Connect with us

Breaking News

ബൈപാസ് റെഡി; സർവീസ് റോഡുകൾ തോന്നിയത് പോലെ

Published

on

Share our post

മാഹി: മാർച്ച് മാസത്തോടെ മുഴപ്പിലങ്ങാട് – അഴിയൂർ ദേശീയപാത ബൈപ്പാസ് ഉദ്ഘാടനം നടക്കും. എന്നാൽ, ഇവിടങ്ങളിലെ സർവീസ് റോഡുകളുടെ കാര്യത്തെ കുറിച്ചുള്ള ആശങ്കയും നാട്ടുകാരിലേറി. മാഹിയിൽപ്പെട്ട ഈസ്റ്റ് പള്ളൂരിലൂടെ കടന്നുപോകുന്ന സർവ്വീസ് റോഡ് പല സ്ഥലങ്ങളിലും വീതി കൂടിയും കുറഞ്ഞു മാണിരിക്കുന്നത്. മാഹി പ്രദേശത്ത് ദേശീയപാതയിൽ മൂന്ന് അണ്ടർ ബ്രിഡ്ജുകളും ഒരു ജംഗ്ഷനുമുണ്ട്.നിലവിൽ ദേശീയപാതയായ മാഹി ടൗണിലൂടെ കടന്നുപോകുന്ന റോഡ് സംസ്ഥാന ഹൈവേയായി മാറ്റപ്പെടുകയും തിരക്കൊഴിയുകയും ചെയ്യും.

ഇതോടെ മാഹിക്ക് ഇന്നുള്ള വ്യാപാര വാണിജ്യ പ്രാമാണിത്വം നഷ്ടമാകുകയും ചെയ്യും. ഇത് മുന്നിൽ കണ്ട് പലരും പള്ളൂരിലെ ബൈപാസിന്റെ ഇരു ഭാഗങ്ങളിലും മോഹവിലയ്ക്ക് സ്ഥലം കൈവശമാക്കിയിട്ടുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചില പ്രമുഖ വ്യാപാരികൾ സെന്റിന് ഇരുപത് ലക്ഷത്തിലേറെ രൂപക്കാണ് സ്ഥലം വാങ്ങിച്ചതത്രെ. സർവ്വീസ് റോഡിന്റെ രണ്ട് ഭാഗങ്ങളിലുമായി റിയലൻസ് ഉൾപ്പടെ മൂന്ന് പെട്രോൾ പമ്പുകൾക്ക് ഇതിനകം പ്രാഥമികാനുമതി ലഭിച്ചു കഴിഞ്ഞിട്ടുണ്ട്.

മാഹി ടൗണിൽ നിന്ന് മാത്രമല്ല, പുതുച്ചേരിയിൽ നിന്നടക്കം ചില മദ്യഷാപ്പുകൾ ഇവിടേയ്ക്ക് ഷിഫ്റ്റ് ചെയ്യാൻ നീക്കങ്ങളാരംഭിച്ചിട്ടുണ്ട്.ദേശീയപാതാ അതോറിറ്റിയുടെ നിബന്ധനകൾ പ്രകാരം സർവ്വീസ് റോഡിന് അഞ്ചര മീറ്റർ വീതി വേണം. ഇത് പ്ലാനിൽ വ്യക്തമാക്കിയതുമാണ്. അതിനായി സ്ഥലമേറ്റെടുക്കാനുള്ള നിയമവും നിലവിലുണ്ട്. ചില സങ്കേതിക പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി സർവീസ് റോഡിന്റെ വീതി പലയിടങ്ങളിലും നാല് മീറ്ററും നാലര മീറ്ററുമൊക്കെയായി പല തരത്തിലാണുള്ളത്. മിക്കവാറും ടാറിംഗും നടന്ന് കഴിഞ്ഞിട്ടുണ്ട്.

പളളൂർ ഭാഗത്തെ മൂന്ന് അടിപ്പാതകളിലൂടെയും, ഒരു ജംഗ്ഷൻ വഴിയും സർവീസ് റോഡുകളിലേക്ക് പ്രവേശിക്കുന്ന 16, 18 ചക്രങ്ങളുള്ള വൻകിട വാഹനങ്ങൾ വിതി കുറഞ്ഞ ‘കുപ്പി ക്കഴുത്തുള്ള ‘ ഭാഗങ്ങളിലെത്തുമ്പോൾ ഗതാഗതക്കുരുക്കിൽപ്പെടുന്ന അവസ്ഥയാണുണ്ടാവുക. നിർമ്മാണത്തിലിരിക്കെ കൂപ്പ് കുത്തിയ ബാലത്തിൽ പാലത്തിന്റേയും, മാഹി റെയിൽവേ മേൽപ്പാലത്തിന്റേയും പണിയാണ് ഇനി പൂർത്തിയകേണ്ടത്. റെയിൽവെ ഓവർ ബ്രിഡ്ജിന്റെ സ്ലാബുകളെല്ലാം ഇതിനകം നിർമ്മിച്ചു കഴിഞ്ഞു.

റെയിൽവേ എൻജിനീയറിംഗ് വിഭാഗത്തിന്റെ പരിശോധനക്ക് ശേഷം അനുമതി കിട്ടിയാലുടൻ മേൽപ്പാലവും യാഥാർത്ഥ്യമാകും.സർവീസ് റോഡിന്റെ വീതി കുറഞ്ഞത് സംബന്ധിച്ച് ഒട്ടേറെ പരാതികൾ ജനങ്ങളിൽ നിന്ന് കിട്ടിയിട്ടുണ്ട്. അഞ്ചര മീറ്റർ ഉറപ്പ് വരുത്തി, ആവശ്യമായിടത്ത് അടിയന്തരമായി അക്വിസിഷൻ നടത്താൻ എൻ.എച്ച്.അധികൃതരോടും, മയ്യഴി ഭരണ കൂടത്തോടും രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.

രമേശ് പറമ്പത്ത്, എം.എൽ.എ, മാഹിഅടിയന്തരമായും സർവീസ് റോഡുകൾ പ്ലാനിൽ നിർദ്ദേശിക്കപ്പെട്ട നിലയിൽ തന്നെ നിർമ്മിക്കണം. വ്യക്തി താൽപ്പര്യ സംരക്ഷണത്തിന് അനുവദിക്കില്ല.സി.എം സുരേഷ്, ആക്ടിംഗ് സെക്രട്ടറി ജനശബ്ദം മാഹി


Share our post

Breaking News

വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

Published

on

Share our post

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Trending

error: Content is protected !!