Breaking News
കടുവാഭീതി: തൊഴിലാളികൾ ജോലി നിർത്തിവച്ചു

ഇരിട്ടി: കടുവാഭീഷണി നിലനിൽക്കുന്ന ബ്ലോക്ക് നാലിൽ തൊഴിലാളികളെ കാടുവെട്ടാൻ നിയോഗിച്ചതിൽ പ്രതിഷേധം. ആദിവാസികളടക്കം വെള്ളിയാഴ്‌ച ജോലിക്കെത്തിയ അറുപതോളം തൊഴിലാളികൾ ജോലിയിൽനിന്ന് വിട്ടുനിന്നു. സുരക്ഷ ഒരുക്കുമെന്ന വനംവകുപ്പ് പ്രഖ്യാപനം പാഴ്‌വാക്കാണെന്ന് തൊഴിലാളികൾ പറഞ്ഞു.
കടുവാ സാന്നിധ്യമറിയാൻ പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. ഭക്ഷണാവശിഷ്ടം തേടി കടുവയെത്തുമെന്നാണ് വനം വകുപ്പ് നിഗമനം. നിരീക്ഷണ ക്യാമറയിൽ കടുവയുടെ സാന്നിധ്യം പതിഞ്ഞാൽ വിദഗ്ധ സമിതി ശുപാർശ പ്രകാരം കൂടുവച്ച് പിടികൂടാനാണ് വനംവകുപ്പ് നീക്കം.
പശുവിന്റെ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകും. ഇതിനായി വെറ്ററിനറി സർജൻ പശുവിന്റെ ജഡം പരിശോധിച്ച് മൂല്യനിർണയ സാക്ഷ്യപത്രം നൽകി.
വെള്ളി രാവിലെ എട്ടോടെ ബ്ലോക്ക് നാലിലെ സൂപ്രവൈസർ വി എസ് സായിയും തൊഴിലാളികളും ജോലിക്കെത്തിയപ്പോഴാണ് പശുവിന്റെ ജഡം കണ്ടത്.
കൊട്ടിയൂർ റേഞ്ചർ സുധീർ നരോത്ത്, ഡെപ്യൂട്ടി റെയിഞ്ചർ കെ ജിജിൽ, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പി പ്രസാദ്, കീഴ്പ്പള്ളി സെക്ഷൻ ഫോറസ്റ്റർ പി പ്രകാശൻ, പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ് എന്നിവരും ആറളം പൊലീസും സ്ഥലത്തെത്തി.
ആയിത്തറയിൽ പുലിയെ
കണ്ടതായി ടാപ്പിങ് തൊഴിലാളി
കൂത്തുപറമ്പ്
ആയിത്തറ കമ്പനിക്കുന്നിൽ പുലിയെ കണ്ടതായി ടാപ്പിങ് തൊഴിലാളി. വെള്ളി പുലർച്ചെ ടാപ്പിങ്ങിനിടെയാണ് പുലിയെ കണ്ടത്. പുലർച്ചെ 3:30 ഓടെ ഊരക്കാട്ട് ജോസും ഭാര്യ കുഞ്ഞുമോളുമാണ് പുലിയെ കണ്ടത്. ടോർച്ച് വെളിച്ചത്തിൽ വ്യക്തമായി കണ്ടതായാണ് ഇരുവരും പറയുന്നത്. തൊട്ടടുത്തുള്ള മകളുടെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം ശിവപുരം അയ്യല്ലൂരിൽ കണ്ട പുലിയാവാം ഇവിടെ എത്തിയതെന്ന് കരുതുന്നതായി വനപാലകർ അറിയിച്ചു.
ഒരു നിമിഷം ജീവൻ നിലച്ചു
“ഭാര്യയോടൊത്ത് റബർ ടാപ്പിങ്ങിനിടയിലാണ് മുരൾച്ച കേട്ടത്. നോക്കുമ്പോൾ തൊട്ടരികൽ പുലി. ടോർച്ച് വെളിച്ചത്തിൽ തൊട്ടടുത്ത പറമ്പിലെ വീടിന്റെ മുന്നിലൂടെ പുലി കടന്നുപോകുന്നത് കണ്ടു. ഭീതി ഇനിയും മാറിയിട്ടില്ല”
കയരളത്തും പുലി സാന്നിധ്യം
മയ്യിൽ
പഞ്ചായത്ത് കയരളം അറാക്കാവിന് സമീപം പുലിയെ കണ്ടതായി സംശയം. ആയാർ മുനമ്പ് റോഡിന് സമീപത്തെ കാട്ടിൽ പുലിയെ കണ്ടതായി അറാക്കാവിലെ രാജേഷിന്റെയും ഷീനയുടെയും മകൾ ആരാധ്യയാണ് രക്ഷിതാക്കളോട് പറഞ്ഞത്. വെള്ളിയാഴ്ച പകൽ പതിനൊന്നോടെയാണ് സംഭവം. വീടിന്റെ വരാന്തയിൽ കളിക്കുന്നതിനിടെ സമീപത്തെ കാട്ടിലൂടെ പുലി നടന്ന് പോകുന്നത് കണ്ടെന്നാണ് കുട്ടി പറഞ്ഞത്. തളിപ്പറമ്പ് റെയിഞ്ച് ഓഫീസിൽനിന്നുള്ള വനപാലകർ പരിശോധന നടത്തി.
കാൽപ്പാടുകൾ കണ്ടെത്തിയിട്ടില്ല. ജാഗ്രത പുലർത്തണമെന്ന് വനപാലകർ അറിയിച്ചു. തളിപ്പറമ്പ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി പ്രദീപൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി പി രാജീവൻ, ഡ്രൈവർ പ്രദീപ്കുമാർ എന്നിവരാണ് പരിശോധന നടത്തിയത്. നാട്ടുകാർ സമീപത്തെ വീട്ടിലെ സിസിടിവി പരിശോധിച്ചുവരികയാണ്.
കൊട്ടംചുരത്തും പുലി
പേരാവൂർ
കൊട്ടംചുരത്ത് പുലിയെ കണ്ടെന്ന് വീട്ടമ്മ. വെള്ളി പകൽ 2.30തോടെയാണ് വീടിനടുത്തുള്ള തോട്ടിൽ അലക്കുന്നതിനിടെ പുത്തൻ പുരയ്‌ക്കൽ പുഷ്‌പയാണ് പുലി നടന്നുപോകുന്നത് കണ്ടത്. ബഹളം വച്ചതിനെ തുടർന്നെത്തിയ മകനും പുലിയെ കണ്ടതായി പറഞ്ഞു.
ഇതേ തുടർന്ന് വനപാലകരായ കെ സി അനീഷ്, എം ജിതിൻ, വാച്ചർമാരായ ഷംസീർ, ജിജോ, ബിബീഷ്, അഭിജിത്ത്, അജു എന്നിവർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. കാൽപാടുകളും കണ്ടില്ല. ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകി.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Breaking News
ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.
എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.
മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.
ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്