Breaking News
പ്രവീണ്‍ വെട്ടിച്ചത് രണ്ട് കോടിയെന്ന് കമ്മീഷണര്‍; 100 കോടിയെന്ന് പ്രോസിക്യൂട്ടര്‍; കോടികള്‍ എവിടെ ?

തൃശ്ശൂര്‍: സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പ് കേസിലെ സംഖ്യ സംബന്ധിച്ച് പോലീസിനും പബ്ലിക് പ്രോസിക്യൂട്ടര്‍ക്കും ഭിന്നസ്വരം. തട്ടിപ്പ് സംബന്ധിച്ച് രണ്ടുകോടിയുടെ പരാതിയാണ് ഇതുവരെ കിട്ടിയതെന്നും അതിനാല്‍ തട്ടിപ്പ് രണ്ടുകോടിയുടേതാണെന്നേ ഇപ്പോള്‍ പറയാനാകൂയെന്നും തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ അങ്കിത് അശോകന്‍ പറഞ്ഞു.
എന്നാല്‍ പ്രവീണ്‍ റാണയെ കോടതിയില്‍ ഹാജരാക്കവേ നുറുകോടിയുടെ തട്ടിപ്പാണ് പ്രഥമദൃഷ്ട്യാ കണ്ടെത്തിയിരിക്കുന്നതെന്നാണ് പബ്‌ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. സുനില്‍ കോടതിയെ അറിയിച്ചത്. റാണയെ 27 വരെ റിമാന്‍ഡ് ചെയ്ത് വിയ്യൂര്‍ ജയിലിലടച്ചു. 36 കേസുകളെടുത്തതായി സിറ്റി പോലീസ് കമ്മിഷണര്‍ അറിയിച്ചു.
ഭാഗ്യമില്ല
ഒളിവില്‍ കഴിഞ്ഞിരുന്ന എറണാകുളത്തെ ഫ്‌ളാറ്റ് സമുച്ചയത്തിലേക്ക് ജനുവരി ആറിന് അന്വേഷിച്ചെത്തിയ പോലീസിന് റാണയെ പിടികൂടാനാകാത്തത് പോലീസിന്റെ ദൗര്‍ഭാഗ്യം കാരണമാണെന്ന് പോലീസ് കമ്മിഷണര്‍. പോലീസ് എത്തുന്ന കാര്യം റാണ അറിഞ്ഞത് പോലീസില്‍നിന്ന്തന്നെ വിവരം കിട്ടിയാണെന്ന ആരോപണത്തെപ്പറ്റി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ഈ പ്രതികരണം. വൈകാതെ പിടികൂടാനായല്ലോ എന്നും കമ്മിഷണര്‍ പ്രതികരിച്ചു.
പിടിച്ചെടുത്തവ
റാണ രക്ഷപ്പെട്ട കാറും ഇയാളുടെ ഉടമസ്ഥതയിലുള്ള മറ്റൊരു ആഡംബര കാറും ഉള്‍പ്പെടെ ഏഴു കാറുകള്‍ പിടിച്ചെടുത്തു. 17 ലാപ്‌ടോപ്പുകളും എട്ടു ഹാര്‍ഡ് ഡിസ്‌കുകളും 35 മൊബൈല്‍ സിം കാര്‍ഡുകളും പിടികൂടി.
തൃശ്ശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കവേ പോലീസിനെതിരേ പരാതിയില്ലെന്ന് റാണ പറഞ്ഞു. രണ്ടുദിവസത്തിനകം കസ്റ്റഡി അപേക്ഷ നല്‍കാനാണ് പോലീസിന്റെ നീക്കം. കൂടുതല്‍ പേരെ ചോദ്യം ചെയ്യും. ബിസിനസ് പങ്കാളി കണ്ണൂര്‍ സ്വദേശി ഷൗക്കത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നല്‍കും.
വെട്ടിച്ച കോടികള്‍ എവിടെ?
പ്രവീൺ റാണയുടെ സേഫ്
ആൻഡ് സ്‌ട്രോങ് സ്ഥാപനങ്ങളുടെ
കോർപറേറ്റ് ഓഫീസ്.
തൃശ്ശൂര്‍: 200 കോടിയോളം നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രവീണ്‍ റാണയുടെ സ്വത്തുക്കള്‍ എവിടെയെന്നത് ദുരൂഹം. 2019-ല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരിലും വയനാട്ടിലും സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുമ്പോള്‍ 77.5 ലക്ഷം രൂപയുടെ ആസ്തി ഉണ്ടെന്നാണ് സത്യവാങ്മൂലം നല്‍കിയിരുന്നത്.
തൃശ്ശൂരിലെ സ്വകാര്യബാങ്കില്‍ 23 ലക്ഷത്തിന്റെ നിക്ഷേപം, മൂന്നിടത്ത് സ്വന്തമായി ഭൂമി, 41.6 ലക്ഷത്തിന്റെ കാറും പാറമേക്കാവ്, കാനാടി, ഗുരുവായൂര്‍ വില്ലേജുകളായി മൂന്നിടത്ത് ഭൂമിയും ഉണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരുന്നത്. 26 ലക്ഷത്തിന്റെ കാര്‍വായ്പ മാത്രമാണ് ബാധ്യതയായി സത്യവാങ്മൂലത്തില്‍ അന്ന് രേഖപ്പെടുത്തിയിരുന്നത്. മത്സരിക്കുന്ന ഘട്ടത്തില്‍ റാണ ഒരു വഞ്ചനക്കേസില്‍ പ്രതികൂടിയായിരുന്നു. നിലവില്‍ റാണക്കെതിരേയുള്ള കേസുകള്‍ രജിസ്റ്റര്‍ചെയ്ത തൃശ്ശൂര്‍ ഈസ്റ്റ് സ്റ്റേഷനില്‍ത്തന്നെയായിരുന്നു അന്ന് വഞ്ചനാക്കേസും രജിസ്റ്റര്‍ ചെയ്തത്.
ഇപ്പോള്‍ അറസ്റ്റിനെത്തുടര്‍ന്നുള്ള പോലീസിന്റെ ചോദ്യം ചെയ്യലില്‍ പാലക്കാട്ട് 55 സെന്റ് സ്ഥലമുണ്ടെന്ന് മാത്രമാണ് അറിയിച്ചത്. കേസുകള്‍ വന്നതിനു പിന്നാലെ 16 കോടിയോളം രൂപ കണ്ണൂര്‍ സ്വദേശിയായ പങ്കാളിക്ക് കൈമാറിയതായും ചോദ്യംചെയ്യലില്‍ മൊഴി നല്‍കി.
തട്ടിപ്പ് നടത്തിയുണ്ടാക്കിയ പണമെല്ലാം റാണ എന്തുചെയ്‌തെന്ന് കണ്ടെത്താന്‍ കൂടുതല്‍ മേഖലകളിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. 11 കമ്പനികളിലൂടെയാണ് പ്രവീണ്‍ റാണ ബിസിനസ് നടത്തിയിരുന്നത്. പുതുതലമുറ ബാങ്കുകളിലെ അക്കൗണ്ടുകള്‍ പരിശോധിച്ച പോലീസ് സംശയത്തിലുള്ള പണ ഇടപാടുകളില്‍ വ്യക്തത വരുത്തുകയാണ്. സ്ഥാപനം പൊട്ടിയതോടെ മൂന്നു മാസത്തിനുള്ളില്‍ 61 കോടി രൂപ അക്കൗണ്ടില്‍നിന്ന് വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നു.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര് 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന് നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്