Breaking News
സുധാകരനെതിരെ ഡല്‍ഹിയില്‍ പടയൊരുക്കം; സോണിയയെ മാതൃകയാക്കണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: രാഷ്ട്രീയകാര്യ സമിതിയില്‍ നേതാക്കള്‍ അഭിപ്രായ ഭിന്നത പറഞ്ഞു തീര്‍ത്തെങ്കിലും കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്നും കെ .സുധാകരനെ മാറ്റാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസില്‍ തകൃതിയായി തുടരുന്നു. എം.പി.മാരുടെ പിന്തുണയോടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് നേതൃമാറ്റ ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഡല്‍ഹി സന്ദര്‍ശിച്ച സതീശന്‍, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി.
ഖാര്‍ഗെ അധ്യക്ഷനായ ശേഷം നേരില്‍ കണ്ടില്ലെന്നും അതിനുവേണ്ടിയാണ് ഡല്‍ഹിയില്‍ എത്തിയത് എന്നുമായിരുന്നു സതീശന്‍ വിഭാഗം നല്‍കിയ വിശദീകരണം. എന്നാല്‍ സുധാകരനെ മാറ്റുന്നകാര്യവും കെ.പി.സി.സി പുനഃസംഘടനയും ചര്‍ച്ച ആയെന്ന് ഡല്‍ഹി വൃത്തങ്ങള്‍ സൂചന നല്‍കുന്നു. ഹൈബി ഈഡന്‍ അടക്കമുള്ള യുവ എംപിമാരും സുധാകരനെതിരായ നീക്കങ്ങളില്‍ സജീവമായി ഇടപെടുന്നുണ്ട്.
ഭാരത് ജോഡോ യാത്ര 100 ദിനം പൂര്‍ത്തിയാക്കിയ പരിപാടിയില്‍ പങ്കെടുക്കാന്‍ ജയ്പൂരില്‍ എത്തിയ സതീശന്‍ രാഹുല്‍ ഗാന്ധിയെയും കെ.സി. വേണുഗോപാലിനെയും കണ്ടപ്പോഴും കേരളത്തിലെ സ്ഥിതിഗതികള്‍ ചര്‍ച്ചയായി. സുധാകരന്റെ സമീപകാല പ്രസ്താവനകളില്‍ അതൃപ്തി ഉണ്ടെങ്കിലും സംഘടന കാര്യങ്ങള്‍ ഗാര്‍ഖെയോട് സംസാരിക്കൂ എന്ന നിലപാടാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചത്.
എന്തുകൊണ്ട് സുധാകരന്‍ മാറണം ?
നേതൃമാറ്റം ശക്തമായി ആവശ്യപ്പെടുന്നത് നിലവില്‍ കെ.സി- വി. ഡി പക്ഷവും ഏതാനും എം.പിമാരും മാത്രമാണ്. അവര്‍ക്കിതിന് കൃത്യമായ കാരണങ്ങള്‍ ഉണ്ട്. സുധാകരന്റെ ആര്‍.എസ്.എസ് അനുകൂല പരാമര്‍ശങ്ങള്‍ ന്യൂനപക്ഷങ്ങളില്‍ ഉണ്ടായ അസ്വസ്ഥതയ്ക്ക് അപ്പുറം സംഘടന വിഷയങ്ങളും അദ്ദേഹത്തിന്റെ അനാരോഗ്യവും നേതാക്കള്‍ ആയുധമാക്കുന്നു.
