Breaking News
മാലിന്യ സംസ്കരണം: പയ്യന്നൂർ നഗരസഭ ഒന്നാമത്

പയ്യന്നൂർ: ഗാർഹിക അജൈവ മാലിന്യ ശേഖരണ സംസ്കരണ രംഗത്ത് നൂറു ശതമാനം ലക്ഷ്യം കൈവരിച്ച് സംസ്ഥാനത്ത് മാതൃകാപരമായ പ്രവർത്തനം പൂർത്തീകരിച്ച ആദ്യ നഗരസഭയെന്ന ബഹുമതി പയ്യന്നൂരിന്. ഇതുസംബന്ധിച്ച പ്രഖ്യാപനം ടി.ഐ. മധുസൂദനൻ എം.എൽ.എ. നിർവ്വഹിച്ചു. ബഹുമതി കരസ്ഥമാക്കാൻ പ്രവർത്തിച്ച ഹരിത കർമ്മ സേനാഗംങ്ങളെ നഗരസഭ ആദരിച്ചു. ഇതോനുബന്ധിച്ച് ചേർന്ന യോഗത്തിൽ വിദ്യാലയങ്ങൾക്കുള്ള ദൊ – രംഗ്ബിൻ, ഹരിതസേനാംഗങ്ങൾക്കുള്ള വി.ജി.എഫ്, യൂണിഫോം, ഫസ്റ്റ് എയ്ഡ് കിറ്റ് എന്നിവയുടെ വിതരണവും എം.എൽ.എ. നിർവ്വഹിച്ചു.നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത അദ്ധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സി. ജയ, വി. ബാലൻ, വി.വി. സജിത, ടി. വിശ്വനാഥൻ, ടി.പി. സെമീറ, കൗൺസിലർ മണിയറ ചന്ദ്രൻ, സി.ഡി.എസ്. ചെയർപേഴ്സൺ പി.പി. ലീല, ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ കെ.എം. സുനിൽകുമാർ, ഹരിതകേരള മിഷൻ ജില്ലാകോർഡിനേറ്റർ ഇ.കെ. സോമശേഖരൻ, നഗരസഭ സെക്രട്ടറി എം.കെ. ഗിരീഷ്, ഹെൽത്ത് ഇൻസ്പെക്ടർ സി. സുരേഷ് കുമാർ, ഹരിതകർമ്മസേന പ്രസിഡന്റ് എൻ. രേഷ്മ, സെക്രട്ടറി എം.പി. ലേഖ സംസാരിച്ചു.ശുചിത്വ നഗരം സുന്ദര നഗരം പദ്ധതിയിലൂടെ മാലിന്യ സംസ്കരണം ജനപങ്കാളിത്തത്തോടെ നടപ്പിലാക്കി പരിസ്ഥിതി സൗഹൃദപരവും സുസ്ഥിരവുമായ ശുചിത്വ – മാലിന്യ പ്രവർത്തനങ്ങളിലൂടെ മാലിന്യ മുക്ത നഗരമാക്കി മാറ്റുകയും, മാലിന്യസംസ്കരണ രംഗത്ത് മാതൃക സൃഷ്ടിക്കുകയുമാണ് ഹരിത കർമ്മസേന ചെയ്തത്.
52 അംഗങ്ങൾ, 7 ക്ലസ്റ്റർ2017 ൽ കുടുംബശ്രീ മുഖേന 44 വാർഡുകളിലുമായി ആരംഭിച്ച നഗരസഭ ഹരിതകർമ്മ സേന 52 അംഗങ്ങളുള്ള ഏഴ് ക്ലസ്റ്ററുകളായാണ് പ്രവർത്തിച്ചു വരുന്നത്. നെല്ലിക്ക ആപ്പിലൂടെ ഹരിത സഹായ സ്ഥാപനമായ നിർമ്മൽ ഭാരത് ട്രസ്റ്റിന്റെ സഹകരണത്തോടെ ഡിജിറ്റലൈസേഷൻ വഴിയാണ് മാലിന്യം ശേഖരിച്ച് സംസ്കരണ കേന്ദ്രത്തിൽ എത്തിക്കുന്നത്.
ശേഖരിച്ച മാലിന്യം വാർഡുകളിലെ മിനി എം.സി.എഫിലേക്ക് മാറ്റി അവിടെ നിന്നും നഗരസഭയുടെ മൂരിക്കൊവ്വലിലുള്ള മാലിന്യ സംസ്കരണ കേന്ദ്രത്തിലെത്തിച്ച് തരംതിരിച്ച് മൂല്യമുള്ള വസ്തുക്കൾ അംഗീകൃത ഏജൻസിക്ക് കൈമാറുന്നു. പ്രത്യേകം തയ്യാറാക്കിയ കലണ്ടറിന്റെ അടിസ്ഥാനത്തിൽ പ്ലാസ്റ്റിക് കവറുകൾ, ബോട്ടിൽ, തെർമോകോൾ, മരുന്ന് സ്ലീപ്പ്, ചെരുപ്പ്, ബാഗ്, ഇലക്ട്രോണിക് മാലിന്യം, തുണി എന്നിവയും വ്യത്യസ്ത മാസങ്ങളിലായി ശേഖരിച്ച് സംസ്കരണത്തിനയയ്ക്കുന്നുണ്ട്.
നഗരസഭയെ സമ്പൂർണ്ണ പ്ലാസ്റ്റിക് മുക്ത, ഹരിത നഗരസഭയായി നിലനിർത്തുന്നതിന്, കുട്ടികളിൽ വരെ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഴുവൻ വിദ്യാലയങ്ങളിലും ദൊ -രംഗ് ബിൻ നൽകിയത് ചെയർപേഴ്സൺ കെ.വി. ലളിത
Breaking News
ജമ്മു കശ്മീരിൽ ഭീകരാക്രമണം; 24 പേർ കൊല്ലപ്പെട്ടു

