Connect with us

Breaking News

അച്ഛന്റെ കടയിലെ മൊബൈലുകള്‍ വിറ്റ് നാടുവിട്ടു; നായകനായി സിനിമ, ഒടുവില്‍ സന്യാസിവേഷത്തില്‍ പാറമടയില്‍

Published

on

Share our post

തൃശ്ശൂർ : പ്രവീൺ റാണ തട്ടിപ്പിന്റെ ബാലപാഠങ്ങൾ പഠിച്ചത് നാട്ടിൽനിന്ന്. എൻജിനീയറിങ് പഠനശേഷം അച്ഛന്റെ ചെറിയ ബിസിനസ് ഏറ്റെടുത്ത് വളർന്നെന്നാണ് റാണ പ്രചരിപ്പിച്ചത്. വെളുത്തൂരിലെ ലക്ഷംവീട് കോളനിയിൽനിന്നാണ് റാണയുടെ വളർച്ച. അച്ഛന് വീടിനടുത്ത് മൊബൈൽ റീചാർജ് കടയായിരുന്നു. പഠനശേഷം റാണ ഈ കടയുടെ നടത്തിപ്പുകാരനായി.

മകന് നല്ല ഭാവിയുണ്ടാകാൻ അച്ഛൻ‍ മൊബൈൽ വിൽപ്പനശാല ആരംഭിച്ച് റാണയെ ഏൽപ്പിച്ചു. എന്നാൽ, മൊബൈലുകൾ വിറ്റ പണവുംകൊണ്ട് റാണ വീട്ടുകാരറിയാതെ ബെംഗളൂരുവിലേക്ക്‌ വണ്ടികയറി. അവിടെ പ്രതിസന്ധികൊണ്ട് പൂട്ടാറായ പബ്ബുകൾ വാടകയ്ക്ക് ഏറ്റെടുത്തു.

പബ്ബുകൾ സ്വന്തമാണെന്ന് പ്രചരിപ്പിച്ച് പലരെക്കൊണ്ടും നിക്ഷേപമിറക്കി. ഇതിൽ നാട്ടിലെ അടുത്ത ബന്ധുക്കളുമുണ്ടായിരുന്നു. ലാഭവും മുതലും വൈകാതെ മടക്കി നൽകിയതോടെ നിക്ഷേപകർക്ക് വിശ്വാസമായി. ഇതോടെ തമിഴ്നാട്ടിലും കർണാടകയിലും ഗോവയിലും ബാറും നിരവധി പബ്ബുകളും തുറന്ന് കോടികളുടെ നിക്ഷേപം സ്വീകരിച്ചു. ലാഭം കൃത്യമായി മടക്കിനൽകി.

2010-ൽ സേഫ് ആൻഡ് സ്ട്രോങ് എന്ന ധനകാര്യസ്ഥാപനം തുടങ്ങുംമുമ്പെ റാണയെപ്പറ്റിയുള്ള ഖ്യാതി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ലോകത്ത് ഏറ്റവും വേഗം വളരുന്ന വ്യവസായി എന്നതായിരുന്നു പ്രചാരണം. ഇത് ഫലം കണ്ടു. ഇതോടെ സേഫ് ആൻഡ് സ്ട്രോങ്ങിലേക്ക് േകാടികളുടെ നിക്ഷേപമെത്തി. ധനസമാഹരണത്തിന് അറേബ്യൻ രാജ്യങ്ങളിലെത്തി വളർച്ചയുടെ ഗ്രാഫ് അവതരിപ്പിച്ചു. അതിനുശേഷം നാട്ടിൽ നടത്തിയ നിക്ഷേപകസംഗമത്തിൽ കോടികളാണ് സേഫ് ആൻഡ് സ്ട്രോങ്ങിലേക്ക് എത്തിയത്. നാല് ജില്ലകളിലും കേരളത്തിനു പുറത്തുമായി 20 ശാഖകളും തുറന്നു.

ഇതിനിടെ പേരിനോടൊപ്പം ഡോക്ടർ എന്ന് േചർത്ത് പ്രചോദനപ്രഭാഷകനുമായി. ചാനലുകളിൽ സ്ലോട്ടുകൾ വാങ്ങി പ്രഭാഷണവും അഭിമുഖവും നടത്തി ഈ വഴിക്കും പണം തട്ടി. ഇതിനിടെ തദ്ദേശതിരഞ്ഞെടുപ്പിലും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചു.

