Breaking News
പൂരമായി പൂപ്പൊലി; 2.5 ലക്ഷം സന്ദർശകർ

കൽപറ്റ: പൂപ്പൊലി പുഷ്പമേളയിലേക്കുള്ള സന്ദർശകരുടെ ഒഴുക്ക് തുടരുന്നു. 10 ദിവസത്തിനിടെ വയനാട്ടുകാരും ഇതര ജില്ലകളിൽനിന്നും സംസ്ഥാനങ്ങളിൽനിന്നും 2.5 ലക്ഷം പേരാണ് അമ്പലവയലിലെ പുഷ്പോത്സവം കാണാനെത്തിയത്. പ്രതിദിനം 25,000 സന്ദർശകരാണ് എത്തുന്നത്. അവധി ദിവസങ്ങളിൽ ആളുകളുടെ എണ്ണം കൂടുന്നുണ്ട്. ടിക്കറ്റിനത്തിൽ ഇതുവരെ 1.10 കോടി രൂപ ലഭിച്ചു.
സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുമ്പോഴും പൂപ്പൊലിയുടെ തീയതി നീട്ടാനാവാത്ത സാഹചര്യമാണുള്ളതെന്ന് കാർഷിക ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. അജിത്കുമാര്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ പഠനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് തിയ്യതി നീട്ടാനാവാത്ത സാഹചര്യങ്ങള്‍ക്ക് പിന്നിലെന്നും ഇത്തവണ അഞ്ച് ലക്ഷത്തോളം പേര് പൂപ്പൊലി കാണാന്‍ എത്തുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള കാർഷിക സർവകലാശാലയുടെ അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലാണ് ജനുവരി 15വരെ അന്താരാഷ്ട്ര പുഷ്പോത്സവമായ ‘പൂപ്പൊലി -2023’ നടക്കുന്നത്. 15 ഏക്കറിൽ വ്യാപിച്ചുള്ള പൂപ്പൊലി ഉദ്യാനത്തിൽ രാവിലെ മുതൽ രാത്രി 10 വരെയാണ് സന്ദർശകർക്ക് പ്രവേശനം. ഇത് ഏഴാം തവണയാണ് അമ്പലവയലിൽ പൂപ്പൊലിയും അഗ്രിഫെസ്റ്റും നടക്കുന്നത്. കോവിഡ് പ്രതിസന്ധിയിൽ രണ്ടുവർഷമായി മുടങ്ങിയ പുഷ്പോത്സവത്തെ നെഞ്ചേറ്റുകയാണ് സഞ്ചാരികൾ.
പലര്‍ക്കും മണിക്കൂറുകളോളം വരി നിന്നതിന് ശേഷമാണ് ടിക്കറ്റ് ലഭിക്കുന്നത്. സ്വകാര്യ പേ പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ വാഹനങ്ങളാൽ നിറയുന്നതും പതിവായി. പ്രദർശന നഗരിയിൽ രാവിലെ ആരംഭിക്കുന്ന തിരക്ക് വൈകീട്ടാവുമ്പോൾ നിയന്ത്രണാതീതമാവുന്നുണ്ട്. ജില്ലക്കകത്തുനിന്നും പുറത്തുനിന്നുമുള്ള ആയിരങ്ങളാണ് ഓരോ ദിവസവും സന്ദർശകരായി മേളക്കെത്തുന്നത്. വിദേശ സഞ്ചാരികളും സന്ദർശകരിലുണ്ട്.
പൂക്കളുടെ വലിയ ശേഖരമാണ് പ്രധാന ആകർഷണം. വ്യത്യസ്തതയാര്‍ന്ന ഉദ്യാനങ്ങളാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനഘടകം. ആയിരത്തില്‍പരം ഇനങ്ങളോടുകൂടിയ റോസ് ഗാര്ഡന്, ഡാലിയ ഗാര്ഡന്, വിശാലമായ ഗ്ലാഡിയോലസ് തോട്ടം, ചെണ്ടുമല്ലിത്തോട്ടം ഇവക്ക് പുറമേ തായ് ലന്‍ഡില്‍ നിന്ന് ഇറക്കുമതി ചെയ്ത വിവിധയിനം ഓര്‍ക്കിഡുകള്‍, നെതര്‍ലാന്‍ഡില്‍ നിന്നുള്ള ലിലിയം ഇനങ്ങള്‍, അപൂര്‍വ്വയിനം അലങ്കാര സസ്യങ്ങള്‍, കാലിഫോര്‍ണിയയില്‍ നിന്നുള്ള സ്ട്രോബറി ഇനങ്ങള്‍ എന്നിങ്ങനെ നിരവധി വിസ്മയകാഴ്ചകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
കൊതുമ്പുവള്ളം ഗാര്ഡന്, റോക്ക് ഗാര്ഡന്, പര്‍ഗോള, ജലധാരകള്‍, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്റെ വിവിധ മോഡലുകള്‍, രാക്ഷസരൂപം, വിവിധതരം ശില്പങ്ങള്, അമ്യൂസ്മെന്റ് പാര്‍ക്ക്, ഊഞ്ഞാല്, ചന്ദനോദ്യാനം, ഫുഡ് കോര്‍ട്ട്, പാചക മത്സരം, പെറ്റ് ഷോ, 200ല്‍ പരം സ്റ്റാളുകള്‍ എന്നിവയും സന്ദര്‍ശകരില്‍ കൗതുകം സൃഷ്ടിക്കുന്നു. കാർഷിക സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്ന യന്ത്രങ്ങളുടെയും മൂല്യവർധിത ഉത്പന്നങ്ങളുടെയും പ്രദർശനവുമുണ്ട്.
മുന്നൂറിലധികം കാർഷിക വ്യവസായ സ്റ്റാളുകളും മേളയിലുണ്ട്. വിവിധ വിഷയങ്ങളിൽ ദിവസവും കാർഷിക സെമിനാറുകളും നടക്കുന്നു. സുൽത്താൻ ബത്തേരിയിൽനിന്നും കൽപറ്റയിൽനിന്നും പൂപ്പൊലി മേളയിലേക്കുള്ള കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളിലും ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
വിവിധ കലാപരിപാടികളും മറ്റ് വിനോദ വിജ്ഞാന ഇനങ്ങളും മേളയുടെ ഭാഗമായുണ്ട്. വാഹന പാർക്കിങ്ങിന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകം സൗകര്യവുമുണ്ട്. പ്രദർശന നഗരിയിലും ടൗണിലും ക്രമസമാധന പാലനത്തിന് 50 പൊലീസുകാരുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും സാന്നിധ്യമുണ്ട്. മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 30 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര് 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന് നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്