Connect with us

Breaking News

വിദ്യാർഥികൾക്ക് ഇൻഷുറൻസുമായി കണ്ണൂർ സർവകലാശാലാ ബജറ്റ്

Published

on

Share our post

കണ്ണൂർ : വിദ്യാർഥികൾക്ക് സ്കോളർഷിപ്, ഗവേഷണ ഫെലോഷിപ് മേഖലകളിൽ കൂടുതൽ തുക വകയിരുത്തിയും ഇൻഷുറൻസ് ഏർപ്പെടുത്തിയും സർവകലാശാലാ ബജറ്റ്. പുതിയ പ്രൊജക്റ്റ് മോ‍ഡ് കോഴ്സുകൾ നിർദേശിക്കുന്ന ബജറ്റ് സിൻഡിക്കറ്റ് യോഗം അംഗീകരിച്ചു. ഫിനാൻസ് സ്റ്റാൻഡിങ് കമ്മിറ്റി കൺവീനർ എൻ.സുകന്യയാണ് അവതരിപ്പിച്ചത്.

വിസി പ്രഫ. ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പിവിസി ഡോ. സാബു എ.ഹമീദ്, അംഗങ്ങളായ ഡോ.കെ.ടി.ചന്ദ്രമോഹൻ, പ്രമോദ് വെള്ളച്ചാൽ, ഡോ.എ.അശോകൻ, ഡോ.പി.കെ.പ്രസാദൻ എന്നിവർ പ്രസംഗിച്ചു. പദ്ധതി, പദ്ധതിയിതര ഇനങ്ങളിൽ നിന്നും മറ്റിനങ്ങളിൽ നിന്നുമായി 248.52 കോടി രൂപ വരവും 241.45 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നതാണു ബജറ്റ്.

അക്കാദമിക് മേഖലയിലെ പ്രധാന നിർദേശങ്ങൾ

തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സുകൾ, മാനേജ്മെന്റ് പഠന വകുപ്പിൽ സായാഹ്‌ന കോഴ്സുകൾ, നൈപുണ്യ വികസന പ്രോഗ്രാമുകൾ, വിദ്യാർഥികളുടെ ആവശ്യപ്രകാരമുള്ള കോഴ്സുകൾ എന്നിവ തുടങ്ങും.സർവകലാശാലയിലെ വിദ്യാർഥികൾക്കു സമഗ്രമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും.ജനുവരി മുതൽ ബിരുദ പ്രോഗ്രാമുകൾക്കും ഓൺലൈൻ ചോദ്യ പേപ്പർ.

പരീക്ഷാ നടത്തിപ്പും മൂല്യ നിർണയവും കാര്യക്ഷമവും കുറ്റമറ്റതും സമയബന്ധിതവുമാക്കാൻ 10.82 കോടി രൂപ.വിദ്യാർഥികളുടെ ഭാഷാ നൈപുണ്യവും ആശയ വിനിമയ ശേഷിയും വർധിപ്പിക്കുന്നതിനു പാലയാട് ക്യാംപസിൽ ലാംഗ്വേജ് ലാബ് നിർമിക്കാൻ 10 ലക്ഷം രൂപ.

കായികപരിശീലന ക്യാംപ്, കായിക താരങ്ങൾക്കുള്ള സ്‌കോളർഷിപ്പുകൾ, ഇന്റർ കൊളീജിയറ്റ്, ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങൾ, കഷ് അവാർഡുകൾ, ട്രോഫികൾ എന്നിവയ്ക്കായി 98 ലക്ഷം രൂപ.സർവകലാശാല ഗവേഷണ സ്കോളർഷിപ്പിന് 75 ലക്ഷം രൂപ, ഗവേഷണ ഫെലോഷിപ്പിന് 1.50 കോടി രൂപ, സീനിയർ റിസർച്ച് ഫെലോഷിപ്പിന് 40 ലക്ഷം രൂപ

പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് 25 ലക്ഷം രൂപ.സയൻസ് ഫെസ്റ്റിന് 5 ലക്ഷം രൂപ.സ്റ്റുഡന്റ് ഡവലപ്മെന്റ് ഫണ്ടിലേക്ക് 10 ലക്ഷം രൂപ.വിദൂര വിദ്യാഭ്യാസ സ്ഥാപനത്തിനു പകരം സ്കൂൾ ഓഫ് കണ്ടിന്യൂയിങ് എജ്യുക്കേഷൻ. ഇതിൽ ഹ്രസ്വകാല, നൈപുണ്യ കോഴ്സുകൾ നടത്തും.

പഠന വകുപ്പുകളിൽ പുതുതായി ആരംഭിച്ച കോഴ്‌സുകൾക്കും ഹ്രസ്വകാല ഡിപ്ലോമ കോഴ്‌സുകൾക്കുമായി 75 ലക്ഷം രൂപ.സർവകലാശാലയുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ 63.5 ലക്ഷം രൂപ.വിദഗ്‌ധ ഫാക്കൽറ്റി സേവനം ലഭ്യമാക്കാൻ 50 ലക്ഷം രൂപ.ടീച്ചിങ് അസിസ്റ്റന്റ്ഷിപ്/ഏൺ വൈൽ യു ലേൺ പരിപാടികൾക്ക് 50 ലക്ഷം രൂപ.