ദില്ലി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരുക്കേറ്റെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചവരിൽ ഒരാൾ കർണാടകത്തിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മഞ്ജുനാഥ റാവുവാണ്. പഹൽ ഗാമിലുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പ്രതികരിച്ചു. തീർത്തും മനുഷ്യത്വരഹിതമായ പ്രവർത്തിയാണെന്നും നിരപരാധികളായവരെ ആക്രമിക്കുന്നത് ഭയാനകവും മാപ്പ് അർഹിക്കാത്ത തെറ്റാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. കുറ്റക്കാരെ ഒരാളെയും വെറുതെ വിടില്ലെന്നും ക്രൂരമായ ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നില് കൊണ്ടുവരുമെന്നും പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പ്രതികരിച്ചു. ഭീകരരുടെ അജണ്ട നടപ്പാകില്ലെന്നും ഭീകരവാദത്തിനെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Breaking News
ആലക്കോട്ട് വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ മുത്തശ്ശിയുടെ വെട്ടേറ്റ് ഒന്നരവയസുകാരൻ മരിച്ചു

ആലക്കോട്: ആലക്കോട് കോളി മലയില്‍ മുത്തശ്ശി വിറകുവെട്ടുന്നതിനിടയില്‍ അബദ്ധത്തില്‍ വെട്ടെറ്റ് ഒന്നര വയസുകാരന്‍ മരിച്ചു. പുലിക്കരി വിഷ്ണു-പ്രിയ ദമ്പതികളുടെ മകന്‍ ദയാല്‍ ആണ് മരിച്ചത്. കണ്ണിന് കാഴ്ച്ചക്കുറവുള്ള എണ്‍പത് വയസുള്ള പ്രിയയുടെ അമ്മ നാരായണി വിറകുവെട്ടിക്കൊണ്ടിരിക്കെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി പെട്ടെന്ന് ഓടി വന്നത് കാണാന്‍ കഴിയാതെ വെട്ടേല്‍ക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. ഉടന്‍ ആലക്കോട് സഹകരണ ആശുപതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിഷ്ണു-പ്രിയ ദമ്പതികള്‍ക്ക് രണ്ട് കുഞ്ഞുങ്ങളാണുള്ളത്. മൂത്ത പെണ്‍കുട്ടി അംഗന്‍വാടിയില്‍ പഠിക്കുന്നു.
Breaking News
10 ലിറ്റർ നാടൻ ചാരായവുമായി പാൽച്ചുരം സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിൽ

പേരാവൂർ : 10 ലിറ്റർ ചാരായവുമായി പാൽചുരം പുതിയങ്ങാടി സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി. അസി.എക്സൈസ് ഇൻസ്പെക്ടർ എൻ. പത്മരാജനും പാർട്ടിയും ചൊവ്വാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് പുതിയങ്ങാടി ഗാന്ധിഗ്രാമം നഗറിലെ കുന്നിൽ വീട്ടിൽ കെ. ജി.സുരേഷിനെ (59) എക്‌സൈസ് പിടികൂടിയത്. കൂത്തുപറമ്പ് ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റെയ്ഡിൽ എക്സൈസ് ഉദ്യോഗസ്ഥരായ സന്തോഷ് കൊമ്പ്രാങ്കണ്ടി, ഇ.വിജയൻ, കെ. സുനീഷ്, പി. എസ്.ശിവദാസൻ, വി. സിനോജ് എന്നിവരും പങ്കെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്