Connect with us

Breaking News

ധീരജ്‌ അണയാത്ത അഗ്നിജ്വാല

Published

on

Share our post

തളിപ്പറമ്പ്‌: ഇടുക്കി എൻജിനിയറിങ്‌ കോളേജ്‌ ക്യാമ്പസിൽ കെ.എസ്‌.യു–- യൂത്ത്‌ കോൺഗ്രസ്‌ സംഘം കൊലപ്പെടുത്തിയ എസ്‌.എഫ്‌.ഐ പ്രവർത്തകൻ ധീരജ്‌ രാജേന്ദ്രന്റെ രക്തസാക്ഷിസ്‌തൂപം ഒരുങ്ങി. തൃച്ചംബരത്തെ ധീരജിന്റെ വീടിനോടുചേർന്ന സ്ഥലത്തൊരുക്കിയ സ്‌തൂപം ഒന്നാം രക്തസാക്ഷിത്വ വാർഷികദിനമായ 10ന്‌ നാടിന്‌ സമർപ്പിക്കും.
ശിൽപ്പിയും ലളിതകലാ അക്കാദമി അംഗവുമായ ഉണ്ണി കാനായിയാണ്‌ സ്‌തൂപമൊരുക്കിയത്‌. ലോഹപീഠത്തിൽ തുറന്നുവച്ച പുസ്തകം കൊളുത്തിയ അറിവിന്റെ ദീപശിഖയിൽനിന്ന്‌ അഗ്നിജ്വാലയായി ഉയർത്തെഴുന്നേൽക്കുന്ന പ്രസന്നവദനായ ധീരജിനെയാണ്‌ കരിങ്കല്ലിൽ കൊത്തിയെടുത്തത്. അതിനു മുകളിൽ, പാറിപ്പറക്കുന്ന രക്തനക്ഷത്രാങ്കിത ശുഭ്രപതാക. അക്ഷരങ്ങൾക്ക്‌ സമൂഹത്തെ തീപിടിപ്പിക്കാൻ കഴിയുമെന്നതിന്റെ ഓർമപ്പെടുത്തൽകൂടിയാണ്‌ സ്‌തൂപം.

1,200 ഇഷ്ടികയും സിമന്റും നൈറ്റ് സ്റ്റീലും ഉപയോഗിച്ച് ഒമ്പത്‌ അടി വീതിയിലും 14 അടി ഉയരത്തിലും രണ്ട് മാസമെടുത്താണ് സ്തൂപം പൂർത്തിയാക്കിയത്. സഹായികളായി സുരേഷ് അമ്മാനപ്പാറ, ബിജു കൊയക്കീൽ, ഷാജി ഇരിണാവ്, സുമിത്രൻ ചന്തപ്പുര, പി രാജീവൻ നണിശ്ശേരി, ശ്രീകുമാർ അമ്മാനപ്പാറ എന്നിവരുമുണ്ടായി. ഇടുക്കി വട്ടവടയിലെ അഭിമന്യു രക്തസാക്ഷിസ്തൂപം രൂപകൽപ്പനചെയ്തതും ഉണ്ണി കാനായിയാണ്.

ചൊവ്വ വൈകിട്ട്‌ അഞ്ചിന്‌ എസ്‌.എഫ്‌.ഐ ജില്ലാ കമ്മിറ്റി വിദ്യാർഥിറാലിയും അനുസ്‌മരണ സമ്മേളനവും സംഘടിപ്പിക്കും. സി.പി.ഐ .എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനവും ധീരജ്‌ രക്തസാക്ഷി സ്‌തൂപം അനാഛാദനവും നിർവഹിക്കും.


Share our post

Breaking News

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

Published

on

Share our post

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.

2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.

കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Trending

error: Content is protected !!