Breaking News
കർഷകർക്ക് മധുരം പകരും മാംഗോ പ്രൊഡ്യൂസർ കമ്പനി

കണ്ണൂർ: കൃത്യമായി പഴുപ്പിക്കനോ, മൂല്യവർധിത ഉൽപ്പന്നങ്ങളാക്കാനോ കഴിയാതെ മാമ്പഴക്കാലത്ത് കോടിക്കണക്കിന് മാങ്ങകൾ പാഴാകുന്നത് പതിവാണ്. ഫലവർഗങ്ങളുടെ രാജാവും രാജ്യത്തിന്റെ ദേശീയ ഫലവുമായിട്ടും കർഷകർക്ക് ഈ കൃഷി കാര്യമായ മധുരം പകരാറില്ല. മാങ്ങയെ എങ്ങിനെ കർഷകർക്ക് താങ്ങാക്കി മാറ്റിയെടുക്കാമെന്ന ചിന്തയിൽനിന്നാണ് കുറ്റ്യാട്ടൂർ മാംഗോ പ്രൊഡ്യൂസർ കമ്പനി പിറവിയെടുക്കുന്നത്.
നാടാകെ ഖ്യാതിയുള്ള കുറ്റ്യാട്ടൂർ മാങ്ങയുടെ ജന്മദേശത്ത് ഇത്തരമൊരു കമ്പനി രൂപം കൊണ്ടത് യാദൃശ്‌ചികമല്ല. വിശദമായ പദ്ധതിയും മുന്നൊരുക്കവും നടത്തിയാണ് 2016ൽ കമ്പനി പ്രവർത്തനം തുടങ്ങിയത്. 616 അംഗങ്ങളാണുള്ളത്. 2021ൽ കുറ്റ്യാട്ടൂർ മാങ്ങയ്‌ക്ക് ഭൗമ സൂചികാ പദവി ലഭിച്ചു. കുറ്റ്യാട്ടൂർ പഞ്ചായത്തിൽ മാത്രം പ്രതിവർഷം 4000 ടൺ മാങ്ങ ഉൽപാദിപ്പിക്കുന്നുണ്ട്.
ഇതിന് ആറുകോടി രൂപയുടെ മൂല്യമാണ് കണക്കാക്കുന്നത്. കുറ്റ്യാട്ടൂർ മാങ്ങ മൂല്യവർധിത ഉൽപ്പന്നമാക്കി വിപണിയിൽ ഇറക്കിയാൽ വർഷം 12 കോടി രൂപയുടെ വിപണന സാധ്യതയുണ്ട്.ദേശ സൂചികാ പദവി ലഭിച്ചതിനാൽ കൂറ്റ്യാട്ടൂർ മാമ്പഴം കേരള മാംഗോയെന്ന നിലയിൽ വിപണിക്ക് പ്രിയ ഇനമാകും. അന്തർദേശീയ നിലവാരമുള്ള ഭൗമ സൂചികാ പദവി (ജിഐ) ടാഗ് നേടിയ കേരളത്തിലെ ഏക മാമ്പഴമാണ്.
ഈ വർഷം മുതൽ പ്രോഡ്യൂസർ കമ്പനി കർഷകരിൽനിന്ന് മാങ്ങ നേരിട്ട് സംഭരിക്കുകയും വില അതത് സമയത്ത് നൽകുകയും ചെയ്യും. സംഭരിച്ച മാങ്ങ വൃത്തിയാക്കി, ഗ്രേഡ് തിരിച്ച് ഗുണമേന്മ ഉറപ്പാക്കി ജിഐ മുദ്ര പതിപ്പിച്ചാണ് വിപണിയിൽ ഇറക്കുക.കമ്പനി നഴ്‌സറിയിലൂടെ മാവിൻ തൈകളും ഗ്രാഫ്‌റ്റ് തൈകളും വിതരണം ചെയ്യുന്നുണ്ട്. മൂല്യവർധിത ഉൽപ്പന്നങ്ങളായ മാംഗോ പൾപ്പ്, സ്‌ക്വാഷ് ജാം, ജ്യൂസ്, മാംഗോബർ, പച്ചമാങ്ങ സ്‌ക്വാഷ്, ജാം ,ജ്യൂസ്, ഗ്രീൻ മാങ്കോ പൗഡർ, അടമാങ്ങ എന്നിവ ഉൽപ്പാദിപ്പിച്ച് വിപണം നടത്തുന്നുണ്ട്.
നബാർഡിന്റെയും വ്യവസായ വകുപ്പിന്റെയും സഹായത്തോടെ ആധുനിക യന്ത്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള ശ്രമത്തിലാണെന്ന് ചെയർമാൻ വി ഒ പ്രഭാകരനും എം.ഡി. കെ ഉണ്ണിക്കൃഷ്‌ണനും പറഞ്ഞു. കൃഷി വകുപ്പും കാർഷിക സർവകലാശാലയും സഹകരിച്ചാൽ കുറ്റ്യാട്ടൂർ മാങ്ങയെ ലോക വിപണിയിലെത്തിക്കാനും അതിലൂടെ കർഷകരുടെ വരുമാനം വർധിപ്പിക്കാനും കഴിയുമെന്നും ഇരുവരും വ്യക്തമാക്കി. ഫോൺ: 9744202555.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്