Connect with us

Breaking News

അടിമുടി മാറ്റത്തിനൊരുങ്ങി അഴീക്കോടെ വിദ്യാലയങ്ങള്‍

Published

on

Share our post

അഴീക്കോട് നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയിലൂടെ അടിമുടി മാറ്റത്തിനൊരുങ്ങി മണ്ഡലത്തിലെ വിദ്യാലയങ്ങള്‍. 20 ഗവ. സ്‌കൂളുകളും 52 എയ്ഡഡും ഉള്‍പ്പെടെ 72 സ്‌കൂളുകളെയാണ് ആധുനികവല്‍ക്കരിച്ച് അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുക. ഇതിന്റെ ആദ്യഘട്ടത്തില്‍ നടത്തിയ മണ്ഡലതല ശില്‍പശാലയില്‍ കണ്ണൂര്‍ ഡയറ്റ് തയ്യാറാക്കിയ സ്‌കൂളുകളുടെ അവസ്ഥാ പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

വിദ്യാലയങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം, പരിസ്ഥിതി സൗഹൃദ വിദ്യാലയം, സമഗ്ര ആരോഗ്യ പോഷകാഹാര പരിപാടി, ഗുണമേന്മാ വിദ്യാഭ്യാസം, സങ്കലിത വിദ്യാഭ്യാസം, ലൈബ്രറി-ലാബ് നവീകരണം, സാമൂഹ്യ പിന്തുണ സംവിധാനം എന്നിവയെക്കുറിച്ചുള്ള സമഗ്ര പഠനമാണ് ഡയറ്റ് നടത്തിയത്. തുടര്‍ന്ന് നടപ്പാക്കേണ്ട നിര്‍ദേശങ്ങള്‍ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ മുന്നോട്ടുവെച്ചു.

സ്‌കൂളുകള്‍ക്ക് ആധുനിക രീതിയിലുള്ള കെട്ടിടം, ശാസ്ത്രീയമായ മാലിന്യപരിപാലന സംവിധാനങ്ങള്‍, ആകര്‍ഷകവും ശുചിത്വവും ആധുനികവുമായ അടുക്കള, മഴക്കൊയ്ത്ത് സംവിധാനം പോലെയുള്ള കുടിവെള്ളം സ്രോതസ്, കുടിവെള്ള വിതരണ സംവിധാനം , തടസമില്ലാത്ത വൈദ്യുതി, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍, വിദ്യാലയങ്ങളില്‍ പച്ചക്കറിത്തോട്ടം, ജൈവ വൈവിധ്യ ഉദ്യാനം തുടങ്ങിയ നിരവധി പ്രവൃത്തികളാണ് സ്‌കൂളുകളില്‍ നടപ്പാക്കുക.

പദ്ധതിയുടെ ഭാഗമായി രണ്ടാംഘട്ടത്തില്‍ പഞ്ചായത്തുതല ശില്‍പശാലകള്‍, മൂന്നാംഘട്ടത്തില്‍ സ്‌കൂള്‍തല ശില്‍പശാലകള്‍ എന്നിവ നടത്തി തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. മണ്ഡലം, പഞ്ചായത്ത്, സ്‌കൂള്‍ തലങ്ങളില്‍ കര്‍മ സമിതികള്‍ രൂപീകരിച്ചായിരിക്കും പദ്ധതി യാഥാര്‍ഥ്യമാക്കുക.
ഓരോ സ്‌കൂളിനും ആവശ്യമായ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പരിഷ്‌കരണം, ഫണ്ട് ലഭ്യത കണ്ടെത്തല്‍ എന്നിവ ഇതിലൂടെ ഉറപ്പാക്കും. വിദ്യാഭ്യാസ വിചക്ഷണരടങ്ങുന്ന പത്തംഗസമിതി ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

പ്രശ്നങ്ങള്‍ എത്രത്തോളം പരിഹരിച്ചെന്ന് മനസിലാക്കാനും തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും 2025ല്‍ വീണ്ടും സമഗ്ര അവസ്ഥ പഠനം നടത്തുമെന്ന് കെ വി സുമേഷ് എം എല്‍ എ പറഞ്ഞു. സ്‌കൂള്‍ പിടിഎ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തും. കുട്ടികളുടെ മാനസിക-സാമ്പത്തിക-സാമൂഹിക പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുമെന്നും കെ വി സുമേഷ് എം എല്‍ എ പറഞ്ഞു.


Share our post

Breaking News

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

Published

on

Share our post

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.

2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.

കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Trending

error: Content is protected !!