂരിലെ മറ്റൊരു വന്‍ തട്ടിപ്പ്

Published

on

Share our post

തൃശ്ശൂര്‍: അരണാട്ടുകരയില്‍ പാടം തത്കാലത്തേക്ക് നികത്തി ഏക്കറുകണക്കിന് സ്ഥലത്ത് പന്തലിട്ടു. സംസ്ഥാനത്തെ പ്രമുഖരെ ക്ഷണിച്ചു. ക്ഷണിക്കപ്പെടാത്തവരുണ്ടെങ്കില്‍ ക്ഷണമായി കരുതാന്‍ നോട്ടീസടിച്ചു. നാലുനാള്‍ വിഭവസമൃദ്ധമായ വിരുന്നൊരുക്കി. ബാന്‍ഡ് സംഗീതമൊരുക്കി.

മേഖലയാകെ അലങ്കാരദീപങ്ങള്‍ തെളിയിച്ചു. സ്ഥാപനത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളമെന്നോണം ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക വിരുന്നൊരുക്കി… 200 കോടിയുടെ തട്ടിപ്പ് നടത്തിയ ധനവ്യവസായ ബാങ്കിന്റെ ഉടമകളുടെ മകന്റെ കല്യാണം ഈ വിധം ആര്‍ഭാടമായിരുന്നു.

75 വര്‍ഷത്തെ പാരമ്പര്യമുള്ള ബാങ്കിന്റെ പ്രശസ്തിക്ക് വേണ്ടിയായിരുന്നില്ല ആഡംബരക്കല്യാണം. ജനങ്ങള്‍ക്കിടയിലുള്ള വിശ്വാസം വര്‍ധിപ്പിച്ച് കൂടുതല്‍ നിക്ഷേപമെത്തിക്കാനായിരുന്നു. കല്യാണശേഷം സ്ഥാപനമുടമ ജോയ് ഡി. പാണഞ്ചേരി കല്യാണത്തില്‍ പങ്കെടുത്ത പ്രമുഖരുടെ വീടുകള്‍ കയറിയിറങ്ങി.

കല്യാണത്തെപ്പറ്റി അഭിപ്രായം അറിയാനാണ് എത്തിയതെന്ന് പറഞ്ഞു. ഇറങ്ങുമ്പോള്‍ വീട്ടുകാരോട് ചോദിച്ചു- കുറച്ച് നിക്ഷേപം എന്റെ സ്ഥാപനത്തിലും ഇട്ടുകൂടേ. ഏഴര പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ബാങ്കിലേക്ക് പണം ഒഴുകിയെത്തി.

പരിധിക്കപ്പുറത്തേക്ക് നിക്ഷേപമെത്തിയെങ്കിലും ഒഴുക്ക് നിയന്ത്രിച്ചില്ല. അങ്ങനെ കിട്ടിയ പണം മറ്റെവിടെയൊക്കെയോ നിക്ഷേപിച്ച് വരുമാനം ഉറപ്പുവരുത്തി. അതോടെ ഇടപാടുകാര്‍ക്ക് മുടങ്ങാതെ പലിശ നല്‍കി. കോവിഡ് കാലത്തും പലിശ മുടങ്ങിയില്ല. എന്നാല്‍, വായ്പയെടുത്തവരുടെ തിരിച്ചടവ് മുടങ്ങിയതോടെ സ്ഥാപനത്തിന്റെ തകര്‍ച്ച തുടങ്ങി.

1946-ല്‍ പാണഞ്ചേരി ദേവസി ആരംഭിച്ച കുറിക്കമ്പനിയാണ് രണ്ടാമത്തെ മകനായ ജോയ് ഡി. പാണഞ്ചേരി സ്വകാര്യ ധനകാര്യസ്ഥാപനമായി വളര്‍ത്തിയത്. നാട്ടുകാരെയെല്ലാം കൈയയച്ച് സഹായിച്ചിരുന്നെങ്കിലും ആഡംബരം അരങ്ങ് തകര്‍ത്തു.

കൂറ്റന്‍ വീടിന്റെ കൂദാശദിനത്തില്‍ കേരളത്തിലെ ഏറ്റവും വലിയ ബാന്‍ഡിന്റെ സംഗീതനിശയാണ് സംഘടിപ്പിച്ചത്. പുറംനിക്ഷേപങ്ങള്‍ തിരിച്ചുപിടിക്കാനാകാതെയും നിക്ഷേപകരെ നിയന്ത്രിക്കാനാകാതെയും വന്നതോടെ സ്ഥാപനം പൂട്ടി ജോയ് ഡി. പാണഞ്ചേരിയും ഭാര്യ കൊച്ചുറാണിയും മുങ്ങുകയായിരുന്നു.


Share our post

Breaking News

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

Published

on

Share our post

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.

2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.

കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Trending

error: Content is protected !!