Connect with us

Breaking News

അടിമുടി മാറ്റത്തിനൊരുങ്ങി അഴീക്കോടെ വിദ്യാലയങ്ങള്‍

Published

on

Share our post

അഴീക്കോട് നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയിലൂടെ അടിമുടി മാറ്റത്തിനൊരുങ്ങി മണ്ഡലത്തിലെ വിദ്യാലയങ്ങള്‍. 20 ഗവ. സ്‌കൂളുകളും 52 എയ്ഡഡും ഉള്‍പ്പെടെ 72 സ്‌കൂളുകളെയാണ് ആധുനികവല്‍ക്കരിച്ച് അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുക. ഇതിന്റെ ആദ്യഘട്ടത്തില്‍ നടത്തിയ മണ്ഡലതല ശില്‍പശാലയില്‍ കണ്ണൂര്‍ ഡയറ്റ് തയ്യാറാക്കിയ സ്‌കൂളുകളുടെ അവസ്ഥാ പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

വിദ്യാലയങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം, പരിസ്ഥിതി സൗഹൃദ വിദ്യാലയം, സമഗ്ര ആരോഗ്യ പോഷകാഹാര പരിപാടി, ഗുണമേന്മാ വിദ്യാഭ്യാസം, സങ്കലിത വിദ്യാഭ്യാസം, ലൈബ്രറി-ലാബ് നവീകരണം, സാമൂഹ്യ പിന്തുണ സംവിധാനം എന്നിവയെക്കുറിച്ചുള്ള സമഗ്ര പഠനമാണ് ഡയറ്റ് നടത്തിയത്. തുടര്‍ന്ന് നടപ്പാക്കേണ്ട നിര്‍ദേശങ്ങള്‍ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ മുന്നോട്ടുവെച്ചു.

സ്‌കൂളുകള്‍ക്ക് ആധുനിക രീതിയിലുള്ള കെട്ടിടം, ശാസ്ത്രീയമായ മാലിന്യപരിപാലന സംവിധാനങ്ങള്‍, ആകര്‍ഷകവും ശുചിത്വവും ആധുനികവുമായ അടുക്കള, മഴക്കൊയ്ത്ത് സംവിധാനം പോലെയുള്ള കുടിവെള്ളം സ്രോതസ്, കുടിവെള്ള വിതരണ സംവിധാനം , തടസമില്ലാത്ത വൈദ്യുതി, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍, വിദ്യാലയങ്ങളില്‍ പച്ചക്കറിത്തോട്ടം, ജൈവ വൈവിധ്യ ഉദ്യാനം തുടങ്ങിയ നിരവധി പ്രവൃത്തികളാണ് സ്‌കൂളുകളില്‍ നടപ്പാക്കുക.

പദ്ധതിയുടെ ഭാഗമായി രണ്ടാംഘട്ടത്തില്‍ പഞ്ചായത്തുതല ശില്‍പശാലകള്‍, മൂന്നാംഘട്ടത്തില്‍ സ്‌കൂള്‍തല ശില്‍പശാലകള്‍ എന്നിവ നടത്തി തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. മണ്ഡലം, പഞ്ചായത്ത്, സ്‌കൂള്‍ തലങ്ങളില്‍ കര്‍മ സമിതികള്‍ രൂപീകരിച്ചായിരിക്കും പദ്ധതി യാഥാര്‍ഥ്യമാക്കുക.
ഓരോ സ്‌കൂളിനും ആവശ്യമായ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പരിഷ്‌കരണം, ഫണ്ട് ലഭ്യത കണ്ടെത്തല്‍ എന്നിവ ഇതിലൂടെ ഉറപ്പാക്കും. വിദ്യാഭ്യാസ വിചക്ഷണരടങ്ങുന്ന പത്തംഗസമിതി ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

പ്രശ്നങ്ങള്‍ എത്രത്തോളം പരിഹരിച്ചെന്ന് മനസിലാക്കാനും തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും 2025ല്‍ വീണ്ടും സമഗ്ര അവസ്ഥ പഠനം നടത്തുമെന്ന് കെ വി സുമേഷ് എം എല്‍ എ പറഞ്ഞു. സ്‌കൂള്‍ പിടിഎ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തും. കുട്ടികളുടെ മാനസിക-സാമ്പത്തിക-സാമൂഹിക പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുമെന്നും കെ വി സുമേഷ് എം എല്‍ എ പറഞ്ഞു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!