റാണ നായകനായി 2020-ൽ ‘അനൻ’ എന്ന സിനിമ നിർമിച്ചെങ്കിലും റിലീസായില്ല. 2022-ൽ റാണ നായകനായി ‘ചോരൻ’ എന്ന സിനിമ നിർമിച്ച് പുറത്തിറക്കുമ്പോഴേക്കും പണമില്ലാതെ കൊടും പ്രതിസന്ധിയിലായിരുന്നു. എന്നാൽ, പുറമേ അറിയിച്ചില്ല. ഇതിനിടെ 2022 ജനുവരി ഒന്നിന് നാലുകോടിയോളം ചെലവിട്ട് വിവാഹവും നടത്തി.

പ്രതിസന്ധി കാരണം കഴിഞ്ഞ ഒാഗസ്റ്റിൽ പകുതി ജീവനക്കാരെ നിർബന്ധിത അവധിയിൽ വിട്ടിരുന്നു. ഒക്ടോബറിലും നവംബറിലും ബാക്കി ജീവനക്കാർക്ക് പാതി ശമ്പളമാണ് നൽകിയത്. ഡിസംബറിൽ നൽകിയതുമില്ല. ഡിസംബർ 27-ന് വിളിച്ചുചേർത്ത നിക്ഷേപകസംഗമത്തിൽ റാണ പോലീസ് സുരക്ഷയിൽ എത്തിയതും ചോദ്യങ്ങൾക്കു മുന്നിൽ പതറിയതുമാണ് നിക്ഷേപകർ പോലീസിൽ പരാതിപ്പെടാനും പുകമറ സൃഷ്ടിച്ച നായകൻ ഒളിവിൽ പോകാനും കാരണം.

ദേവരായപുരത്ത് ഒളിവിൽ കഴിഞ്ഞത് സന്ന്യാസിവേഷത്തിൽ

കോയമ്പത്തൂർ : പൊള്ളാച്ചി-കോയമ്പത്തൂർ റൂട്ടിൽ കിണത്തുക്കടവിന് സമീപമുള്ള കുഗ്രാമമായ ദേവരായപുരത്തുനിന്നാണ് സേഫ് ആൻഡ് സ്ട്രോങ്‌ തട്ടിപ്പുകേസിലെ പ്രതി പ്രവീൺ റാണ പിടിയിലായത്. നിറയെ പാറമടകളുള്ള സ്ഥലം. കേരള അതിർത്തിയായ വേലന്താവളത്തുനിന്ന്‌ 15 കിലോമീറ്റർ അകലെയുള്ള ഇവിടത്തെ ഒരു പാറമടയോടു ചേർന്നാണ് കഴിഞ്ഞ അഞ്ചുദിവസം ഇയാൾ ഒളിവിൽ കഴിഞ്ഞത്.

ആളെ തിരിച്ചറിയാതിരിക്കാൻ സന്ന്യാസിയുടെ വേഷത്തിൽ ഒരു തൊഴിലാളിയുടെ കൂടെയായിരുന്നു താമസം. സേഫ് ആൻഡ് സ്‌ട്രോങ് കമ്പനിയുടെ പേരിൽ തൃശ്ശൂരിൽ കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രവീൺ റാണയെക്കുറിച്ച് കഴിഞ്ഞദിവസങ്ങളിൽ കേരളമാധ്യമങ്ങളിൽ വാർത്തകൾ നിറയുമ്പോൾ ദേവരായപുരത്ത് ഇയാൾ ഒളിച്ചുതാമസിക്കുകയായിരുന്നു. തമിഴ് മാധ്യമങ്ങളിൽ വാർത്ത വരാത്തതിനാൽ റാണയെക്കുറിച്ച് ആർക്കും സംശയം തോന്നിയിരുന്നില്ല. അതിഥിത്തൊഴിലാളിയുടെ ഫോണിൽനിന്ന്‌ വീട്ടുകാരെ ബന്ധപ്പെട്ടപ്പോഴാണ് തൃശ്ശൂരിലെ പോലീസ്‌സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഫോൺ പിന്തുടർന്നുള്ള അന്വേഷണം അറസ്റ്റിലെത്തി.

ബുധനാഴ്ച വൈകീട്ട് റാണയെ കേരള പോലീസ് അറസ്റ്റുചെയ്തത് തമിഴ്നാട് പോലീസ് അറിഞ്ഞില്ല. അതീവരഹസ്യമായാണ് കേരള പോലീസ് നീങ്ങിയത്. അറസ്റ്റുവാർത്ത പുറത്തുവന്നപ്പോഴാണ് പ്രദേശത്തുള്ളവർപോലും ഇയാൾ ഒളിച്ചുതാമസിച്ച വിവരമറിയുന്നത്.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!