അധ്യാപകരുടെ ഗവേഷണ ജേണലുകൾ പ്രസിദ്ധീകരിക്കുന്നതിന് 15 ലക്ഷം രൂപ.ഇൻറ്റർ/മൾട്ടി/ട്രാൻസ് ഡിസിപ്ലിനറി വിഭാഗങ്ങളുടെ ഗവേഷണ ഉന്നമനത്തിന് 25 ലക്ഷം രൂപ.മഞ്ചേശ്വരം ക്യാംപസിലെ അക്കാദമിക പ്രവർത്തനങ്ങൾക്ക് 50 ലക്ഷം രൂപ.പുതുമയുള്ള സംരംഭങ്ങൾ, അക്കാദമിക്, സ്റ്റുഡന്റ് സപ്പോർട്ട് സ്കീമുകൾ എന്നിവയ്ക്കായി 3 കോടി രൂപ.പബ്ലിക്കേഷൻ ഡിവിഷൻ ആരംഭിക്കുന്നതിനു 10 ലക്ഷം രൂപ.

നിർമാണ പദ്ധതികളും തുകയും

താവക്കര ക്യാംപസിലെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് 1.15 കോടി രൂപ.വനിതാ ഹോസ്റ്റലിന്റെയും ലീഗൽ സ്റ്റഡീസ് വകുപ്പിന്റെയും വിപുലീകരണത്തിനു പാലയാട് ക്യാംപസിനു 90 ലക്ഷം രൂപ. ലൈഫ് സയൻസ് ബ്ലോക്കിന്റെ നിർമാണത്തിനായി 2.50 കോടി രൂപ.മാങ്ങാട്ടുപറമ്പ ക്യാംപസിലെ ലൈറ്റ് റൂഫിങ്ങിനും ഭൂമി നിരപ്പാക്കലിനുമായി ഒരു കോടി രൂപ.

പയ്യന്നൂർ ക്യാംപസിൽ വനിതാ ഹോസ്റ്റലിന് 2 കോടി രൂപ.പാലയാട്, മാങ്ങാട്ടുപറമ്പ് ക്യാംപസുകളിലെ ലൈബ്രറി വിപുലീകരിക്കുന്നതിന് ഒരു കോടി രൂപ.താവക്കര, മാങ്ങാട്ടുപറമ്പ് ക്യാംപസുകളിൽ റാംപ്, ലിഫ്റ്റ് എന്നിവയ്ക്കായി ഒരു കോടി രൂപ.മാങ്ങാട്ടുപറമ്പ് ക്യാംപസിലെ എംസിജെ വകുപ്പിൽ സ്റ്റുഡിയോ നിർമാണത്തിന് ഒരു കോടി രൂപ.

2 കോടി രൂപ ചെലവിട്ട് കംപ്യൂട്ടർ, ഫർണിച്ചർ, ലാബ് ഉപകരണങ്ങൾ വാങ്ങും.ആയോധന കലകൾ, സാഹസിക പ്രവർത്തനങ്ങൾ എന്നിവയിൽ പെൺകുട്ടികൾക്കു പരിശീലനം നൽകാൻ 10 ലക്ഷം രൂപ.ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് കമ്മിറ്റിക്ക് 50 ലക്ഷം രൂപ.സർവകലാശാല ഡിജിറ്റലൈസ് ചെയ്യാൻ ഒരു കോടി രൂപ.

തുല്യ നീതി ഉറപ്പുവരുത്തുന്നതിന് 75 ലക്ഷം രൂപ.ലൈബ്രറികളുടെ ഉന്നമനത്തിനായും പഠന വകുപ്പുകൾക്ക് പുസ്തകങ്ങൾ വാങ്ങുന്നതിനും ഒരു കോടി രൂപ.ആഭ്യന്തര ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഇആർപി സോഫ്റ്റ്‌വെയറിന് ഒരു കോടി രൂപ.ലൈബ്രറി നവീകരണത്തിനു ഡിജിറ്റൽ സാങ്കേതിക വിദ്യ ഉൾപ്പെടുത്തിയുള്ള പദ്ധതികൾക്കായി 1.5 കോടി രൂപ. സർവകലാശാല സമൂഹത്തിന്റെ മാനസിക, കായിക ഉല്ലാസത്തിനുതകുന്ന സൗകര്യങ്ങൾ ഒരുക്കുന്നതിന് 75 ലക്ഷം രൂപ.

വികസന പദ്ധതികൾക്കു വിവിധ ക്യാംപസുകൾക്കായി മാറ്റിവച്ച തുക

താവക്കര – 2.15 കോടി രൂപ.തലശ്ശേരി – 4 കോടി രൂപ.മാങ്ങാട്ടുപറമ്പ്, ധർമശാല – 3.3 കോടി രൂപ.പയ്യന്നൂർ – 3.25 കോടി രൂപ.മഞ്ചേശ്വരം – 2 കോടി രൂപ.മാനന്തവാടി 2 കോടി രൂപ.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!