സംഘടന കോണ്‍ഗ്രസ് കാലത്ത് സുധാകരന്‍ നടത്തിയ ആര്‍.എസ്.എസ് അനുകൂല പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നതിലെ വൈരുദ്ധ്യം ഇവര്‍ ചൂണ്ടിക്കാട്ടുന്നു. യു.ഡി.എഫും എല്‍.ഡി.എഫും ഒരുപോലെ സംഘപരിവാറിനെ എതിര്‍ക്കുമ്പോള്‍ പഴയകാല ചെയ്തികള്‍ വീരസ്യം വിളമ്പുന്നത് ആരെ സഹായിക്കുമെന്ന ചോദ്യമാണ് സുധാകര വിരുദ്ധര്‍ ഉന്നയിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ പി.സി.സി പ്രസിഡന്റിന്റെ പരമാര്‍ശം ന്യൂനപക്ഷ മേഖലകളില്‍ ഇടതുപാര്‍ട്ടികളും ബിജെപിയും ആയുധം ആക്കുമെന്നും ഇവര്‍ ആശങ്കപ്പെടുന്നു.
നെഹ്‌റുവിനെതിരായ സുധാകരന്റെ പരാമര്‍ശവും ഇതിന്റെ തുടര്‍ച്ച ആണെന്ന് കെ.സി- വി.ഡി പക്ഷം ചൂണ്ടിക്കാട്ടുന്നു. സുധാകരന്റെ പ്രസ്താവനകള്‍ യുഡിഎഫ് ഘടകകക്ഷികളില്‍ അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ട്. ലീഗ് നേരത്തേ അതൃപ്തി പരസ്യമാക്കിയെങ്കിലും ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡിനോട് പരാതി പറയാനില്ലെന്ന നിലപാടിലാണ്.
സെമി കേഡറോ അതെന്താ?
അധ്യക്ഷനായശേഷം സംഘടന അടിമുടി ഉടച്ചുവാര്‍ക്കുമെന്ന് സുധാകരന്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പ്രധാനം സെമികേഡര്‍ ആയിരുന്നു. ബിജെപിയുടെയും ഇടതു പാര്‍ട്ടികളുടെയും പ്രവര്‍ത്തനശൈലി കടമെടുത്ത് സെമി കേഡര്‍. ഇതിനായി ചില നടപടികള്‍ അദ്ദേഹം തുടങ്ങിവെച്ചു. കെപിസിസി പുനഃസംഘടന പൂര്‍ത്തിയാക്കി. ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു. ഊര്‍ജ്ജസ്വലമായ സംഘടന തുടക്കത്തില്‍ ചലിച്ചു.
എന്നാല്‍ ഡിസിസി ഭാരവാഹികള്‍, ബ്ലോക്ക്, മണ്ഡലം പുനഃസംഘടന തുടങ്ങാനിരിക്കെ കോണ്‍ഗ്രസില്‍ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പിസിസി പ്രസിഡന്റ് പോലും സാങ്കേതികമായി കാവല്‍ അധ്യക്ഷനായി മാറി. പുനഃസംഘടനയ്ക്ക് ഒപ്പം സെമി കേഡറും പാതിവഴിയിലായി. കെ സുധാകരനെ അധ്യക്ഷനായി തുടരാന്‍ അനുവദിക്കണമെന്ന കെ.പി.സി.സിയുടെ ഒറ്റവരി പ്രമേയത്തില്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ ഇതുവരെയും തീരുമാനമെടുത്തിട്ടില്ല.
ഇതിനിടെ അധ്യക്ഷ പ്രഖ്യാപനത്തിന് കാത്തുനില്‍ക്കാതെ പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ എ.ഐ.സി.സി അനുമതി നല്‍കി. എന്നാല്‍ പുനസംഘടന പുതിയ അധ്യക്ഷന്‍ വന്നശേഷം മതിയെന്നാണ് സുധാകരനെ എതിര്‍ക്കുന്നവരുടെ പക്ഷം.
മൂപ്പിളമ തര്‍ക്കം
കെ.പി.സി.സി അധ്യക്ഷനോ പ്രതിപക്ഷ നേതാവോ? ആരാണ് വലിയവന്‍? കോണ്‍ഗ്രസില്‍ ഇത്തരമൊരു ശീതസമരം നടക്കുന്നുണ്ട്. സര്‍ക്കാരിനെ പ്രതികൂട്ടിലാക്കാന്‍ കഴിയുന്ന അവസരങ്ങള്‍ നിരവധി ലഭിച്ചെങ്കിലും പ്രതിപക്ഷം മുതലാക്കിയോ എന്നു ചോദിച്ചാല്‍ നേതാക്കളില്‍ പലരും സംശയം പ്രകടിപ്പിക്കും. പാര്‍ട്ടിയും പ്രതിപക്ഷ നേതാവും രണ്ടു വഴിക്കാണെന്നാണ് നേതാക്കളുടെ അടക്കം പറച്ചില്‍. നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിക്ക് പുതു ഊര്‍ജ്ജം കൊണ്ടുവരാന്‍ ലക്ഷ്യമിട്ടായിരുന്നു ഗ്രൂപ്പുകളെ തഴഞ്ഞ് വി.ഡി സതീശനേയും കെ സുധാകരനേയും ഹൈക്കമാന്‍ഡ് നേതൃത്വത്തിലേക്ക് കൊണ്ടുവന്നത്.
ആദ്യ കാലത്ത് ഇരുവരും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചു. എന്നാല്‍ പുനസംഘടനയോടെ ഇരുവരും ഇരുവഴിക്കായി. സതീശന്‍ കെ സി വേണുഗോപാലിനായി പ്രവര്‍ത്തിക്കുന്നുവെന്നാണ് സുധാകര അനുകൂലികളുടെ ആക്ഷേപം. സുധാകരനല്ലാ, സതീശനാണ് യഥാര്‍ഥ വെല്ലുവിളി എന്ന നിലയിലായിരുന്നു ഗ്രൂപ്പ് മാനേജര്‍മാര്‍. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കെ മുരളീധരനും കെ എസിനൊപ്പം കൂടി. കെ കരുണാകന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവര്‍ ശക്തരായിരുന്ന കാലത്ത് പാര്‍ട്ടി അധികാരത്തില്‍ ഇല്ലാത്തപ്പോള്‍ പ്രതിപക്ഷ നേതാവിനായിരുന്നു മേല്‍കൈ എന്ന സതീശനെ അനുകൂലിക്കുന്നവര്‍ പറയുന്നു.
അക്കാലത്ത് സര്‍ക്കാര്‍ വിരുദ്ധ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് എടുക്കുന്ന നിലപാടിന് പാര്‍ട്ടിയുടെ സ്വീകാര്യത ലഭിച്ചിരുന്നു. എന്നാലിപ്പോള്‍ പാര്‍ട്ടിയുടെ പിന്തുണ പ്രതിപക്ഷ നേതാവ വേണ്ട വിധം ലഭിക്കുന്നില്ലെന്ന് സതീശന്‍ പക്ഷം പറയുന്നു. കെപിസിസി പ്രസിഡന്റിന്റെ അഭാവത്തില്‍ ഭാരത് ജോഡോ യാത്രയ്ക്ക് വേണ്ട കമ്മിറ്റികള്‍ രൂപീകരിച്ചത് സതീശനായിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാനത്ത് കാര്യമായ കൂടിയാലോചന നടന്നിരുന്നില്ല.
കെ സുധാകരന് അനാരോഗ്യം
എഴുപത്തിയഞ്ചുകാരനായ കെ.സുധാകരന്‍ പ്രസ്താവനകളിലൂടെയാണ് ഇപ്പോള്‍ കൂടുതലായി രാഷ്ട്രീയത്തില്‍ ഇടപെടുന്നത്. അദ്ദേഹം ഇന്ദിരാ ഭവനില്‍ എത്തുന്നതും കുറഞ്ഞു. അനാരോഗ്യം അദ്ദേഹത്തെ വേട്ടയാടുന്നുവെന്നാണ് എതിരാളികളുടെ പ്രചാരണം. പല സുപ്രധാന യോഗങ്ങളും മാറ്റിവെച്ചതിനു കാരണം സുധാകരന്റെ ആരോഗ്യ പ്രശ്‌നങ്ങളാണെന്ന് ഇവര്‍ പറയുന്നു.
ദൈനംദിന രാഷ്ട്രീയത്തില്‍ സജീവമായ ഇടപെടുന്ന നേതൃത്വത്തിന്റെ അഭാവം കെപിസിസിയില്‍ ഉണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അനാരോഗ്യം മൂലം സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ സന്നദ്ധമായത് മാതൃക ആക്കണമെന്നാണ് സുധാകര വിരുദ്ധരുടെ അഭിപ്രായം. ലോക്‌സഭാ തിരഞ്ഞെടുപ്പിനുളള ഒരുക്കങ്ങള്‍ അടുത്ത മാസം ആരംഭിക്കാനിരിക്കെ നിഷ്‌ക്രിയ നേതൃത്വം ഗുണകരമാകില്ലെന്നും നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്.
എഐസിസി നിലപാട്
കെ.സുധാകരന്റെ ആര്‍.എസ്എ.സ് അനുകൂല പരാമര്‍ശത്തിലും നെഹ്‌റുവിനെതിരായ പ്രസ്താവനയിലും എഐസിസിക്ക് കടുത്ത അതൃപ്തിയാണുളളത്. ഇക്കാര്യം സുധാകരനെ അറിയിക്കുകയും ചെയ്തിരുന്നു. അദ്ദേഹം ഖേദം പ്രകടിപ്പിച്ചതോടെ വിവാദം അവസാനിച്ചെന്ന് നേതാക്കള്‍ അടിവരയിടുമ്പോഴും അസ്വസ്ഥത പ്രകടമാണ്. എന്നാല്‍ നേതൃമാറ്റമെന്ന ആവശ്യത്തില്‍ ഗൗരവ്വമായ ചര്‍ച്ചകളിലേക്ക് എ.ഐ.സി.സി കടന്നിട്ടില്ല.
സുധാകരനെ മാറ്റുന്നത് ഏതാനും നേതാക്കളുടെ ആവശ്യമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളാരും പരസ്യമായോ രഹസ്യമായോ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ല. സംസ്ഥാനത്ത് നിന്നുളള പൊതുവികാരമായി നേതൃമാറ്റം ഉയര്‍ന്നുവന്നാല്‍ പരിഗണിച്ചാല്‍ മതിയെന്നാണ് എഐസിസി ധാരണ. അല്ലെങ്കില്‍ സുധാകരന്‍ സ്വയം ഒഴിയാന്‍ താത്പര്യം പ്രകടിപ്പിക്കട്ടെയെന്നും നേതൃത്വം പറയുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്നതിനാല്‍ എംപിമാരുടെ ആശങ്ക മുഖവിലയ്ക്ക് എടുക്കുമ്പോഴും നേതൃമാറ്റത്തില്‍ തത്കാലം തിരക്കു കൂട്ടേണ്ടെന്ന് നിലപാടിലാണ് എഐസിസി. സുധാകരന് പകരക്കാരനായ തലയെടുപ്പുളള നേതാവിനെ കണ്ടെത്താന്‍ കഴിയാത്തതും പ്രതിസന്ധിയാകുന്നുണ്ട്.
പിന്‍ക്കുറിപ്പ്
മഹിളാ കോണ്‍ഗ്രസ് പുനസംഘടനയുമായി ബന്ധപ്പെട്ട ഭാരവാഹി പട്ടിക ഹൈക്കമാന്‍ഡ് തടഞ്ഞുവെച്ചിരിക്കുകയാണ്. തന്നോട് ആലോചിച്ചില്ലെന്ന് പിസിസി പ്രസിഡന്റ് കത്ത് നല്‍കിയതോടെയാണ് ഹൈക്കമാന്‍ഡ് നടപടി.
Breaking News
ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.
എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.
മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.
ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.
Breaking News
തലശ്ശേരി ഹെഡ് പോസ്റ്റോഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

തലശ്ശേരി : ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പാർട്ട് ടൈം സ്വീപ്പർ തലശ്ശേരി പപ്പൻ പീടികയ്ക്ക് സമീപത്തെ വി.ഗംഗാധരൻ (67) ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.
Breaking News
നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്